23.9 C
Kottayam
Thursday, June 4, 2026

നേപ്പാള്‍ വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ 61 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

Must read

ബഹ്റൈച്ച് : നേപ്പാളിലെ മൂന്ന് ബാരേജുകളില്‍ നിന്ന് നദികളിലേക്ക് വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ 60 ഓളം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി ജില്ലാ ഭരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1.50 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും 171 വീടുകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ജനങ്ങളെ രക്ഷിക്കാന്‍ പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്.

‘നേപ്പാള്‍ ലക്ഷക്കണക്കിന് ഘനയടി ജലം ഇറക്കിയതിനെത്തുടര്‍ന്ന് ജില്ലയിലെ 61 ഗ്രാമങ്ങളെങ്കിലും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ടെന്നും ദുരിതബാധിതര്‍ക്ക് ഭരണകൂടം ആശ്വാസം നല്‍കുന്നുവെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജയ് ചന്ദ്ര പാണ്ഡെ പറഞ്ഞു. 1.50 ലക്ഷത്തിലധികം ജനസംഖ്യയുള്ള കൈസര്‍ഗഞ്ച്, മഹ്സി, മിഹിപൂര്‍വ തഹസില്‍ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന 61 ഗ്രാമങ്ങളെയാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് ഗ്രാമങ്ങളിലെ സ്ഥിതി വളരെ മോശമാണ്. 131 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് വെള്ളപ്പൊക്ക പോസ്റ്റുകളും ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ ഒരു മോട്ടോര്‍ ബോട്ട്, 179 ബോട്ടുകള്‍, പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി, എന്‍ഡിആര്‍എഫ് എന്നിവയും ജനങ്ങളുടെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് പാണ്ഡെ പറഞ്ഞു.

48 മെഡിക്കല്‍ ടീമുകളെയും വെറ്റിനറി ടീമുകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. മെഡിക്കല്‍ സൗകര്യങ്ങള്‍, മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ്, ടാര്‍പോളിന്‍ ഷീറ്റുകള്‍, ഭക്ഷണ പാക്കറ്റുകള്‍ എന്നിവ വിതരണം ചെയ്യുന്നു.

- Advertisement -

ശാര്‍ദ, ഗിരിജാപുരി, സരിയു ബാരേജുകളില്‍ നിന്ന് ഏകദേശം 3.15 ലക്ഷം ഘനയടി ജലം നദികളിലേക്ക് പുറന്തള്ളപ്പെട്ടു. ഈ സ്ഥലങ്ങളിലെ നദികളുടെ തോത് അപകടകരമായ അടയാളത്തിന് താഴെയായിരുന്നു, പക്ഷേ എല്‍ഗിന്‍ ബ്രിഡ്ജിലെ അപകടചിഹ്നത്തിന് മുകളില്‍ 108 സെന്റിമീറ്റര്‍ ഉയരത്തിലാണ് ഗഗാര ഒഴുകുന്നത്. ബാരേജുകള്‍ക്കൊപ്പം, കായലുകളും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഫ്‌ലഡ്) ഷോബിറ്റ് കുശ്വാഹ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week