25.5 C
Kottayam
Sunday, June 7, 2026

എനിക്കെതിരെ പോരാടൂ, എന്റെ കുടുംബത്തിനെതിരെയല്ല: ഭാര്യയെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ മോദിയ്‌ക്കെതിരെ അഭിഷേക് ബാനര്‍ജി

Must read

കൊല്‍ക്കൊത്ത:ഭാര്യയെയും മകളെയും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. കഴിഞ്ഞ ദിവസമാണ് ദുബായിലേക്കുളള യാത്രമധ്യേ അഭിഷേകിന്റെ ഭാര്യ റുജിറ നരുല ബാനര്‍ജിയെയും മക്കളെയും കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞത്. 

‘ഞാന്‍ മോദിയോട് തുറന്ന് പറയുകയാണ്. രാഷ്ട്രീയപരമായി നിങ്ങളുടെ പോരാട്ടം എനിക്കെതിരെയാണ്, എന്റെ ഭാര്യക്കും 9 വയസ്സുള്ള മകള്‍ക്കും 3 വയസ്സുള്ള മകനുമെതിരെയല്ല. രാഷ്ട്രീയമായി എന്നോട് പോരാടൂ. ഇങ്ങനെ ചെയ്താല്‍ ഞാന്‍ തല കുനിക്കും എന്നാണ് നിങ്ങള്‍ വിചാരിച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി’ സംഭവത്തോട് പ്രതികരിച്ച് കൊണ്ട് അഭിഷേക് ബാനര്‍ജി പറഞ്ഞു.

‘നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും പോലുളളവര്‍ പാവപ്പെട്ടവരില്‍ നിന്ന് പണം പിടിച്ചെടുത്തു. എന്നാല്‍ ഇഡിക്കും സിബിഐക്കും അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രതിപക്ഷത്തെ ദ്രോഹിക്കാന്‍ മാത്രമാണ് അവരെ ഉപയോഗിക്കുന്നത്. അദാനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും പണമെടുക്കുന്നു. ഇതില്‍ നിങ്ങള്‍ എന്തെങ്കിലും അന്വേഷണം കാണുന്നുണ്ടോ?’ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ലക്ഷ്യമിട്ട് അദ്ദേഹം ചോദിച്ചു. 

ബംഗാള്‍ കല്‍ക്കരി കുംഭകോണത്തെക്കുറിച്ച് സംസാരിക്കവെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ‘അറസ്റ്റ് ചെയ്യേണ്ടത് അമിത് ഷായാണ്, കല്‍ക്കരിപ്പാടങ്ങള്‍ സംരക്ഷിക്കുന്നത് കേന്ദ്ര വ്യവസായ സുരക്ഷാ സേനയാണ്.  ബിഎസ്എഫ് അതിര്‍ത്തി കാക്കുന്നവരാണ്. ബിഎസ്എഫ് കമാന്‍ഡറായ സതീഷ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. അത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അത് ഷായിലേക്കും മോദിയിലേക്കും നീങ്ങുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കുമോ?’ അഭിഷേക് ചോദിച്ചു. 

- Advertisement -

ബംഗാള്‍ കല്‍ക്കരി കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ടാണ് റുജിറ നരുല ബാനര്‍ജിയെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ തടഞ്ഞത്. ദുബായിലേക്ക് പോകാനായാണ് ഇവര്‍ എത്തിയത്. രണ്ട് കുട്ടികളുമായി കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ റുജിറയെ എമിഗ്രേഷന്‍ വിഭാഗം തടയുകയും രാവിലെ ഏഴ് മണിക്കുളള വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രണ്ട് ദിവസത്തിന് ശേഷം റുജിറയെ ചോദ്യം ചെയ്യലിനായി വിളിച്ചു.

- Advertisement -

ലീപ്സ് ആന്‍ഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്സ് ആന്‍ഡ് ബൗണ്ട് മാനേജ്മെന്റ് സര്‍വീസസ് എല്‍എല്‍പി എന്നീ രണ്ട് കമ്പനികള്‍ക്ക് അഭിഷേക് ബാനര്‍ജിയുമായും കുടുംബവുമായും ബന്ധമുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. കല്‍ക്കരി കള്ളക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന പ്രതികള്‍ മുഖേന ഈ സ്ഥാപനങ്ങള്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് 4.37 കോടി രൂപ ഫണ്ട് കൈപ്പറ്റിയതായി ഇഡി അവകാശപ്പെട്ടു.

അഭിഷേക് ബാനര്‍ജിയുടെ പിതാവ് അമിത് ബാനര്‍ജി ലീപ്സ് ആന്‍ഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. ഭാര്യ റുജിറ ബാനര്‍ജി പിതാവിനൊപ്പം ലീപ് ആന്‍ഡ് ബൗണ്ട് മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.

