24.8 C
Kottayam
Thursday, June 4, 2026

കൊലപാതകം നടന്ന ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ ശുചിമുറിയില്‍ മെമ്പര്‍ എത്തിയത് എങ്ങനെ? നാക്കിനടിയില്‍ ടിഷ്യൂ പേപ്പര്‍ ചുരുട്ടിക്കൂട്ടി വച്ചത് എന്തിന്? പകല്‍ വനത്തില്‍, രാത്രിയില്‍ കാടിറങ്ങി ഷെഡുകളില്‍ താമസം; മാങ്കുളത്തെ പഞ്ചായത്തംഗത്തിന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു

Must read

അടിമാലി: മാങ്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡ് അംഗം ധന്യ ഗണേശനെ (36) കാണാതായതും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതും സംബന്ധിച്ച സംഭവത്തില്‍ അന്വേഷണം മുറുകുന്നു. ഏപ്രില്‍ 22 മുതല്‍ കാണാതായ ധന്യയെ തിങ്കളാഴ്ചയാണ് അമ്പതാം മൈലിലെ ഒരു വിജനമായ വീടിന്റെ ശുചിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. ധന്യ നിലവില്‍ ആശുപത്രി വിട്ടെങ്കിലും മൊഴികളിലെ വൈരുദ്ധ്യവും സംഭവത്തിലെ അസ്വാഭാവികതയും പോലീസിനെ കുഴപ്പിക്കുന്നു.

ധന്യയെ കണ്ടെത്തുമ്പോള്‍ അവരുടെ നാക്കിനടിയില്‍ ടിഷ്യൂ പേപ്പര്‍ ചുരുട്ടിക്കൂട്ടി വെച്ച നിലയിലായിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട ധന്യ ആദ്യം പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ദാഹിച്ചപ്പോള്‍ വെള്ളം നനച്ച് ടിഷ്യൂ പേപ്പര്‍ നാവിനടിയില്‍ വെച്ചതാണെന്നാണ് ധന്യ പോലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ ഒരു ജനപ്രതിനിധി എന്തിന് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

സംഭവത്തിലെ ഏറ്റവും വലിയ ദുരൂഹത ധന്യയെ കണ്ടെത്തിയ സ്ഥലമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊലപാതകം നടന്ന ലക്ഷ്മണന്‍ എന്നയാളുടെ ഈ ഒഴിഞ്ഞ വീട്ടില്‍ ഞായറാഴ്ച പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പരിശോധന നടത്തിയിരുന്നു. അന്ന് അവിടെ ആരെയും കണ്ടിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം (തിങ്കളാഴ്ച) ഇതേ വീട്ടിലെ ശുചിമുറിയില്‍ ധന്യയെ കണ്ടെത്തിയത് എങ്ങനെ എന്നതില്‍ നാട്ടുകാര്‍ക്കും പോലീസിനും സംശയമുണ്ട്. ആരെങ്കിലും ധന്യയെ പിന്നീട് അവിടെ എത്തിച്ചതാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

- Advertisement -

കുടുംബക്കാരുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് വീടുവിട്ടിറങ്ങിയതെന്നാണ് ധന്യ മൂന്നാര്‍ പോലീസിന് നല്‍കിയ മൊഴി. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ സ്വന്തം സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞു. പകല്‍ സമയങ്ങളില്‍ സമീപത്തുള്ള വനത്തിലേക്ക് പോകും, രാത്രിയില്‍ ഷെഡുകളില്‍ വന്നു കിടക്കും. രണ്ട് ദിവസം വനത്തിനുള്ളില്‍ മാത്രം താമസിച്ചു. തിങ്കളാഴ്ച രാവിലെ അമ്പതാം മൈലിലെ വീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

- Advertisement -

അന്വേഷണത്തിന്റെ ഭാഗമായി ധന്യയുടെ സഹോദരിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ബന്ധുക്കള്‍ പോലീസിനെ തടയാന്‍ ശ്രമിച്ചത് കേസില്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. ധന്യയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. കുടുംബ വഴക്കാണോ അതോ മറ്റാരെങ്കിലും ധന്യയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു.

അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധന്യയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം ദേവികുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുന്‍പില്‍ ഹാജരാക്കി. നിലവില്‍ ദേവികുളത്തെ റെസ്‌ക്യു ഹോമിലേക്ക് ഇവരെ മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് പോകാന്‍ സന്നദ്ധയല്ലെന്നും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തയ്യാറാണെന്നുമാണ് ധന്യ അറിയിച്ചിട്ടുള്ളത്. ഇന്നുതന്നെ മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ധന്യയ്ക്ക് വിദഗ്ധ കൗണ്‍സിലിങ് നല്‍കാനാണ് അധികൃതരുടെ തീരുമാനം.

ഒമ്പത് ദിവസം നീണ്ടുനിന്ന തിരോധാനത്തിനൊടുവില്‍ ധന്യയെ കണ്ടെത്തിയെങ്കിലും, ഒരു ജനപ്രതിനിധിക്ക് വനത്തിനുള്ളില്‍ കഴിയേണ്ടി വന്ന സാഹചര്യവും ആള്‍താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ രീതിയും ഇടുക്കിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week