ലണ്ടൻ: കൊവിഡ് 19 ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ തീവ്രമായതിനെ തുടർന്നാണ് മെച്ചപ്പെട്ട പരിചരണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെ തിങ്കളാഴ്ചയോടെ ബോറിസ് ജോൺസന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനാൽ രാത്രിയോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
കൊറോണ പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഞായറാഴ്ചയാണ് ബോറിസ് ജോൺസണെ ബ്രിട്ടണിലെ സെന്റ് തോമസ് ആശുപത്രിയിലേക്കു മാറ്റിയത്.
നേരത്തെ ഇദ്ദേഹം കൊറോണ ലക്ഷണങ്ങളെ തുടർന്ന് ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News