25.5 C
Kottayam
Friday, September 27, 2024

അത് ചെയ്തത് ആരാണെന്ന് എനിക്കറിയണം രണ്ടും കൽപ്പിച്ച് ഭാഗ്യലക്ഷ്മി, ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ

Must read

കൊച്ചി:കഴിഞ്ഞ പോയ രണ്ട് സീസൺ പോലെയല്ല ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസൺ 3.മത്സരാര്‍ഥികളോട് പ്രത്യേക മമതയൊന്നും കാണിക്കാതെ മികവുറ്റ പ്രകടനമാണ് അവതാരകനായ മോഹന്‍ലാല്‍ കാഴ്ച വെക്കുന്നത്. അത് കഴിഞ്ഞ ദിവസം പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ് . ബിഗ്ബോസ് വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള കാരണം തേടലും വിശദീകരണങ്ങളോടെയുമാണ് മോഹൻലാൽ രണ്ടാം ആഴ്ചയിലെ എവിക്ഷൻ എപ്പിസോഡിന് തുടക്കമിട്ടത്.

മത്സരാർത്ഥികളിൽ ചിലർ മൈക്ക് പൊത്തി പിടിച്ചും മൈക്ക് മാറ്റി വെച്ചും സംസാരിക്കുന്നതിനെ കുറിച്ചും രഹസ്യം പറച്ചിലുകളെ കുറിച്ചുമായിരുന്നു മോഹൻലാലിൻ്റെ ആദ്യ ചോദ്യം ചെയ്യൽ. ഈ വിഷയത്തിൽ നിന്ന് നൈസായി ഒഴിഞ്ഞ് മാറാനൊരുങ്ങിയ മത്സരാർത്ഥികളെ ഓരോരുത്തരെയും നിർത്തിപ്പൊരിക്കുന്നതായിരുന്നു അവതാരകൻ്റ നടപടി.

മോശമായ വാക്ക് ബിഗ് ബോസ്ഹൗസിൽ ഉപയോഗിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ മോഹൻലാൽ ചോദ്യം ചെയ്തിരുന്നു. അത്രയും ഗതികെട്ട അവസ്ഥയിലായപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ഭാഗ്യ ലക്ഷമി മറുപടിയായി പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍ കാണിക്കണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. കുറ്റം വിസമ്മതിക്കാൻ ശ്രമിച്ച ഭാഗ്യലക്ഷ്മിയോട് തെളിവ് കാണണോ എന്ന ചോദ്യത്തോട് വേണ്ട എന്നായിരുന്നു ഭാഗ്യലക്ഷ്മി നൽകിയ മറുപടി. എന്നാൽ കാണണം എന്ന് ശബ്ദമുയർത്തി പറയുകയായിരുന്നു അവതാരകൻ.

ഇപ്പോൾ ഇതാ ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്നെ ചോദ്യം ചെയ്യുന്നതില്‍ പരിഭവം പറഞ്ഞ് എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി . താനറിയാത്ത രണ്ട് കാര്യങ്ങള്‍ മോഹന്‍ലാല്‍ ചോദ്യം ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്.
ബിഗ് ബോസ് വീട്ടില്‍ ഗ്യാസ് ആരോ തുറന്ന് വിട്ടത് വലിയ ചര്‍ച്ചയായിരുന്നു. അകത്തും പുറത്തും ഒരുപോലെ ഞെട്ടലുണ്ടാക്കിയെങ്കിലും അതാരാണ് ചെയ്തതെന്ന് മാത്രം ആര്‍ക്കും അറിയില്ലായിരുന്നു.

കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാലിനോട് ഇക്കാര്യം ഭാഗ്യലക്ഷ്മി ചോദിച്ചു. എന്നാല്‍ ക്ൃത്യമായൊരു ഉത്തരം അവതാരകന്‍ നല്‍കിയിരുന്നില്ല. ഇതോടെ ബാത്ത്‌റൂമില്‍ നിന്നും ഒറ്റയ്ക്ക് ക്യാമറയുമായി സംസാരിക്കുമ്പോഴാണ് താന്‍ പോലും അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നതില്‍ വിഷമം തോന്നിയെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്മി സംസാരിച്ചത്.

‘ഒന്നാമത് നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആകുമ്പോള്‍ ആണല്ലോ നമ്മള്‍ സ്വകാര്യം പറയുന്നത്. അങ്ങനെ പറഞ്ഞ് പോകുന്നതാണ്. അല്ലാതെ ഒരു മുഴുനീള കോണ്‍വെര്‍സേഷന്‍ ഒന്നും അങ്ങനെ മാറ്റി വെക്കാറൊന്നുമില്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് നല്ല സങ്കടമുണ്ട്‌ട്ടോ. ഞാന്‍ ചെയ്യാത്ത രണ്ട് കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടു. ഫിറോസിന്റെ കാര്യത്തില്‍ ആണെങ്കിലും ഗ്യാസ് ആരോ ഓണ്‍ ചെയ്ത കാര്യത്തിലാണെങ്കിലും. ആക്യുചലി അതാരാണ് ഓണ്‍ ചെയ്തതെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. വഴക്ക് പറയാനല്ല. പിന്നീട് അവര്‍ അവിടെ നില്‍ക്കുമ്പോള്‍ നമുക്കൊന്ന് കൂടെ പോയി നില്‍ക്കാം. അല്ലെങ്കില്‍ ഒന്ന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് കൊടുക്കാം. ആരാണത് ചെയ്തതെന്ന് ഒരു പിടിയുമില്ലല്ലോ.

പക്ഷേ അതിന്റെ കുറ്റവും എന്റെ തലയില്‍. ഫിറോസ് ആപ്പിള്‍ കളഞ്ഞതും ഞാന്‍ ഉത്തരം പറയണമെന്ന് വെച്ചാല്‍ എങ്ങനെയാണ്. പതിനേഴ് പേരുണ്ടെങ്കില്‍ അവരുടെ എല്ലാം പുറകേ ഒരു ക്യാപ്റ്റന് നടക്കാന്‍ പറ്റുമോ. എവിടെങ്കിലുമൊക്കെ അവര്‍ കുറ്റം കാണിക്കുകയല്ലേ. അതിലെനിക്ക് ഭയങ്കര സങ്കടമുണ്ട്. ഞാന്‍ ചെയ്ത കുറ്റമാണെങ്കില്‍ അതിലെനിക്ക് ഉത്തരവാദിത്വമുണ്ട്. ഞാന്‍ ചെയ്തു എനിക്ക് തെറ്റ് പറ്റി പോയെന്ന് പറയാം. പക്ഷേ അവര്‍ ചെയ്ത കുറ്റത്തിന് ഞാന്‍ എങ്ങനെയാണ് റെസ്‌പോണ്‍സിബിള്‍ ആവുന്നത്. എല്ലാവരോടും ഞാനില്ലാതെ ഗ്യാസ് കത്തിക്കരുത് എന്ന് പറയാന്‍ പറ്റുമോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week