KeralaNews

ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ കോടതിയില്‍ തുറക്കരുത്, വീണ്ടും എതിർപ്പുമായി പ്രതിഭാഗം; തീരുമാനം വ്യാഴാഴ്ച

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ നടൻ ദിലീപ് അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ കോടതിയിൽ തുറക്കുന്നതിനെതിരേ പ്രതിഭാഗം. ഫോണുകൾ കോടതിയിൽ തുറക്കരുതെന്നും ഫോണുകളിൽ കൃത്രിമത്വം നടത്താനാണ് അന്വേഷണസംഘത്തിന്റെ ഉദ്ദേശ്യമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാൽ അഞ്ചോ പത്തോ മിനിറ്റ് ഫോണുകൾ തുറന്നുവെയ്ക്കുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണെന്ന് കോടതി ചോദിച്ചു. തുടർന്ന് കേസ് വ്യാഴാഴ്ച രാവിലെ വീണ്ടും പരിഗണിക്കുമെന്നും ആലുവ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് പ്രതികളുടെ ഫോണുകൾ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു നടപടി. ഫോണുകൾ തുറക്കാനുള്ള ലോക്ക് പാറ്റേണുകളും പ്രതിഭാഗം കൈമാറിയിരുന്നു. തുടർന്നാണ് ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

എന്നാൽ, ഫോണുകൾ കോടതിയിൽ തുറക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഇതോടെയാണ് ഫോണുകൾ തുറക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചത്. കേസ് വ്യാഴാഴ്ച രാവിലെ 10.30-ന് വീണ്ടും പരിഗണിക്കും. ഫോണുകൾ തിരുവനന്തപുരത്തേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ചും വ്യാഴാഴ്ച തീരുമാനമെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button