25.9 C
Kottayam
Saturday, September 28, 2024

ധനവ്യവസായബാങ്ക് തട്ടിപ്പ്: കോടികൾ നിക്ഷേപിച്ചവരിൽ രാഷ്ട്രീയക്കാരും

Must read

തൃശ്ശൂർ: 200 കോടി തട്ടിച്ച് ഉടമകൾ മുങ്ങിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരുടെ പട്ടിക പുറത്ത്. പോസ്റ്റ്‌ ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഇടപാട് രേഖകളുടെ പരിശോധനയ്ക്കിടയിൽ ലഭിച്ചത് വിപുലമായ പട്ടികയാണ്. കോടികൾ നിക്ഷേപിച്ചവരിൽ ഉന്നതരാഷ്ട്രീയക്കാർ മുതൽ സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ വരെയുണ്ട്.

പത്തു ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം, 90 ലക്ഷം വരെയുള്ള തുകകളാണ് ഓരോരുത്തരും നിക്ഷേപിച്ചിരിക്കുന്നത്. ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും കടകളിൽ ജോലിക്കുനിൽക്കുന്നവരും തുടങ്ങി രണ്ടു മുതൽ അഞ്ചു വരെ ലക്ഷം ഉള്ളവരുമുണ്ട്.

15 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം നൽകിയതെന്ന് രശീതിലുണ്ട്. ആറുമാസ കാലാവധിക്ക് നിക്ഷേപിച്ചവരാണ് പലരും. വടൂക്കര സ്വദേശിയായ പി.ഡി. ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായെത്തിയതിനു പിന്നാലെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ.

അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പിൽ പണം തിരികെക്കൊടുക്കാൻ കഴിയാത്ത വിധത്തിൽ പാപ്പരായെന്ന് കോടതിയെ ബോധ്യപ്പെടുത്തി ഉത്തരവ് നേടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നു. ഇവരുടെ മുൻകൂർ ജാമ്യഹർജി കോടതിയിലുണ്ട്.

ഇതിനിടയിൽ പരാതിക്കാരെ സമ്മർദത്തിലാക്കി പിൻവലിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. നിയമനടപടികളിലേക്ക് കടന്നാൽ തുക കിട്ടിയേക്കില്ലെന്നും അതേസമയം ഏതെങ്കിലും വിധത്തിലൂടെ പണം സമാഹരിച്ച് തുക നൽകാമെന്നുമടക്കമുള്ള സഹായങ്ങളാണ് നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പ്രതികൾക്കായി പോലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു.

200 കോടിയുടെ തട്ടിപ്പുനടത്തി മുങ്ങിയ ധനവ്യവസായ ബാങ്ക് ഉടമകളുടെ വീടിനു മുന്നിൽ നിക്ഷേപകർ പ്രതിഷേധം സംഘടിപ്പിച്ചു.

ഞായറാഴ്‌ച 11.30-നാണ് വടൂക്കര- അരണാട്ടുകര റോഡിലെ പാണഞ്ചേരി വീടിനു മുന്നിൽ പ്രതിഷേധിച്ചത്‌. സ്ഥാപന ചെയർമാൻ ജോയ്‌ ഡി. പാണഞ്ചേരിയുടെയും മാനേജിങ് പാർട്ണർ ഭാര്യ കൊച്ചുറാണിയുടെയും വീടാണിത്.

50 നിക്ഷേപകർ വീടിന്റെ ഗേറ്റിൽ ബാനർ തൂക്കി. കൊണ്ടുവന്ന റീത്തും ഗേറ്റിന് മുന്നിൽവെച്ചു. പ്രതിഷേധം അറിഞ്ഞെത്തിയ പോലീസ് റീത്ത് നിർബന്ധിച്ച് എടുത്തുമാറ്റിച്ചു. ബാനറും നീക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, പ്രതിഷേധക്കാർ ഇതിന് തയ്യാറായില്ല.

പ്രശ്‌നങ്ങളുണ്ടാക്കിയാൽ എല്ലാവരുടെയും പേരിൽ കേസെടുക്കുമെന്ന് പോലീസ് താക്കീത് നൽകി. പ്രതിഷേധക്കാരുടെ പേരും മേൽവിലാസവും എടുത്താണ് പോലീസ് മടങ്ങിയത്. തട്ടിപ്പ്‌ നടത്തിയവരെ സംരക്ഷിക്കാൻ േപാലീസ് ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൽ ഒാഹരിനിക്ഷേപമുള്ള അഭിഭാഷകന്റെ അടുത്ത ബന്ധുവാണ് തൃശ്ശൂർ നഗരത്തിലെ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥനെന്നും അതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നും ആരോപണമുണ്ടായിരുന്നു.

പ്രതികളെ പിടികൂടിയശേഷം വിട്ടയയ്ക്കുകയായിരുന്നെന്നും ആരോപിച്ചിരുന്നു. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week