- Advertisement -

അതേസമയം യാത്രയുടെ വിശദാംശങ്ങളും ടിക്കറ്റുകളുടെ പകര്‍പ്പും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇഡിയ്ക്ക് നല്‍കിയിരുന്നതായി റുജിറയുടെ അഭിഭാഷകന്‍ പറഞ്ഞു. ‘അഭിഷേക് ബാനര്‍ജിയുടെ ഭാര്യ റുജിറ ബാനര്‍ജി തന്റെ കുട്ടികളുമായി ജൂണ്‍ 5 മുതല്‍ ജൂണ്‍ 13 വരെ നടത്താനിരിക്കുന്ന ദുബയ് സന്ദര്‍ശനത്തെക്കുറിച്ച് ഇമെയില്‍ വഴി ഇഡിയെ അറിയിച്ചു.  എന്നാല്‍ ഇഡിയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല’ അഭിഭാഷകന്‍ പറഞ്ഞു.

ഇത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെ കടുത്ത ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ‘പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടൊപ്പം അവരെ ഇമിഗ്രേഷനില്‍ തടഞ്ഞുനിര്‍ത്തുകയും വിദേശത്തേക്ക് പോകാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. ജൂണ്‍ 8 ന് കൊല്‍ക്കത്തയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്ന സമന്‍സിന്റെ പകര്‍പ്പും അവര്‍ക്ക്  നല്‍കി. ഇത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമായതിനാല്‍ ഞങ്ങള്‍ കോടതിയിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റുജിറയ്ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് റുജിറയെ തടഞ്ഞതെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്

തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജിയുടെ ഭാര്യ റുജിറ നരുല ബാനർജിയെ വിമാനത്തിൽ തടഞ്ഞുവെച്ചു. ദുബായിലേക്കുള്ള യാത്രക്കിടെ  കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവരെ ഇഡി തടഞ്ഞു വെച്ചത്. ബംഗാൾ കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായാണ് റുജിറയെ തടഞ്ഞുവെച്ചത്. 

രണ്ട് ദിവസത്തിന് ശേഷം ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കായി വിമാനത്താവളത്തിലെത്തിയ റുജിറയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുനിർത്തി ബോർഡിംഗ് നിഷേധിക്കുകയായിരുന്നു. ഇഡി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, റുജിറയ്‌ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് റുജിറയെ തടഞ്ഞത്.

ലീപ്‌സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്‌സ് ആൻഡ് ബൗണ്ട് മാനേജ്‌മെന്റ് സർവീസസ് എൽഎൽപി എന്നീ രണ്ട് കമ്പനികൾ അഭിഷേക് ബാനർജിയുമായും കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. കൽക്കരി കള്ളക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന പ്രതികൾ മുഖേന ഈ സ്ഥാപനങ്ങൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 4.37 കോടി രൂപ സംരക്ഷണ ഫണ്ട് കൈപ്പറ്റിയെന്നാണ് ഇഡി അവകാശപ്പെടുന്നത്. അഭിഷേക് ബാനർജിയുടെ പിതാവ് അമിത് ബാനർജി ലീപ്‌സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാളാണ്. ഭാര്യ റുജിറ ബാനർജി പിതാവിനൊപ്പം ലീപ് ആൻഡ് ബൗണ്ട് മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.

“പ്രാദേശിക തലത്തിലുള്ള സിൻഡിക്കേറ്റ് പ്രശ്നങ്ങൾ” ഒഴിവാക്കാൻ ശ്രമിക്കുന്ന ബിസിനസ്സ് ഉടമകളിൽ നിന്ന് രണ്ട് കമ്പനികളും ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ കൽക്കരി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റുജിറ ബാനർജിയെ കേന്ദ്ര ഏജൻസികൾ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2020ൽ കൽക്കരി അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

പശ്ചിമ ബംഗാളിലെ അസൻസോളിനടുത്തുള്ള കുനുസ്‌റ്റോറിയ, കജോറ പ്രദേശങ്ങളിലെ ഈസ്റ്റേൺ കോൾഫീൽഡ്‌സിലെ പാട്ടത്തിനെടുത്ത ഖനികളിൽ അനധികൃത കൽക്കരി ഖനനം നടത്തിയെന്നാണ് ആരോപണം. 1,300 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളിലേക്കാണ് അന്വേഷണത്തിൽ സൂചന ലഭിച്ചിരിക്കുന്നത്, ഇതിൽ ഭൂരിഭാഗവും നിരവധി പ്രമുഖ വ്യക്തികളിലേക്ക് പോയി. ഇവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളിൽ ഹവാല വഴി പണം നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

Popular this week