24.2 C
Kottayam
Sunday, June 7, 2026

റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍ തടി കയറ്റിവെച്ച രണ്ടുപേർ അറസ്റ്റിൽ, വർക്കലയിൽ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Must read

വര്‍ക്കല: റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍ തടി കയറ്റി വച്ച്‌ ട്രെയില്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടവ സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഇടവ കാണംമൂട് ഷൈലജ മന്‍സിലില്‍ താജുദീന്റെ മകന്‍ ബിജു താജുദീൻ (30), ഇടവ പാക്കിസ്ഥാന്‍ മുക്ക് തൊടിയില്‍ വീട്ടില്‍ ഷംസീറിന്റെ മകന്‍ സാജിദ് (27) എന്നിവരെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ട്രാക്കിന് സമീപം ഇരുന്ന് മദ്യപിച്ച ശേഷം മദ്യലഹരിയിലാണ് പ്രതികള്‍ ട്രാക്കിലേക്ക് രണ്ടര അടി നീളം വരുന്ന വലിയ ഉരുളന്‍ തെങ്ങിന്‍ തടി കയറ്റി വച്ചത്.സംഭവം നടന്ന സ്ഥലത്തിന് പരിസരത്തുള്ള നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത് . സംഭവത്തെ തുടര്‍ന്ന് നിര്‍ത്തിയ ട്രെയിന്‍ ഏകദേശം നാലു മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്.

വര്‍ക്കല സ്റ്റേഷന്‍ മാസ്റ്റര്‍ പ്രസന്നകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത് . ഇന്നലെ രാത്രി 12.50ന്15 ന് ഇടവ – കാപ്പില്‍ സ്റ്റേഷനുകള്‍ക്ക് ഇടയിലായിരുന്നു സംഭവം.ചെന്നൈ എഗ്മോറില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന എക്സ്‌പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയില്‍വേ ട്രാക്കില്‍ തെങ്ങുംതടി കയറ്റി വെയ്ക്കുക ആയിരുന്നു.

ട്രെയിനിന്റെ അടിഭാഗത്ത് തെങ്ങിന്‍ തടി തട്ടിയപ്പോള്‍ ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ഭാഗ്യം കൊണ്ടാണ് നൂറുകണക്കിന് യാത്രക്കാര്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണര്‍ എം. ശിവദാസന്‍ സ്ഥലം സന്ദര്‍ശിച്ചു.

- Advertisement -

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ രജനി നായര്‍, സബ്‌ഇന്‍സ്‌പെക്ടര്‍ മായ ബീന, പി.ഗോപാലകൃഷ്ണന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അജിത്കുമാര്‍, സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ഓഫീസര്‍ രാജു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.92/21 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ യു.എസ്-153,147 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ആണിത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week