FeaturedKeralaNews

ചെങ്ങന്നൂര്‍ നിഷേധിച്ചതിന് പിന്നില്‍ കോന്നിയില്‍ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ഡീല്‍:ബാലശങ്കര്‍

കോഴിക്കോട്: ബി.ജെ.പിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമർശവുമായി ആർ.എസ്.എസ്. സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ. ബാലശങ്കർ. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തിൽ ബി.ജെ.പിക്ക് ഒരു വിജയസാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കർ തുറന്നടിച്ചു.

സി.പി.എമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണ് തന്നെ ഒഴിവാക്കിയതെന്നും ബാലശങ്കർ ആരോപിക്കുന്നു. അമിത് ഷായുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംരംഭത്തിന്റെ (ബിജെപി നേതാക്കൾക്ക് പരിശീലനം നൽകുന്ന വിഭാഗം) ദേശീയ കോ കൺവീനറും ബി.ജെ.പി. പബ്ലിക്കേഷൻ വിഭാഗം കോ കൺവീനറുമായ ആർ. ബാലശങ്കറുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽനിന്ന്:
ചെങ്ങന്നൂരിൽ താങ്കളായിരിക്കും ബി.ജെ.പി. സ്ഥാനാർത്ഥിയെന്നാണ് കരുതപ്പെട്ടിരുന്നത്. എന്താണ് സംഭവിച്ചത്?
എൻ.എസ്.എസും എസ്.എൻ.ഡി.പിയും ക്രിസ്ത്യൻ വിഭാഗവും ഒരു പോലെ എന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്തുകൊണ്ടും ബി.ജെ.പിക്ക് ഇക്കുറി ജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂർ.

ഓർത്തഡോക്സ് വിഭാഗത്തിന്റെ വക്താവ് താങ്കൾക്കു വേണ്ടി പരസ്യമായി പ്രസ്താവനയിറക്കിയിരുന്നു. ചെങ്ങന്നൂരിൽ താങ്കൾക്ക് വോട്ടു ചെയ്യണമെന്ന ആഹ്വാനമായിരുന്നു അത്. അടുത്ത കാലത്തൊന്നും ഒരു ക്രിസ്ത്യൻ വിഭാഗവും ഇത്തരമൊരു പരസ്യ നിലപാട് ഒരു ബി.ജെ.പി. സ്ഥാനാർത്ഥിക്കു വേണ്ടി എടുത്തിട്ടില്ല. ചെപ്പാടുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്നത് തടഞ്ഞത് താങ്കൾ ഇടപെട്ടതു കൊണ്ടാണെന്നും ഈ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ താങ്കളെ വിജയിപ്പിച്ചില്ലെങ്കിൽ അത് നന്ദികേടായിരിക്കുമെന്നുമാണ് സഭാ വക്താവ് ഫാ. ജോൺസ് എബ്രഹാം കോന്നാട്ട് പറഞ്ഞത്. എന്നിട്ടും താങ്കൾ സ്ഥാനാർത്ഥിയാവേണ്ടെന്ന് ബി.ജെ.പി. നേതൃത്വം തീരുമാനിച്ചത് എന്തു കൊണ്ടായിരിക്കും?
ഓർത്തഡോക്സ് സഭാ നേതൃത്വം മാത്രമല്ല എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയും എനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. എനിക്കെല്ലാ പിന്തുണയും നൽകണമെന്ന് എസ്.എൻ.ഡി.പിയുടെ പ്രാദേശിക ഘടകത്തോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എൻ.എസ്.എസും ഇതേ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ബി.ജെ.പിയെ അനുകൂലിക്കുന്നില്ല പക്ഷേ, എന്റെ കാര്യത്തിൽ സർവ്വ പിന്തുണയുമുണ്ടാവും എന്നാണ് എൻ.എസ്.എസ്. നേതൃത്വം പറഞ്ഞത്.
താങ്കളുടെ ജന്മനാടു കൂടിയാണ് ചെങ്ങന്നൂർ?

