24.3 C
Kottayam
Saturday, June 6, 2026

സ്ത്രീത്വത്തെ അപമാനിച്ചു; നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച്‌ മാതൃഭൂമിയില്‍ രാജി

Must read

കോഴിക്കോട്‌:സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തക മാതൃഭൂമി വിട്ടു. പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് എച്ച്ആര്‍ മാനേജര്‍ക്കെതിരെ ആരോപണമുനയിച്ച് രാജിവച്ചത്. മാനേജിങ്് ഡയറക്ടര്‍ എം വി ശ്രേയംസ്‌കുമാറിന് അയച്ച രാജിക്കത്തില്‍ താങ്കളുടെ പെണ്‍മക്കള്‍ അടക്കം ഒരു സ്ത്രീപോലും മാതൃഭൂമിയില്‍ സുരഷിതരായിരിക്കില്ലെന്ന മുന്നറിയിപ്പുമുണ്ട്.

ശാരീരിക സമ്പര്‍ക്കമില്ലാത്ത ഏതൊരു കൈയേറ്റവും അശ്ലീലമായ ശരീരഭാഷയും വൃത്തികെട്ട ആംഗ്യവും പുച്ഛവും ഏതു കാബിനില്‍ വെച്ചും ഏതു പെണ്‍കുട്ടിക്കു നേരെയും പ്രയോഗിക്കാം എന്നുള്ള ലൈസന്‍സ് മാതൃഭൂമിയിലെ മുഴുവന്‍ പുരുഷന്‍മാര്‍ക്കും നല്‍കുന്ന എല്ലാ കാലത്തേക്കുമുള്ള ഒരു രേഖയാണ് മാതൃഭൂമിയില്‍ ഉള്ളതെന്നും കത്തിലുണ്ട്. 17 കൊല്ലമായി മാതൃഭൂമിയിലുള്ള തന്റെ പ്രമോഷനടക്കം തടഞ്ഞതിന് നല്‍കിയ പരാതിയില്‍ തന്നെ വീണ്ടും അപമാനിക്കുന്ന റിപോര്‍ട്ട് ആരോപണ വിധേയന്‍ തന്നെ തയ്യാറാക്കിയെന്നും കത്തില്‍ ആരോപിക്കുന്നു.

വേജ് ബോര്‍ഡ് സമരകാലത്തെ മാധ്യമ പ്രവര്‍ത്തകരെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയര്‍ എച്ച് ആര്‍ മാനേജര്‍ ആനന്ദ്, എഡിറ്റര്‍ മനോജ് കെ ദാസുമായുള്ള വടംവലിക്ക് തന്നെ കരുവാക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനു പുറമേ മാധ്യമ പ്രവര്‍ത്തരെയടക്കം പത്രത്തിന് കോപ്പി പിടിക്കാന്‍ തെരുവിലിറക്കുന്നുവെന്ന ആരോപണവും മാതൃഭൂമിയിലുയര്‍ന്നിട്ടുണ്ട്.

വീടുകളിലും കടകളിലും കയറിയിറങ്ങി പത്രം പിടിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മാനേജ്‌മെന്റിന്റെ പിടിപ്പുകേടില്‍ പത്രത്തിന് കോപ്പി കുറഞ്ഞതിന് പത്രപ്രവര്‍ത്തകരെ കരുവാക്കുകയാണെന്നാണ് ആരോപണം. എഡിറ്റോറിയല്‍ വിഭാഗത്തുള്ള ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും തെരുവില്‍ ഇറങ്ങി പത്രം പിടിക്കാന്‍ ആണ് നിര്‍ദേശം.സര്‍ക്കുലേഷന്‍ ചുമതലയില്‍ നിലവിലെ എച്ച് ആര്‍ മാനേജരെ നിയമിച്ചതിന് ശേഷം കൊണ്ടുവന്നതാണ് പുതിയ പരിഷ്‌ക്കാരം.

- Advertisement -

ആദ്യം കോഴിക്കോട് ആണ് തുടങ്ങിയത്. ഡസ്‌കിലും ബ്യൂറോയിലും ഉള്ളവര്‍ മൂന്ന് പേരുള്ള ഒരു ടീം ആയി രംഗത്തിറങ്ങും. രാവിലെ എഴ് മുതല്‍ പത്ത് വരെ വീടുകളില്‍ കയറി പത്രം പിടിക്കണം. പിന്നീട് വൈകീട്ട് വരെ കടകളില്‍ കയറി പ്രചാരണം നടത്തണം. പകല്‍ സര്‍ക്കുലേഷന്‍ ജോലി കഴിഞ്ഞ ശേഷം ഡസ്‌കിലും ബ്യൂറോയിലും പതിവ് ജോലികളും ചെയ്യണം. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്തോടെ പത്രം പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മറ്റ് ജോലികള്‍ ഒഴിവാക്കി യിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും കൊച്ചിയിലും ഒന്നാം ഘട്ടത്തില്‍ ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞു. എല്ലാ ജില്ലകളിലും രണ്ടാം ഘട്ട ഫീല്‍ഡ് വര്‍ക്ക് ഉടന്‍ തുടങ്ങണമെന്നാണ് നിര്‍ദേശം.

