CrimeNationalNews

ഭര്‍ത്താവിന് താനല്ലാതെ 4 ഭാര്യമാര്‍, അഞ്ചാംഭാര്യ 65കാരനെ കസേരയിൽ കെട്ടിയിട്ടു ബന്ധപ്പെട്ടശേഷം കൊലപ്പെടുത്തി

നാഗ്പുര്‍: ഭര്‍ത്താവിന് താനല്ലാതെ നാലു ഭാര്യമാര്‍ കൂടി ഉണ്ടെന്നറിഞ്ഞ അഞ്ചാം ഭാര്യ അറുപത്തിയഞ്ചുകാരനെ ദാരുണമായി കൊലപ്പെടുത്തി. നാഗ്പുരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ആളുടെ അഞ്ചാം ഭാര്യയായ ഇരുപത്തിയെട്ടു വയസ് മാത്രം പ്രായമുള്ള യുവതിയെ നാഗ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതി ലക്ഷ്മണ്‍ മാലിക് എന്ന ഇരുപത്തിയെട്ടുകാരിയായ യുവതിയാണ് അറസ്റ്റിലായത്.

ജരിപട്ക സ്വദേശിയായ  ലക്ഷ്മണ്‍ രാംലാല്‍ മാലിക് എന്നയാളുടെ അഞ്ചാം ഭാര്യ ആയിരുന്നു സ്വാതി ലക്ഷ്മണ്‍ മാലിക്. ലക്ഷ്മണ്‍ മാലികിന് ഭാര്യ സ്വാതിയില്‍ ഉണ്ടായ സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വാതിയില്‍ ലക്ഷ്മണ്‍ മാലികിന് പിറന്ന ഇളയമകന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. സ്വാതിയുടെ വിശ്വസ്തതയെ ലക്ഷ്മണ്‍ മാലിക് സംശയിച്ചിരുന്നു.

ഇതായിരുന്നു കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ലക്ഷ്മണ്‍ സുഹൃത്തിന്റെ ഓഫീസില്‍ ആയിരിക്കും ഉണ്ടാകുക. സ്വാതി ഇവിടെ എത്തി ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടര്‍ന്ന്, ലക്ഷ്മണിനെ സ്വാതി അയാള്‍ ഇരുന്ന കസേരയില്‍ കെട്ടിയിട്ടു. രണ്ടു കൈകളും കസേരയുടെ പിന്നിലാക്കിയാണ് കെട്ടിയിട്ടത്. തുടര്‍ന്ന്, സ്വാതി ലക്ഷ്മണുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. കത്തി ഉപയോഗിച്ച്‌ സ്വാതി ലക്ഷ്മണിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. ലക്ഷ്മണ്‍ ഉണ്ടായിരുന്ന സ്ഥലത്ത് തിങ്കളാഴ്ച സ്വാതിയെ എത്തിച്ചതായി ഒരു കാബ് ഡ്രൈവര്‍ മൊഴി നൽകി . ഇതിനെ തുടര്‍ന്ന് സ്വാതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവിലാണ് ലക്ഷ്മണിനെ കൊന്നത് താനാണെന്ന് സ്വാതി പൊലീസിനോട് ഏറ്റു പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button