അതെ. എന്റെ ബന്ധുമിത്രാദികളടക്കം കണക്കിലെടുത്താൽ പതിനായിരം വോട്ടെങ്കിലും വരും. ചെങ്ങന്നൂരിൽ ബി.ജെ.പിക്ക് സ്വന്തമായി മുപ്പതിനായിരത്തോളം വോട്ടുണ്ട്. ഇതിനു പുറമേയാണ് എസ്.എൻ.ഡി.പി., എൻ.എസ്.എസ്., ക്രിസ്ത്യൻ വിഭാഗങ്ങളിലൂടെ എനിക്ക് കിട്ടുന്ന വോട്ടുകൾ.
എന്നിട്ടും എന്തു കൊണ്ടായിരിക്കണം താങ്കൾക്ക് സീറ്റ് നിഷേധക്കപ്പെട്ടത്?
സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഒരു ഡീൽ ഇതിനു പിന്നിലുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ഡീൽ.

അങ്ങിനെയൊരു ഡീൽ സംശയിക്കാനുള്ള കാരണം?
കേരളത്തിൽ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോൾ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സി.പി.എമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കോന്നി ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാർത്ഥി എന്തിനാണ് ഇപ്പോൾ കോന്നിയിൽ മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ! ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളിൽ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തിൽ നിൽക്കാനായി ഹെലിക്കോപ്റ്റർ വാടകയ്ക്കെടുക്കുന്നത്.
ശോഭ സുരേന്ദ്രന് പോലും സീറ്റ് കിട്ടാത്ത സാഹചര്യത്തിലും രണ്ട് സീറ്റിൽ മത്സരിക്കുന്ന സംസ്ഥാന പ്രസിഡന്റ് മുന്നോട്ട് വെയ്ക്കുന്ന സന്ദേശമെന്തായിരിക്കും?

അതിന്റെ പ്രായോഗികതയെക്കുറിച്ചും രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ചുമാണ് ഞാൻ പറഞ്ഞുവരുന്നത്. കോന്നിയിലും തിരുവനന്തപുരത്തുമാണ് മത്സരിക്കുന്നതെങ്കിൽ മനസ്സിലാക്കാം. മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല. പിന്നെ, അങ്ങിനെ ജനകീയനായ നേതാവാണെങ്കിൽ മനസ്സിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാർത്ഥിയാണ്. നരേന്ദ്ര മോദിയൊന്നുമല്ലല്ലോ ഈ മത്സരിക്കുന്നത്. ബി.ജെ.പിയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബി.ജെ.പി. ഒരു സീറ്റിൽ പോലും വിജയിക്കരുതെന്ന നിർബ്ബന്ധബുദ്ധി.
കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയല്ലേ താങ്കൾ ചെങ്ങന്നൂർക്ക് വന്നത്?
തീർച്ചയായും. കേന്ദ്ര നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ ഇക്കാര്യത്തിൽ എനിക്കുണ്ട്. അമിത് ഷാജിക്കും എന്തിന് മോദിജിക്കും വരെ എന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നു.

പ്രധാനമന്ത്രിക്കു പോലും താങ്കളുടെ സ്ഥാനാർത്ഥിത്വത്തിൽ താൽപര്യമുണ്ടായിരുന്നു എന്നാണോ പറഞ്ഞുവരുന്നത്?
അതേയതെ. അദ്ദേഹത്തിന്റെ അറിവോടെയാണ് ഞാൻ വന്നത്. അവരുമായി നടത്തിയ സംഭാഷണങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നത് ശരിയല്ല.
ഇത്രയും പിന്തുണയുണ്ടായിട്ടും താങ്കൾക്ക് സീറ്റ് കിട്ടിയില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. അത്രയും വലിയ ശക്തികേന്ദ്രമാണോ അപ്പുറത്തുള്ളത്?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button