24.4 C
Kottayam
Sunday, May 19, 2024

‘ഒരണ സമരത്തില്‍ എ.കെ ആന്റണിക്ക് ഒരു പങ്കുമില്ല’; കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍

Must read

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ കെഎസ്യുവിന്റെ സ്വാധീനമുറപ്പിക്കുന്നതില്‍ നിര്‍ണായകമായ ഒരണ സമരത്തില്‍ എ.കെ ആന്റണി പങ്കെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ നേതൃനിരയില്‍ എത്തിച്ച ആ സമരത്തില്‍ എ.കെ ആന്റണിക്കു പങ്കൊന്നും ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജി ബാലചന്ദ്രന്‍ ആത്മകഥയായ ഇന്നലെയുടെ തീരത്തില്‍ പറയുന്നു. ഒരണ സമരത്തിലൂടെയാണ് താന്‍ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങിയതെന്ന് ആന്റണി തന്നെ അവകാശപ്പെടുമ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍.

ഒരണ സമരത്തെക്കുറിച്ചു പറയുമ്പോള്‍ വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, പികെ കുര്യാക്കോസ് തുടങ്ങിയ നേതാക്കളെക്കുറിച്ചാണ് ബാലചചന്ദ്രന്‍ ആത്മകഥയില്‍ പരാമര്‍ശിക്കുന്നത്. ആന്റണിയെ വിട്ടുപോയത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ബാലചന്ദ്രന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദീകരിച്ചു.

”വയലാര്‍ രവിയും എംഎ ജോണുമാണ് ആ തീ ആളിക്കത്തിച്ചത്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയെ സമര രംഗത്ത് എത്തിക്കുന്നത് ജോണാണ്. സ്‌കൂള്‍ ബഹിഷ്‌കരിച്ച ഉമ്മന്‍ ചാണ്ടി അറസ്റ്റ് വരിച്ചു.”- ബാലചന്ദ്രന്‍ ഓര്‍ക്കുന്നു. താന്‍ ഒരണ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബാലചന്ദ്രന്‍ പറയുന്നു. ”ആലപ്പുഴ ബോട്ട് ജെട്ടിയായിരുന്നു സമരത്തിന്റെ കേന്ദ്രം. അതിനു നേരെ എതിര്‍വശത്തായിരുന്നു എന്റെ വീട്. സ്‌കൂളുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഓരോ ദിവസവും കൂട്ടം കൂട്ടമായി കുട്ടികള്‍ സമരത്തില്‍ പങ്കെടുക്കാന്‍ വരും. പൊലീസ് അവരെ ക്രൂരമായാണ് നേരിട്ടത്”- ബാലചന്ദ്രന്‍ പറയുന്നു.”

ചേര്‍ത്തല ഗവ. സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ആന്റണി. ഞാന്‍ ആലപ്പുഴ എസ്ഡിവി സ്‌കൂളിലും. അന്നു സമരത്തില്‍ പങ്കെടുക്കാന്‍ വന്ന ഒരു സംഘത്തിലും ആന്റണിയെ കണ്ടിട്ടില്ല. ചേര്‍ത്തലയില്‍ പികെ കുര്യാക്കോസ് ആയിരുന്നു സമര നേതാവ്. കൊടു പീഡനമാണ് അദ്ദേഹത്തിനു നേരിടേണ്ടിവന്നത്.”- ബാലചന്ദ്രന്‍ പറഞ്ഞു. ഒരണാ സമരത്തിലൂടെയാണ് താന്‍ കെഎസ്യുവില്‍ എത്തിയതെന്ന്, 2017ല്‍ വയലാര്‍ രവിയുടെ എണ്‍പതാം ജന്മദിനത്തില്‍ എഴുതിയ ലേഖനത്തില്‍ ആന്റണി അവകാശപ്പെട്ടിരുന്നു.

കാട്ടുതീ പോലെയാണ് ആ പ്രക്ഷോഭം കേരളത്തില്‍ കത്തിപ്പടര്‍ന്നത്. അതിനു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നു. വിദ്യാര്‍ഥി കണ്‍സഷന്‍ യാഥാര്‍ഥ്യമായി. പിന്നീടു വന്ന ഒരു സര്‍ക്കാരും അതില്‍ കൈവയ്ക്കാന്‍ ധൈര്യപ്പെട്ടില്ല- ആന്റണി എഴുതി.വിദ്യാര്‍ഥികളുടെ ബോട്ടുകൂലി ഒരണയില്‍നിന്നു പത്തു പൈസയാക്കി ഉയര്‍ത്തിയ ഇഎംഎസ് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെയായിരുന്നു, 1958ലെ ഒരണാ സമരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week