24.6 C
Kottayam
Friday, June 5, 2026

ദില്ലി കലാപം,ആർ.എസ്.എസിനും പങ്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി ആളെ ഇളക്കി, കുറ്റപത്രത്തിൽ പരാമർശം

Must read

ദില്ലി: ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ ആർഎസ്എസ്സിന്‍റെ പേരും പരാമർശിച്ച് ദില്ലി പൊലീസ്. ഫെബ്രുവരിയിൽ നടന്ന കലാപകാലത്ത് രൂപീകരിച്ച ചില തീവ്രഹിന്ദുസംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആർഎസ്എസ്സ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് പരാമർശമുണ്ടെന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. ഈ വാട്സാപ്പ് ഗ്രൂപ്പുകൾ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

ഫെബ്രുവരി 25-ന് രൂപീകരിച്ച ‘കട്ടർ ഹിന്ദു ഏകത’ എന്ന വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചാണ് ദില്ലി പൊലീസ് കോടതിയിൽ സമർപ്പിച്ച അനുബന്ധകുറ്റപത്രത്തിൽ പറയുന്നത്. ദില്ലിയിലെ ഗോകുൽപുരിയിൽ ഹാഷിം അലി, ആമിർ ഖാൻ എന്നിവർ അടക്കം ഒമ്പത് മുസ്ലിം പൗരൻമാരെ തെരുവിലിട്ട് വെട്ടിക്കൊന്ന കേസിലെ അനുബന്ധകുറ്റപത്രമാണിത്. കേസിൽ 9 പേരെയാണ് പ്രതികളായി പൊലീസ് കണ്ടെത്തുന്നത്. സെപ്റ്റംബർ 26-നാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പുരുഷോത്തം പാഥകിന് മുമ്പാകെ ഈ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കട്ടർ ഹിന്ദു ഏകത എന്ന ഈ ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ കുറ്റപത്രത്തിലുണ്ട്. ഫെബ്രുവരി 25-ന് വൈകിട്ട് 8.01-ന് ബിന്നി എന്നയാൾ ഗ്രൂപ്പിൽ പറഞ്ഞതിങ്ങനെ: ”ഭായ്, ഇവിടെ ആർഎസ്എസ്സ് പ്രവർത്തകർ ഞങ്ങളെ സഹായിക്കാൻ വന്നിട്ടുണ്ട്”.

കപിൽ മിശ്രയുടെ വിദ്വേഷപരാമർശത്തെ അനുകൂലിച്ചുള്ള പരാമർശങ്ങളും ഗ്രൂപ്പിലുണ്ട്. ഫെബ്രുവരി 25-ന് രാത്രി 9.13-ന് തിരിച്ചറിയാത്ത ഒരാൾ എഴുതിയിരിക്കുന്നത് ഇങ്ങനെ: ”നിരവധി ബുദ്ധിയുള്ള ആളുകൾ പോലും കപിൽ മിശ്ര പറഞ്ഞത് തെറ്റെന്ന് പറയുന്നു. തെറ്റായി മിശ്ര എന്താണ് പറഞ്ഞത്? റോഡിലെ തടസ്സം മാറ്റിയില്ലെങ്കിൽ സിഎഎ അനുകൂലികളും തെരുവിലിറങ്ങും. അവിടെ നിന്ന് മാറണമെന്ന് അന്ത്യശാസനം നൽകുന്നതിൽ എന്താണ് തെറ്റ്? കപിൽ മിശ്രയുടെ പരാമർശം മൂലമാണ് കലാപമുണ്ടായതെന്ന് പറയുന്നവർ ജാമിയയും ഷഹീൻ ബാഗും എങ്ങനെ ഉണ്ടായെന്ന് പറയാത്തതെന്ത്? അമാനത്തുള്ളയും ഷർജീൽ ഇമാമും ചെയ്തതെന്ത് എന്നും പറയണം. കപിൽ മിശ്രയുടെ വാക്ക് കൊണ്ടാണ് കലാപമുണ്ടായതെങ്കിൽ രാജ്യം മുഴുവൻ നിന്ന് കത്തണമല്ലോ”.

- Advertisement -

മതാടിസ്ഥാനത്തിൽ വിദ്വേഷം വളർത്തൽ, പൊതുസ്ഥലത്തെ അക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇതിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോകേഷ് കുമാർ സോളങ്കി, പങ്കജ് ശർമ, സുമീത് ചൗധരി, അങ്കിത് ചൗധരി, പ്രിൻസ്, ജതിൻ ശർമ, വിവേക് പഞ്ചൽ, റിഷഭ് ചൗധരി, ഹിമാൻശു ഠാക്കൂർ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ മറ്റ് പ്രതികളായ മോണ്ടി നഗർ, അവ്‍ദേശ് മിശ്ര, മോനു, സാഹിൽ, ശേഖർ, മോംഗ്ലി, ബാബ, ടിങ്കു, വിനയ് എന്നിവരെ കണ്ടെത്താനോ, അവരുടെ വിലാസം മനസ്സിലാക്കാനോ, പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ല.

- Advertisement -

ലാത്തിയും ദണ്ഡും വടികളും വാളും തോക്കുമായാണ് ഇവർ കലാപസ്ഥലത്ത് എത്തിയത്. മുസ്ലിങ്ങൾക്കെതിരെ ഈ വാട്സാപ്പ് ഗ്രൂപ്പിൽ വലിയ വിദ്വേഷപരാമർശങ്ങളുണ്ടായിരുന്നു. ജയ് ശ്രീറാം എന്നും ഹർ ഹർ മഹാദേവ് എന്നും മുദ്രാവാക്യങ്ങൾ മുഴക്കി തെരുവുകൾ തോറും ഇവർ ചുറ്റിനടന്നു. സ്ഥലത്തെ മുസ്ലിം പൗരൻമാരെ കൊല്ലാൻ വാട്സാപ്പ് ഗ്രൂപ്പ് വഴി കൃത്യമായി പദ്ധതി ഇവർ തയ്യാറാക്കി. ആയുധങ്ങളുമായി എത്തി. കലാപം അഴിച്ചുവിട്ടു – പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week