28.4 C
Kottayam
Saturday, June 6, 2026

ചില്ലറയെച്ചൊല്ലിയുള്ള തർക്കം; കണ്ടക്‌ടർ ബസിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട വയോധികൻ മരിച്ചു

Must read

തൃശൂർ: ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോ‌ടുന്ന ശാസ്‌താ ബസിന്റെ കണ്ടക്‌ടർ ഊരകം സ്വദേശി രതീഷാണ് വയോധികനെ മർദ്ദിച്ചത്. ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് 12ഓടെ പുത്തൻതോപ്പ് ബസ് സ്റ്റോപ്പിന് സമീപത്തുവച്ചായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് യാത്രക്കാർ പറയുന്നതിങ്ങനെ: കരുവന്നൂർ രാജാകമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രൻ ബസിൽ കയറിയത്. ബംഗ്ളാവിനടുത്തുള്ള കെ എസ് ഇ ബി ഓഫീസിൽ വൈദ്യുതി ബില്ലടയ്ക്കാൻ പോവുകയായിരുന്നു അദ്ദേഹം. ടിക്കറ്റ് എടുക്കാൻ പവിത്രൻ 10 രൂപ നൽകിയപ്പോൾ 13 രൂപയാണ് ചാർജ് എന്ന് കണ്ടക്‌ടർ പറഞ്ഞു. പവിത്രൻ കൈവശമുണ്ടായിരുന്ന 500 രൂപ നൽകി. തിരിച്ച് 480 രൂപയാണ് രതീഷ് നൽകിയത്. ബാക്കി തുകയുടെ പേരിൽ തർക്കമുണ്ടായി. ഇതിനിടെ പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പ് കഴിയുകയും ചെയ്തു. തുടർന്ന് പുത്തൻത്തോപ്പ് സ്റ്റോപ്പ് എത്തിയപ്പോൾ ഇറങ്ങാൻ ശ്രമിച്ച പവിത്രനെ രതീഷ് പിന്നിൽ നിന്ന് ചവിട്ടിത്തള്ളിയിടുകയായിരുന്നു. റോഡരികിലെ കല്ലിൽ തലയിടിച്ചാണ് പവിത്രൻ വീണത്. വീണുകിടന്ന പവിത്രനെ കണ്ടക്‌ടർ വീണ്ടും മർദ്ദിക്കുകയും ചെയ്തു.

സംഭവം കണ്ട നാട്ടുകാരാണ് രതീഷിനെ പിടിച്ചുമാറ്റി പവിത്രനെ ആശുപത്രിയിൽ എത്തിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു പവിത്രൻ. സംഭവദിവസം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കണ്ടക്‌ടറെയും ബസിനെയും കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രന്റെ മരണത്തിൽ രതീഷിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week