28.2 C
Kottayam
Friday, June 5, 2026

ദിലീപ് എന്നോട് ചോദിച്ചത് ‘ചേട്ടാ, കഴിഞ്ഞ ജന്മം നിങ്ങള്‍ എന്റെ ആരായിരുന്നു?’ ശാന്തിവിള ദിനേശ് പറയുന്നു

Must read

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പ്രതിഷേധ മാര്‍ച്ച് നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. സിനിമാ സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് ആയിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്.

കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ശാന്തിവിള രംഗത്ത് വന്നിരുന്നു. ദിലീപിനെതിരെ നടക്കുന്നത് വന്‍ ഗൂഡാലോചന ആണെന്ന് പരസ്യ ശബ്ദം ഉയര്‍ത്തിയവരില്‍ ഒരാളാണ് ശാന്തിവിള ദിനേശ്. അതിനാല്‍ തന്നെ, അദ്ദേഹത്തിന് നേരെയും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ഇതോടെ, ശാന്തിവിള ദിനേശിന് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി പലതവണ ശബ്ദമുയര്‍ത്തിയ ആളാണ് ശാന്തിവിള ദിനേശ്. ദിലീപ് അറസ്റ്റിലായ സമയത്തെല്ലാം മാധ്യമങ്ങളിലും ചര്‍ച്ചകളിലും കേസില്‍ തനിക്ക് തോന്നിയ സംശയങ്ങള്‍ പലതവണ ഉയര്‍ത്തിക്കാണിച്ച ആളായിരുന്നു അദ്ദേഹം. എന്നാല്‍, അപ്പോഴൊക്കെ ദിലീപിന്റെ ‘സുഹൃത്ത്’ ആയതിനാലാണ് താരത്തെ പിന്തുണയ്ക്കുന്നതെന്നായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ചത്. എന്നാല്‍, ദിലീപ് അറസ്റ്റിലായി, ജയിലില്‍ നിന്നും ഇറങ്ങുന്നത് വരെ തനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയുമായിരുന്നില്ല എന്ന് ശാന്തിവിള ദിനേശ് തന്നെ വെളിപ്പെടുത്തി രംഗത്ത് വന്നു.

ശരിയുടെ ഭാഗത്തെ നില്‍ക്കൂ എന്നത് കൊണ്ടാണ്, പരിചയമില്ലാതിരുന്ന ദിലീപിന് വേണ്ടി താന്‍ ശബ്ദമുയര്‍ത്തിയതെന്ന് അദ്ദേഹം അടുത്തിടെ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം അനൂപ് എന്നെ വിളിച്ചു, ദിലീപിന് സംസാരിക്കണമെന്ന് പറഞ്ഞു. ദിലീപ് എന്നോട് ചോദിച്ചത് ‘ചേട്ടാ കഴിഞ്ഞ ജന്മം നിങ്ങള്‍ എന്റെ ആരായിരുന്നു’ എന്നാണ്. താന്‍ ശത്രുവോ സഹോദരനോ സുഹൃത്തോ ആയിരുന്നോ എന്നറിയാന്‍ ഏതെങ്കിലും ജ്യോതിഷിയോട് ചോദിക്കാന്‍ ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി. ദിലീപ് ജയിലില്‍ കഴിഞ്ഞ സമയം ബാലചന്ദ്രകുമാര്‍ എന്നെ ഒരിക്കല്‍ ഫോണില്‍ വിളിച്ചിരുന്നു. അയാള്‍ സ്വയം പരിചയപ്പെടുത്തി. പേഴ്സണല്‍ കാര്യം സംസാരിക്കാനായി എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞു. അന്ന് ഞാനത് നിരസിച്ചു. അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു’, ശാന്തിവിള ദിനേശ് വെളിപ്പെടുത്തി.

- Advertisement -

‘പിന്നീട് പലതവണ അയാള്‍ ഫോണില്‍ വിളിച്ചു. ഒരു ദിവസം എന്റെ അനുവാദമില്ലാതെ എന്നെ കാണാന്‍ വന്നു. ഒരു ദൗത്യവുമായിട്ടാണ് അയാള്‍ വന്നത് എന്ന് പറഞ്ഞു. പിക്ക്പോക്കറ്റ് എന്ന പേരില്‍ ദിലീപിനെ നയാകനാക്കി ഒരു സിനിമ ചെയ്യാന്‍ പോകുവാണെന്ന് അയാള്‍ പറഞ്ഞു. സ്‌ക്രിപ്റ്റ് വര്‍ക്ക് നടക്കുകയാണെന്നും പറഞ്ഞു. ദിലീപ് അയാള്‍ക്ക് ഡേറ്റ് കൊടുത്തെന്ന് കേട്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. ദിലീപ് എന്റെ അടുത്ത സുഹൃത്ത് ആണെന്ന് അയാള്‍ പറഞ്ഞു. പത്ത് ലക്ഷം രൂപ എനിക്ക് തരാം എന്നായിരുന്നു അയാള്‍ അന്ന് പറഞ്ഞത്. ‘ഈ പണിയും കൊണ്ട് എന്റെ അടുത്ത് വരരുത്’ എന്ന് പറഞ്ഞ് ഞാന്‍ വിട്ടയച്ചു. ഈ വിഷയത്തില്‍ ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ ചാനലുകളില്‍ നടത്തുന്ന ആരോപണങ്ങള്‍ വെറും മോശമാണ്’, ശാന്തിവിള ദിനേശ് പറഞ്ഞു.

- Advertisement -

ദിലീപിന് വേണ്ടി ശബ്ദമുയര്‍ത്തി എന്ന് പലരും പറയുമ്പോഴും, അദ്ദേഹം പറയുന്നത് താന്‍ തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നു എന്നാണ്. മലയാള സിനിമാലോകത്തെ വേറിട്ട ശബ്ദമാണ് ശാന്തിവിള ദിനേശ് എന്ന് സോഷ്യല്‍ മീഡിയ വഴി പലരും നിരീക്ഷിക്കുന്നു. ഈ അധോലോകത്ത് നടക്കുന്ന സകലമാന വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള ഏകവ്യക്തിയാണ് അദ്ദേഹമെന്നാണ് പലരുടെയും നിരീക്ഷണം. സ്വന്തം നിലനില്‍പ്പ് പോലും അപകടത്തിലായേക്കാവുന്ന പ്രതിസന്ധിഘട്ടങ്ങളില്‍പ്പോലും സ്വന്തം ആദര്‍ശത്തെ ആര്‍ക്കും അടിയറവയ്ക്കാതെ ഇവിടെയുള്ള മുടിചൂടാ മന്നന്മാര്‍ക്കെതിരെ ശബ്ദിച്ചവ്യക്തിയാണ് ശാന്തിവിള ദിനേശ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week