24.8 C
Kottayam
Thursday, June 4, 2026

കോട്ടയത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 68-കാരിയിൽ നിന്ന് പണം തട്ടാൻ ശ്രമം

Must read

കോട്ടയം: പിന്നിൽ പോലീസ് സ്റ്റേഷനിലെ ഓഫീസ് മുറി… യൂണിഫോം ധരിച്ച ‘വ്യാജ’ പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ സ്ക്രീനിലെത്തി. ലോ എൻഫോഴ്സ്മെന്റ് ഏജൻസിയിൽനിന്നാണെന്ന് അറിയിച്ചു. 68 വയസ്സുള്ള കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയുടെ ഫോണിലേക്ക് മൂന്നുദിവസം മുമ്പ് എത്തിയ വീഡിയോ കോളിലായിരുന്നു ഇവയെല്ലാം.

സംഭാഷണങ്ങൾ പതിവ് തട്ടിപ്പുരീതിയിൽ ആയിരുന്നു. “നിങ്ങളുടെ അക്കൗണ്ടിലൂടെ അനധികൃത പണമിടപാടുകൾ നടന്നതിന്റെ രേഖകൾ പിടിച്ചെടുത്തു. കേസ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്”-അവർ അറിയിച്ചു. സ്ത്രീ ഭയന്നു. ഫോണിൽ അയച്ചുനൽകിയ ലിങ്ക് ഇവരെക്കൊണ്ട് തുറപ്പിച്ചു.

- Advertisement -

“ഇനിമുതൽ നിങ്ങൾ ‘ലൈവ് അറസ്റ്റി’ലാണ്, മറ്റാരുമായും ബന്ധപ്പെടാൻ ശ്രമിക്കരുത്. കേസിൽനിന്നൊഴിവാക്കാൻ ഉടൻ 27 ലക്ഷം രൂപ അക്കൗണ്ട് മുഖേന ട്രാൻസ്ഫർ ചെയ്യണം. ബാങ്കിലെത്തുമ്പോൾ ആരെങ്കിലും ചോദിച്ചാൽ ഭൂമി വാങ്ങാനെന്ന് അറിയിക്കണം”. മക്കൾ വിദേശത്തുള്ള, തനിച്ചുതാമസിക്കുന്ന സ്ത്രീ, ഈ വ്യാജ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് വീട്ടിൽ അറസ്റ്റിലിരുന്നു.

- Advertisement -

ഈ വ്യാജഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം, മൂന്നാം ദിവസം ചൊവ്വാഴ്ച രാവിലെ 27 ലക്ഷം രൂപ പിൻവലിക്കാനായി കോട്ടയം നാഗമ്പടത്തെ ആക്സിസ് ബാങ്കിലെത്തി. ഇടപാടിൽ അസാധാരണത്വം തോന്നിയ ബാങ്ക് കസ്റ്റമർ റിലേഷൻസ് മാനേജർ ആന്റോ തോമസും ഇൻവെസ്റ്റ്മെന്റ് മാനേജരും കോട്ടയം സൈബർ പോലീസ് ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജുമായി ബന്ധപ്പെട്ടു. ഉടൻ സബ് ഇൻസ്പെക്ടർ അഭിലാഷ് ഭാസ്കർ ബാങ്കിലെത്തി സ്ത്രീയെയും ബാങ്ക് ഉദ്യോഗസ്ഥരെയും സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു.

- Advertisement -

‘ഒറിജിനൽ’ പോലീസ്, ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അപ്പോഴേയ്ക്കും തട്ടിപ്പുസംഘം ‘ലൈവി’ൽനിന്ന് പോയി. സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കണമെന്നും സൈബർ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ് അറിയിച്ചു.

സൈബർ പോലീസ് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ:

  1. ഔദ്യോഗിക പദവി: ഒരു നിയമപാലക ഏജൻസിയും (Police, CBI, ED) വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ല.
  2. ലിങ്കുകൾ ശ്രദ്ധിക്കുക: അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
  3. വിവരങ്ങൾ കൈമാറരുത്: ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒടിപി (OTP) നമ്പറുകളോ ആരുമായും പങ്കുവെക്കരുത്.
  4. റിപ്പോർട്ട് ചെയ്യുക: ഇത്തരം കോളുകൾ വന്നാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതിപ്പെടുക.

English Summary: A 68-year-old woman from Kanjikuzhy, Kottayam, narrowly escaped a major financial loss after falling victim to a “Digital Arrest” scam on March 15, 2026. Fraudsters posing as law enforcement officers contacted her via a video call, appearing in front of a backdrop resembling a police station. They claimed her bank account was involved in illegal money laundering and threatened legal action. Under duress, the woman was forced to click on a malicious link sent to her phone. Cyber police have launched an investigation into the incident, emphasizing that no official agency conducts arrests or investigations via video calls.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week