പല്ലേക്കലെ: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 95 ഓൾഔട്ടായി 16.4 ഓവറിലാണ് ഇംഗ്ലീഷ് ബൗളർമാർ ശ്രീലങ്കയെ കരകയറ്റിയത്. 30 റൺസുമായി ക്യാപ്റ്റൻ ശനകയ്ക്ക് മാത്രമാണ് ശ്രീലങ്കൻ നിരയിൽ ചെറുത്ത്‌നിൽപ്പ് നടത്താനായത്.
സൂപ്പർ എട്ടിലെ ആദ്യ വിജയമാണ് ഇംഗ്ലണ്ടിന്റേത്. ന്യൂസീലൻഡും പാകിസ്താനും തമ്മിലുള്ള സൂപ്പർ എട്ടിലെ ആദ്യ റൗണ്ട് മത്സരം മഴ മുടക്കിയിരുന്നു.
ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വൻ തകർച്ചയിൽ നിന്നാണ് ഫിലിപ് സാൾട്ടാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. സാൾട്ട് 40 പന്തിൽ നിന്ന് 62 റൺസ് നേടി. 68 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടമായിരുന്നു. വിൽ ജാക്‌സ് 21 റൺസടിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ആശാവഹമല്ലാത്ത പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിന് സൂപ്പർ എട്ടിലെ ആദ്യ വിജയം പ്രതീക്ഷ നൽകുന്നതാണ്.

