24 C
Kottayam
Thursday, June 4, 2026

‘മോഹൻലാലും മമ്മൂട്ടിയും ദിലീപുമാണ് പിന്നിൽ, ആ ലോബി ഇതാ’ കമ്മീഷൻ കണ്ടെത്തൽ ഇങ്ങനെ

Must read

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന 15 അംഗ പവർ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള ചർച്ച മുറുകുകയാണ്. മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ഈ 15 പേരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഈ പവർ ഗ്രൂപ്പിൽ ആരൊക്കെയാണുള്ളതെന്ന ചോദ്യമാണ് ഉയരുന്നത് .

വിഷയത്തിൽ സംവിധായകൻ വിനയൻ ആയിരുന്നു ആദ്യം തുറന്നടിച്ച് രംഗത്തെത്തിയത്. ഇത്രയും കാലം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് കാരണക്കാർ തന്നെ ഈ സംഘമാണെന്നായിരുന്നു വിനയൻ പറഞ്ഞത്. എന്നാൽ ഇവർ ആരൊക്കെയാണെന്ന പേര് പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കമ്മിറ്റി പുറത്തുവിടാത്ത പേരുകൾ ഞാൻ പറഞ്ഞ് അത് പ്രശ്നമാക്കുന്നില്ലെന്നായിരുന്നു വിനയൻ പറഞ്ഞത്.

അതേസമയം മലയാള സിനിമയെ നിയന്ത്രിച്ചിരിക്കുന്ന ഈ ‘ശക്തൻമാരെ’കുറിച്ച് നേരത്തേ തന്നെ കോമ്പറ്റീഷൻ കമ്മീഷൻ ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തിലകൻ അടക്കം പലരേയും സിനിമയിൽ നിന്നും വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കമ്മീഷൻ കണ്ടെത്തൽ. സംവിധായകൻ വിനയന്റെ കേസിലാണ് ഇക്കാര്യങ്ങൾ കമ്മീഷൻ വ്യക്തമാക്കിയത്.

നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സംവിധായകൻ വിനയന് മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിക്കൊണ്ട് 2017 ലായിരുന്നു കോമ്പറ്റീഷൻ കമ്മീഷൻ വിധി പുറപ്പെടുവിച്ചത്. ഇതിലാണ് സിനിമയിലെ ലോബിയെ കുറിച്ചുള്ള പരാമർശം ഉള്ളത്. മമ്മൂട്ടിയും മോഹൻലാലും ദിലീപും ചേർന്നാണ് വിനയന്റെ സംരംഭമായ സിനിമ ഫോറത്തെ തകർത്തതെന്നാണ് കമ്മീഷൻ വിധിപകർപ്പിൽ പറയുന്നത്. കുറഞ്ഞ ബജറ്റിൽ പുതുമുഖ താരങ്ങളെ വെച്ച് സിനിമയെടുക്കാൻ വിനയൻ നടത്തിയ ശ്രമമായിരുന്നു ഫോറം. അതേസമയം തന്നോട് വ്യക്തിപരമായി മമ്മൂട്ടിക്കും മോഹൻലാലിനും വിരോധം ഇല്ലെന്ന് നേരത്തേ ഒരു അഭിമുഖത്തിൽ വിനയൻ പറഞ്ഞിട്ടുണ്ട്.പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് തനിക്കൊപ്പം നിന്നത് അന്ന് മമ്മൂട്ടിയാണ്.വിനയനോട് ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പറഞ്ഞിരുന്നതായി വിനയൻ പറഞ്ഞിരുന്നു. ദിലീപിനൊപ്പം ഉള്ളവരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്നും വിനയൻ കുറ്റപ്പെടുത്തിയിരുന്നു.

- Advertisement -

കലാസംവിധായകൻ അനിൽ കുമ്പഴയോട് വിനയന്റെ പടത്തിൽ പ്രവർത്തിക്കരുതെന്ന് ദിലീപ് നേരിട്ട് ആവശ്യപ്പെട്ടുവെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. വിനയൻ ദിലീപിനെതിരെ സംസാരിച്ചതോടെ മാക്ട എന്ന സംഘടന ദിലീപ് തകർത്തെന്നും ഇതിന് ‘അമ്മ’യുടെ പിന്തുണ ലഭിച്ചതായും വിധിയിൽ പറയുന്നുണ്ട്.

- Advertisement -

അതേസമയം വിനയന്റെ സിനിമകളിൽ നിന്ന് പല നിർമാതാക്കളും പിന്മാറാൻ കാരണം സംവിധായകന്മാരായ ബി ഉണ്ണികൃഷ്ണനും സിബി മലയിലും ഇടവേള ബാബുവും ചെലുത്തിയ സമ്മർദ്ദമാണെന്നും കമ്മീഷൻ വിധിയിൽ പറയുന്നുണ്ട്. വിലക്ക് ലംഘിച്ച് അഭിനയിച്ചതിനെ തുടർന്നാണ് തിലകനെ അമ്മയിൽ നിന്നും പുറത്താക്കിയത്. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽ നിന്നും തിലകനെ ഒഴിവാക്കിയതും മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ്. ഇന്ദ്രൻസിനേയും താരസംഘടന ഇടപെട്ട് വിലക്കി.

നടൻ ജയസൂര്യയെ വിനയനുമായി സിനിമകൾ ചെയ്യരുതെന്ന് സംവിധായകൻ സിബി മലയിൽ ഭീഷണിപ്പെടുത്തി. മുതിർന്ന നടൻ മധുവിനേയും വിനയനൊപ്പം അഭിനയിക്കാതിരിക്കാൻ ബി ഉണ്ണികൃഷ്ണനും സിയാദ് കോക്കറും ചേർന്ന് ശ്രമിച്ചെന്നും വിധി പകർപ്പിൽ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week