30.5 C
Kottayam
Friday, October 18, 2024

‘മൂന്നാം നമ്പറിലല്ലെങ്കില്‍ സഞ്ജുവിനെ ടീമിലെടുക്കരുത്‌’; പകരം റിങ്കു സിംഗിനെ ഇറക്കണമെന്ന് മുന്‍ താരം

Must read

മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് സാധിച്ചിരുന്നില്ല. ട്വന്റി 20 യിലെ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജുവിന് ഒരു തവണ പോലും സ്‌കോര്‍ 20 കടത്താനായില്ല.

തുടര്‍ന്ന് അവസരങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന വിമര്‍ശനങ്ങളടക്കം സഞ്ജു നേരിട്ടുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ അഞ്ചാമതായും ആറാമതായുമായിരുന്നു സഞ്ജു ഇറങ്ങിയത്. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചുമായ അഭിഷേക് നായര്‍.

സ്ഥിരം പൊസിഷനില്‍ നിന്ന് മാറിയാണ് സഞ്ജുവിനെ ബാറ്റിംഗിനിറക്കിയതെന്നും ഇതാണ് അദ്ദേഹത്തിന്റെ പ്രകടനം മോശമാവാന്‍ കാരണമായതെന്നും അഭിഷേക് നായര്‍ പറഞ്ഞു. ‘സഞ്ജു സാംസണെ കൃത്യമായി ഉപയോഗിക്കണമെങ്കില്‍ മൂന്നാം നമ്പറില്‍ ഇറക്കണം.

അതാണ് സഞ്ജുവിന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍. മൂന്നാം നമ്പറില്‍ മികച്ച റെക്കോര്‍ഡും സഞ്ജുവിനുണ്ട്. അവിടെ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ സഞ്ജുവിനെ ടീമിലെടുക്കരുത്’, അദ്ദേഹം അഭിപ്രായപ്പെട്ടു.

അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് ബാറ്ററെ ആവശ്യമെങ്കില്‍ റിങ്കു സിംഗിനെ ഇറക്കുക. സഞ്ജുവിനെ മൂന്നാം സ്ഥാനത്തിറക്കിയാല്‍ ടീമിന് ഗുണമുണ്ടാകും. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കാനും സ്പിന്നര്‍മാരെ നേരിടാനും അനായാസം സഞ്ജുവിന് സാധിക്കുമെന്നും അഭിഷേക് വ്യക്തമാക്കി.

‘സഞ്ജു അവസരം നഷ്ടമാക്കിയോ എന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ല. സഞ്ജുവിന് വീണ്ടും അവസരങ്ങള്‍ ലഭിക്കും. കാരണം അത് സഞ്ജു സാംസണാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week