26 C
Kottayam
Saturday, June 6, 2026

ഖത്തർ :വധശിക്ഷയിൽ നിന്ന് ഇളവ് കിട്ടിയ മുൻ ഇന്ത്യൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്‌

Must read

ന്യൂഡൽഹി: ഖത്തർ കോടതി വിധിച്ച വധശിക്ഷയിൽ ഇളവ് ലഭിച്ച എട്ട് മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾ മൂന്നുമുതൽ 25 വർഷംവരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.

മൂന്നുവർഷം തടവു ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന സെയിലർ രാഗേഷ് ഗോപകുമാറിനും 25 വർഷം തടവ് അൽ ദഹ്‌റയുടെ മാനേജിങ് ഡയറക്ടറായിരുന്ന കമാൻഡർ പൂർണേന്ദു തിവാരിക്കുമാണെന്നാണ് റിപ്പോർട്ട്. മറ്റ് മുൻ നാവികസേനാംഗങ്ങളിൽ നാലുപേർ 15 വർഷവും രണ്ടുപേർ പത്ത് വർഷവും തടവനുഭവിക്കണം. എന്നാൽ, ഈ റിപ്പോർട്ട് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത എന്നിവരാണ് ശിക്ഷ നേരിടുന്ന മറ്റുള്ളവർ. ഇതിൽ ആർക്കെല്ലാമാണ് 15 വർഷവും പത്ത് വർഷവും ശിക്ഷ ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

അപ്പീൽക്കോടതി വധശിക്ഷ ഇളവുചെയ്തതിൽ ആശ്വസിക്കാമെങ്കിലും നാവികർക്കുമുമ്പിൽ കടമ്പകളേറെ. നാവികരെ തുടർശിക്ഷയനുഭവിക്കാൻ ഇന്ത്യക്ക്‌ വിട്ടുതരുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരാൻ സമയമെടുക്കുമെന്ന് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

- Advertisement -

വിശദവിധി ചോദ്യംചെയ്യാനുണ്ടെങ്കിൽ ഖത്തറിലെ പരമോന്നത കോടതിയെ (കോർട്ട് ഓഫ് കാസേഷൻ) യാണ് സമീപിക്കേണ്ടത്. പരമോന്നത കോടതിയുടെ വിധിവന്നശേഷമേ ഖത്തർ അമീറിന് മുമ്പാകെ മാപ്പപേക്ഷ നൽകണോയെന്ന് വ്യക്തമാകൂ. ഖത്തർ അമീർ മാപ്പ് നൽകിയാലും പരമോന്നത കോടതിയുടെ ശിക്ഷ പൂർണമായും ഒഴിവാക്കാനിടയില്ല. തടവുകാരെ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും ഖത്തറും 2015-ൽ ഒപ്പുവെച്ച ഉടമ്പടിപ്രകാരം അവർക്ക് നാട്ടിലെത്താൻ വഴിതെളിഞ്ഞേക്കും.

- Advertisement -

വിശദവിധി കിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും താത്പര്യത്തിനാണ് മുൻഗണനയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, അപ്പീൽക്കോടതിവിധിയെ വിജയമായി വിലയിരുത്താനായിട്ടില്ലെന്ന് ശിക്ഷിക്കപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നു. പരമോന്നത കോടതിയുടെ വിധിക്കുശേഷമേ മാപ്പപേക്ഷയ്ക്ക് പ്രസക്തിയുള്ളൂ. അതിന് മൂന്നുമാസമെങ്കിലും എടുക്കുമെന്ന് ശിക്ഷപ്പെട്ടവരിൽ ഒരാളുടെ കുടുംബാംഗം പറഞ്ഞു.

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്‌റയിൽ ജോലിചെയ്യവേ കഴിഞ്ഞവർഷമാണ് എട്ടുപേരും അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week