23.4 C
Kottayam
Wednesday, September 25, 2024

യാത്രാക്ലേശം രൂക്ഷം,കൊച്ചിയില്‍ ട്രെയിന്‍ യാത്രക്കാരുടെ പ്രതിഷേധമിരമ്പി

Must read

കൊച്ചി:കായംകുളം മുതൽ കോട്ടയം വഴി എറണാകുളം ടൗൺ വരെയുള്ള യാത്രക്കാർ കറുത്ത ബാഡ്ജുകൾ ധരിച്ചെത്തി എറണാകുളം ടൗൺ സ്റ്റേഷനിൽ പ്രതിഷേധിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്ന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടന്നത്.

പാലരുവിയിലെ അതികഠിനമായ തിരക്കിന് പ്രതിഷേധത്തിലൂടെ പരിഹാരം തേടുകയായിരുന്നു. യാത്രക്കാർ പതിവായി കുഴഞ്ഞുവീഴുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. യാത്രക്കാർ തന്നെയാണ് പലപ്പോഴും രക്ഷകരായി മാറുന്നതും മെഡിക്കൽ എമർജൻസി സൗകര്യങ്ങൾ ഒരുക്കുന്നതും. പ്രതിഷേധ ദിനമായ ഇന്നും രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ പിന്നീട് സ്ത്രീകൾക്കായി അംഗപരിമിതരുടെ കോച്ച് തുറന്നു കൊടുത്തു.

അതിന് ശേഷം പാലരുവി വന്ദേഭാരത്‌ കടന്നുപോകാൻ മുളന്തുരുത്തിയിൽ പിടിച്ചിട്ടപ്പോഴാണ് രണ്ടാമത്തെ യാത്രക്കാരി കുഴഞ്ഞു വീഴുന്നത്. അവർക്ക് ഗാർഡിന്റെ ക്യാബിനിൽ കയറ്റി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ എമർജൻസി സൗകര്യം ഒരുക്കുകയായിരുന്നു.

പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒന്നരമണിക്കൂർ ഇടവേളയാണ് യാത്രാക്ലേശം മൂർദ്ധന്യാവസ്ഥയിലെത്തിക്കുന്നത്. വേണാട് ജംഗ്ഷൻ ഒഴിവാക്കിയപ്പോൾ സൗത്തിലെ ഓഫീസുകളിൽ സമയം പാലിക്കേണ്ടവർ കൂടി പാലരുവിയെ ആശ്രയിക്കാൻ നിർബന്ധിതരായി. അതോടെ തിരക്ക് നിയന്ത്രണാതീതമായി.

പാലരുവിയ്ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിൽ ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. അതോടെ തിരക്കിന് പരിഹാരവും അതിരാവിലെ വീടുകളിൽ നിന്ന് പുറപ്പെടേണ്ട അവസ്ഥയ്ക്കും മാറ്റവും ഉണ്ടാകുന്നതാണ്. അടിയന്തിരമായി തിരക്ക് പരിഹരിക്കുന്നതിന് പാലരുവിയിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും വന്ദേഭാരത്‌ കടന്നുപോകാൻ മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേയ്ക്ക് മാറ്റണമെന്നുമാണ് യാത്രക്കാരുടെ മറ്റു ആവശ്യങ്ങൾ. പാലരുവി തൃപ്പൂണിത്തുറയിലെത്തിയാൽ തിരക്കിന് അല്പം ആശ്വാസമാകുന്നതാണ്.

ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, ശശി എൻ എ, കൃഷ്ണ മധു, ജീനാ,സിമി ജ്യോതി,യദു എന്നിവരാണ് പ്രതിഷേധം നയിച്ചത്. നൂറുകണക്കിന് യാത്രക്കാർ സംഘടിച്ച് എറണാകുളം ടൗൺ സ്റ്റേഷൻ മാനേജർ ശ്രീ. ബാലകൃഷ്ണ പണിക്കർക്ക് ഭീമ ഹർജി നൽകുകയിരുന്നു.

പരാതി ഉന്നതാധികാരികളിലേയ്‌ക്കും ഡിവിഷൻ ഓഫീസിലേയ്ക്കും കൈമാറുമെന്ന് അദ്ദേഹം ഉറപ്പു നൽകി. യാത്രാക്ലേശം പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകാണെമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് വൻ തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന...

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

Popular this week