- Advertisement -

ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രധാന ജോലി പത്രം പിടിക്കലായി മാറിയിട്ടുണ്ട്. . കടകളും വീടുകളും കയറി മാര്‍ക്കറ്റിങ്ങുക്കാരെ പോലെ പത്രം പിടിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ വലിയൊരു വിഭാഗം ജേര്‍ണലിസ്റ്റുകള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇത് മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവര്‍ പറയുന്നു. വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട പത്രങ്ങളില്‍ പോലും ജേര്‍ണലിസ്റ്റുകളെ മറ്റ് ജോലിക്ക് നിയോഗിക്കാറില്ല.

പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുറഞ്ഞതിന്റെ യഥാര്‍ത്ഥ കാരണക്കാരെ കണ്ടെത്തി നടപടി എടുക്കാതെ അതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും പീഡിപ്പിക്കാനും ഉള്ള ശ്രമത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഓരോ എഡിഷനിലും ഉള്ള മാനേജര്‍മാര്‍ക്കാണ് പത്രം പിടിക്കലിന്റെ ചുമതല.

അവരാണ് ഓരോ ദിവസവും ഫീല്‍ഡില്‍ പോകേണ്ട ജീവനക്കാരെ നിശ്ചയിക്കുന്നത്. പത്രം പിടിക്കുന്നതിന് നിയോഗിക്കുക മാത്രമല്ല ഓരോരുത്തര്‍ക്കും ടാര്‍ഗറ്റും കൊടുത്തിട്ടുണ്ട്. ഫീല്‍ഡില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തതിന്റെ പേരില്‍ ശിക്ഷാനടപടി ഉണ്ടാകുമോ എന്ന് പലരും ഭയപ്പെടുന്നു.

- Advertisement -

പത്രത്തിന്റെ പ്രചാരം ഗണ്യ മായി കുറഞ്ഞതിന് പുറമെ സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടിയോളം നഷ്ടം വന്നതായാണ് പറയപ്പെടുന്നത്. നഷ്ടം മൂലം ദുബൈയിലുള്ള എഫ്എം ചാനല്‍ അടുത്തിടെ പൂട്ടുകയും ചെയ്തു. കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍ ആണെങ്കിലും ധൂര്‍ത്ത് കുറയ്ക്കുന്നതിനോ മാനേജ്‌മെന്റ് വക്താക്കള്‍ ആയ മാനേജര്‍മാര്‍ക്ക് സ്ഥാനക്കയറ്റം കൊടുക്കുന്നതിനോ ഒരു കുറവുമില്ല. കൂടുതല്‍ സ്ഥാനക്കയറ്റം നേടുന്നതിന് വേണ്ടി ഓരോ മാനേജര്‍മാരും ഫീല്‍ഡ് വര്‍ക്ക് ശക്തിപ്പെടുത്താന്‍ മത്സരിക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

സ്വാതന്ത്യസമര പാരമ്പര്യം അവകാശപ്പെടാവുന്ന പത്രം അടുത്തിടെ സംഘ്പരിവാര്‍ ജിഹ്വയായി മാറിയതില്‍ നേരത്തെ തന്നെ വായനക്കാര്‍ക്ക് പരാതി ഉണ്ട്. മീശ നോവലിലൂടെ മാതൃഭൂമി വാരിക ഹിന്ദുക്കളെ അവഹേളിച്ചുവെന്ന പരാതി മാനേജ്‌മെന്റ് ഇടപെടുവിച്ച് പരിഹരിച്ചിരുന്നു. നോവല്‍ നിര്‍ത്തിവെപ്പിച്ചതില്‍ മതേതര സമൂഹം എതിര്‍പ്പുയര്‍ത്തിയെങ്കിലും മാതൃഭൂമി മാനേജ്‌മെന്റ് കുലുങ്ങിയില്ല. എന്നാല്‍ അടുത്തിടെ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പ്രസിദ്ദീകരിച്ച വാര്‍ത്തയോട് കൂടി സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ വീണ്ടും മാതൃഭൂമിയെ കൈവിട്ടിരുന്നു. ഇതോടെയാണ് സര്‍ക്കുലേഷന്‍ ജോലിക്ക് മാധ്യമ പ്രവര്‍ത്തകരെയടക്കം നിയോഗിച്ചതെന്നാണ് ആരോപണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week