24.8 C
Kottayam
Tuesday, June 16, 2026

ലുക്കാക്കു ‘രക്ഷകനായി’ ഈജിപ്തിനെതിരേ സമനിലയുമായി രക്ഷപ്പെട്ട് ബെൽജിയം

Must read

വാഷിങ്ടൺ: ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ഈജിപ്തിനെതിരേ സമനിലയുമായി (1-1) രക്ഷപ്പെട്ട് കരുത്തരായ ബെൽജിയം. 20-ാം മിനിറ്റിൽ ഈമാം അഷൂറിന്റെ കിടിലൻ ഗോളിൽ മുന്നിലെത്തിയ ഈജിപ്തിനെതിരേ 66-ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമ്മദ് ഹാനിയിലൂടെ ലഭിച്ച സെൽഫ് ഗോളിലാണ് ബെൽജിയം സമനിലയുമായി മടങ്ങിയത്.

മത്സരത്തിലുടനീളം ലഭിച്ച മികച്ച അവസരങ്ങൾ ബെൽജിയം ഓരോന്നായി നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടൊപ്പം പോസ്റ്റിന്റെ രൂപത്തിലും നിർഭാഗ്യം അവരെ പിന്തുടർന്നു. മറുവശത്ത് തകർപ്പൻ ഫോമിലായിരുന്നു ഈജിപ്ത്. മുഹമ്മദ് സലായും ഈമാം അഷൂറും മൊസ്തഫ സിക്കോയുമെല്ലാം ബെൽജിയം ബോക്‌സിൽ നിരന്തരം അപകടം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒമർ മർമോഷിന്റെ ഫിനിഷിങ്ങിലെ പോരായ്മയാണ് അവരെ ജയത്തിൽ നിന്നകറ്റിയത്.

സമാനമായിരുന്നു ബെൽജിയത്തിന്റെ അവസ്ഥയും. കെവിൻ ഡിബ്രുയിനയും ജെറെമി ഡോക്കുവും ലിയാൻഡ്രോ ട്രൊസ്സാർഡുമെല്ലാം നിറഞ്ഞുകളിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി.

ഇരു ടീമും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നേറുന്നതിനിടെ 20-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. മുഹമ്മദ് സലാ നൽകിയ പാസ് സ്വീകരിച്ച ഈമാം അഷൂർ ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് തൊടുത്ത വലംകാലനടി ബുള്ളറ്റ് കണക്കെയാണ് ബെൽജിയം വലയിൽ കയറിയത്. ഗോളി തിബോ കോർട്ട്വാ ഒരു മുഴുനീളൻ ഡൈവ് നടത്തിയിട്ടും പന്തിലൊന്ന് തൊടാൻ പോലുമായില്ല. ഈജിപ്ത് ജേഴ്‌സിയിൽ അഷൂറിന്റെ ആദ്യ ഗോളായിരുന്നു ഇത്. അതും ലോകകപ്പ് വേദിയിലായത് താരത്തിന് ഇരട്ടി മധുരമായി.

- Advertisement -

ഗോൾ വീണതോടെ ബെൽജിയം ഉണർന്നു കളിച്ചെങ്കിലും പലപ്പോഴും നിർഭാഗ്യം വിനയായി. 53-ാം മിനിറ്റിൽ കെവിൻ ഡിബ്രുയിന എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഈജിപ്തിന് ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ മുതലാക്കാൻ സലായ്ക്കും മർമോഷിനുമായില്ല. കോർട്ട്വായുടെ ഇടപെടലും ഇവിടെ ബെൽജിയത്തിന് രക്ഷയായി.

- Advertisement -

62-ാം മിനിറ്റിൽ മികച്ചൊരു നീക്കത്തിനൊടുവിൽ കെവിൻ ഡിബ്രുയിന എടുത്ത ഷോട്ട് ഈജിപ്ത് ഗോൾകീപ്പർ മൊസ്തഫ ഷോബെയിർ പിടിച്ചെടുത്തു.

66-ാം മിനിറ്റിൽ ബെൽജിയം ലുക്കാക്കുവിനെ കളത്തിലിറക്കി. സെക്കൻഡുകൾക്ക് ശേഷം ലുക്കാക്കുവിന്റെ വരവ് അവർക്ക് രക്ഷയായി. താരത്തിന്റെ മികവിലാണ് ബെൽജിയത്തിന് സമനില ഗോൾ ലഭിക്കുന്നത്. മുനിയെർ വലതുവിങ്ങിൽ നിന്ന് നൽകിയ ക്രോസ് വലയിലെത്തിക്കാനുള്ള ലുക്കാക്കുവിന്റെ ശ്രമം തടയുന്നതിനിടെ ഈജിപ്ത് ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.

കളിയുടെ അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും പിന്നീട് ഇരു ഭാഗത്തു നിന്നും തുടരെത്തുടരെ ആക്രമണങ്ങളായിരുന്നു. മികച്ച പല മുന്നേറ്റങ്ങൾ നടത്തിയിട്ടും നിർഭാഗ്യം കൊണ്ട് ഈജിപ്തിന് പന്ത് വലയിലെത്തിക്കാൻ സാധിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിച്ചിലൂടെ ഓടിയതിന് 10 റണ്‍സ് പിഴ! അവസാന പന്തില്‍ റണ്ണൗട്ടും നാടകീയ രംഗങ്ങളും; തിലക് വര്‍മ്മ ചോദിച്ചുവാങ്ങിയ സൂപ്പര്‍ ഓവറില്‍ കനത്ത തോല്‍വി; ശ്രീലങ്കന്‍ യുവനിരയ്ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ എ ടീം

ധാംബുള്ള: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുനയില്‍ നിര്‍ത്തിയ ട്വിസ്റ്റുകളും നാടകീയതകളും നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കി ശ്രീലങ്ക എ ടീം ത്രിരാഷ്ട്ര എ ടീമുകളുടെ ഏകദിന പരമ്പരയില്‍...

ജയ്പൂരിലെ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം; മുഖത്തടിയേറ്റു; വലിച്ചിഴയ്ക്കാന്‍ ശ്രമം; ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ

ജയ്പൂര്‍: ദേശീയ ശ്രദ്ധയാകര്‍ഷിച്ച നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് നേരെ രാജസ്ഥാനിലെ...

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

ഓൺലൈൻ ചൂതാട്ടവും അന്ധമായ സംശയവും; ബംഗളൂരുവിൽ ഹോം ഗാർഡായ ഭാര്യയെ അമ്മയുടെയും മക്കളുടെയും മുന്നിലിട്ട് കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ മഹാദേവപുരയിൽ മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മയെ ഭർത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കരളലിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായി സേവനമനുഷ്ഠിച്ചിരുന്ന മഞ്ജുളയാണ് സ്വന്തം ഭർത്താവിന്റെ അന്ധമായ...

‘അമ്മ’യില്‍ ചേരിപ്പോര് കടുക്കുന്നു; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐക്കുമെതിരെ കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തര്‍ക്കങ്ങളും ചേരിതിരിവുകളും കോടതി കയറുന്നു. സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസന്‍, നടി ലക്ഷ്മിപ്രിയ, അവരുടെ ഭര്‍ത്താവ് ജയേഷ്,...

Popular this week