NationalNews

മമതാ ബാനര്‍ജിക്കെതിരെ ആക്രമണം നടന്നതിന് തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബംഗാള്‍: നന്ദിഗ്രാമില്‍വച്ച് ആക്രമിക്കപ്പെട്ടെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ല. മമതയ്ക്കെതിരെ ആക്രമണം നടന്നതിന് തെളിവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദ്യോപാധ്യായയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് പ്രചാരത്തിനിടെ നന്ദിഗ്രാമില്‍വച്ച് ആക്രമിക്കപ്പെട്ടുവെന്നായിരുന്നു മമതാ ബാനര്‍ജിയുടെ വാദം. സംഭവം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. മമതയ്ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ചികിത്സ കഴിഞ്ഞ് മമതാ ബാനര്‍ജി ആശുപത്രി വിട്ടതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി അലാപന്‍ ബന്ദ്യോപാധ്യായ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. മമതയ്ക്ക് പരുക്കേറ്റത് കാറിന്റെ ഡോറില്‍ തട്ടിയാണ് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button