30.5 C
Kottayam
Friday, October 18, 2024

നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് നാലു ലക്ഷം രൂപ തട്ടി; രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍പ്പെട്ട് അതിഥി തൊഴിലാളികള്‍: മൂന്നു പേര്‍ക്കായി തിരച്ചില്‍

Must read

തൃശൂര്‍: നിധിയുണ്ടെന്നു വിശ്വസിപ്പിച്ചു കോഴിക്കോട് നാദാപുരം സ്വദേശികളില്‍ നിന്നും നാലു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ നാലംഗ സംഘത്തിലെ മൂന്നു പേര്‍ക്കായി തിരച്ചില്‍. ഓടി രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍ പരുക്കേറ്റെങ്കിലും മൂന്നു പേര്‍ കടന്നു കളയുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികളാണ് തട്ടിപ്പു നടത്തിയത്. നിധി കിട്ടിയെന്നറിയിച്ച് നാദാപുരം സ്വദേശികളെ ചാലക്കുടിയിലെത്തിച്ചാണ് നാലു ലക്ഷം രൂപ തട്ടിയെടുത്തത്.

പണവുമായി ഓടുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റെങ്കിലും ഇവര്‍ ഓട്ടോപിടിച്ച് പെരുമ്പാവൂരില്‍ എത്തി. ഇതിലൊരാള്‍ കൈയ്ക്കും കാലിനും പരുക്കേറ്റതിനെ തുടര്‍ന്നു പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നും അപകടനില തരണം ചെയ്‌തെന്നുമാണു സൂചന. അതേസമയം പണവുമായി മറ്റു മൂന്നു പേരും അവിടെ നിന്നു കടന്നു. തുടര്‍ന്നു കേരളത്തിന് അകത്തും പുറത്തുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലിസ്.

നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്. ഞായറാഴ്ചയാണ് സംഭവം. നാദാപുരത്തു മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അസം സ്വദേശി പരിചയക്കാരായ നാദാപുരം സ്വദേശികളോടു തങ്ങളുടെ സുഹൃത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചെന്നും തൃശൂരിലെത്തി ഏഴു ലക്ഷം രൂപ നല്‍കിയാല്‍ വന്‍ ലാഭത്തിനു സ്വര്‍ണം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.

അങ്ങനെ രണ്ടു മലയാളികളും അസം സ്വദേശിയും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശൂരിലെത്തി. അസം സ്വദേശി അവിടെ വച്ചാണു കുട്ടാളികളായെ മറ്റു മൂന്നു പേരെ വിളിച്ചു വരുത്തുന്നത്. എന്നാല്‍ അവിടെ വച്ചു സ്വര്‍ണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞു ഇവരോട് ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു. ആറു പേരും കാറില്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ വച്ച് മുന്‍കൂറായി 4 ലക്ഷം നല്‍കാമെന്നും സ്വര്‍ണം വിറ്റ ശേഷം ബാക്കി തുക നല്‍കാമെന്നും കരാറായി. നാലു ലക്ഷം രൂപ കയ്യില്‍ കിട്ടിയാല്‍ മാത്രമേ നിധിയിലെ സ്വര്‍ണം നല്‍കൂ എന്നും പറഞ്ഞു.

ശേഷം പണം കൈക്കലാക്കി സ്വര്‍ണമാണെന്നു പറഞ്ഞ് പൊതി കൈമാറി. പൊതിയിലുണ്ടായിരുന്ന ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശിയും അയാളുടെ സുഹൃത്തുക്കളാണെന്നു പറഞ്ഞ് എത്തിയവരും പണവുമായി ട്രാക്കിലൂടെ ഓടി. പ്ലാറ്റ്‌ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഒരു ട്രെയിന്‍ എത്തിയപ്പോഴേക്കും അവര്‍ ഇരുളില്‍ മറഞ്ഞു. തുടര്‍ന്നാണു രാജേഷ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week