CricketNewsSports

ജോ റൂട്ടിന് സെഞ്ചുറി;ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ

ചെന്നൈ: ഇന്ത്യക്കെതിരായ നാലു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന്‍റെ ഒന്നാംദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ സെഞ്ചുറിയിലൂടെ ഇംഗ്ലണ്ട് മുന്നോട്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാംദിനം അവസാനിക്കുമ്പോൾ  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 197 പന്തില്‍ ഒരു സിക്സും 14 ഫോറും അടക്കം 128 റണ്‍സുമായി റൂട്ട് ക്രീസിലുണ്ട്.

ഇന്നലെ അവസാന സെഷനിലെ അവസാന ഓവറിന്‍റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഡോം സിബ്‌ലിയെ (87) എല്‍ബിഡബ്ല്യുവിലൂടെ പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് നേരിയ ആശ്വാസംനേടി കൊടുത്തു. മൂന്നാം വിക്കറ്റില്‍ സിബ്‌ലി – റൂട്ട് കൂട്ടുകെട്ട് 200 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിനായി റൂട്ടിന്‍റെ 100-ാം ടെസ്റ്റ് ആണിത്. 100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടുക എന്ന അപൂര്‍വ നേട്ടവും ഇനി ഇംഗ്ലീഷ് ക്യാപ്റ്റനു സ്വന്തം. റൂട്ടിന്‍റെ 20-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ചുറി നേടാന്‍ റൂട്ടിനു സാധിച്ചെന്നതും ശ്രദ്ധേയമാകുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button