29.2 C
Kottayam
Friday, September 27, 2024

”50,000 രൂപ വാങ്ങിയാണ് സിഐ എന്റെ ജീവിതം നശിപ്പിച്ചത്;വെളിപ്പെടുത്തലുമായി യുവതി

Must read

ആലുവ:സിഐ സിഎല്‍ സുധീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആലുവയില്‍ ഗാര്‍ഹിക പീഡനത്തിനിരയായ യുവതി. വെറും 50,000 രൂപ വാങ്ങിയിട്ടാണ് സിഐ തന്റെ ജീവിതം നശിപ്പിച്ചതെന്നും പണത്തിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് സുധീറെന്നും യുവതി പറഞ്ഞു.

പണം കൈവശമുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും യുവതി ആരോപിച്ചു. യുവതി പറഞ്ഞത്: ”സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ല. പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യും. ആലുവ സ്റ്റേഷനിലെത്തിയ എന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ല. ആലുവയില്‍ അറിയപ്പെടുന്ന തറവാട്ടിലെ അംഗമാണ് എന്റെ ഭര്‍ത്താവ്. എന്റെ പരാതി തേച്ചുമായ്ച്ച് കളയാന്‍ 50000 രൂപയാണ് അവരില്‍ നിന്ന് സിഐ വാങ്ങിയത്.

ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു.” ”എന്നെ മാനസികരോഗിയാക്കിയാണ് സുധീര്‍ ചിത്രീകരിച്ചത്.

എന്നെ ഒഴിവാക്കി ജീവിക്കാനാണ് ഭര്‍ത്താവിനോട് സുധീര്‍ ആവശ്യപ്പെട്ടത്. വെറും 50,000 രൂപ വാങ്ങിയിട്ടാണ് സുധീര്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ചത്. അത് വാങ്ങിയതും അയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്ക് വേണ്ടിയല്ലേ. പെരുവഴിയിലാണ് ഞാനിപ്പോഴും. ഭക്ഷണം പോലും കഴിക്കാന്‍ പണമില്ല. നീതി വേണമെങ്കില്‍ പണം വേണം. ഇതാണ് ഇന്നത്തെ കേരള പൊലീസ്. ഇവിടെ ഗതികേട് കൊണ്ടാണ് ഒരാള്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. അവിടെയും മോശം അനുഭവം നേരിട്ടാല്‍ എന്ത് ചെയ്യും.

പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന് അറിഞ്ഞിട്ടാണ് സിഐ വൃത്തിക്കെട്ട കളി കളിച്ചത്. എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നത്. നീതിക്ക് വേണ്ടിയാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും നീതി ലഭിച്ചില്ല, ഗതികേട് കൊണ്ടാണ് പൊലീസില്‍ പോകുന്നത്. അപ്പോള്‍ അവര്‍ സ്വന്തം വീട്ടിലെ കുട്ടിയെന്ന് കരുതി ആശ്വസിപ്പിക്കുകയല്ലേ ചെയ്യേണ്ടത്. പണം നോക്കിയാണ് കേസെടുക്കുന്നത്.”-യുവതി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്....

Popular this week