25 C
Kottayam
Tuesday, June 9, 2026

മമതയുടെ വീട് വളഞ്ഞ് സിഐഡി സംഘം; വ്യാജരേഖാ കേസിൽ വ്യപക പരിശോധന

Must read

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ വീട് വളഞ്ഞ് സിഐഡി സംഘം. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മമതയുടെ വീട്ടിൽ സിഐഡി സംഘം തിരച്ചിൽ നടത്തിയത്.

പശ്ചിമബംഗാളിൽ പ്രതിപക്ഷ നേതാവിനെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നൽകിയ കത്തിലെ ഒപ്പുകൾ വ്യാജമെന്ന പരാതിയിലാണ് സിഐഡിയുടെ അന്വേഷണം. പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നഘട്ടത്തിലാണ് മമതയെ കൂടുതൽ പ്രതിസന്ധിയിലാക്കി സിഐഡി സംഘത്തിന്റെ നിർണായക നീക്കം.

കാളിഘട്ട് പോലീസ് സ്റ്റേഷനിൽനിന്നുള്ള വനിതാ പോലീസുകാരടക്കമുള്ള വൻ പോലീസ് സന്നാഹവും ഇവർക്കൊപ്പമുണ്ടായിരുന്നു. 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽ ഉച്ചയോടെയാണ് സിഐഡി സംഘം എത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംഎൽഎമാരുടെ ഒപ്പ് ശേഖരിച്ചത് 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽവെച്ചാണെന്ന് അഭിഷേക് ബാനർജി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി തങ്ങൾ ഇവിടെ എത്തിയതെന്നാണ് സിഐഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

മൂന്ന് സിഐഡി സംഘങ്ങളാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത്. ഒരു സംഘം മമതയുടെ ബാനർജിയുടെ വസതിയിലും മറ്റൊരു സംഘം മമതയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിലും മൂന്നാമതൊരു സംഘം അഭിഷേക് ബാനർജിയുടെ വസതിയിലുമാണ് പരിശോധന നടത്തിയത്.

- Advertisement -

നിയമസഭാ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചട്ടോപാധ്യായയെ തിരഞ്ഞെടുത്തതായി ചൂണ്ടിക്കാട്ടി സ്പീക്കർക്ക് നൽകിയ ഔദ്യോഗിക കത്തിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൾ ഉണ്ടായിരുന്നു. ഇത് തങ്ങളുടെ അറിവില്ലാതെ വ്യാജമായി നിർമ്മിച്ചതെന്നായിരുന്നു എംഎൽഎമാർ പറഞ്ഞത്. തുടർന്ന് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി വിമത എംഎൽഎമാർ നിയോഗിക്കുകയായിരുന്നു.

- Advertisement -

കത്തിലെ ഒപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിലെ മുൻ എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്തീപൻ സാഹയും സ്പീക്കർക്ക് നൽകിയ പരാതിയെത്തുടർന്നാണ് സിഐഡി അന്വേഷത്തിലേക്ക് എത്തിച്ചേർന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തകർക്ക്’ ആശ്വാസം; പിണറായി വിജയന്റെ ഗൺമാന്മാർക്ക് മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്ക് മുൻകൂർ ജാമ്യം. ആലപ്പുഴ സെഷൻസ് കോടതിയാണ് രക്ഷാപ്രവർത്തനക്കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം നൽകിയത്.ഗൺമാൻ അനിൽകുമാർ,...

‘ചന്തുവിന്റെ വികാരം ആ നിമിഷത്തിൽ തുടങ്ങിയതല്ല, ഒച്ച എടുത്തത് മോശമായി പോയോ എന്ന് അവൻ ചോദിച്ചു ’ യൂ ടൂബർമാർക്കെതിരെ ജനകീയ പ്രക്ഷോഭം തന്നെ ഉണ്ടായാലും കുഴപ്പമില്ല ; തുറന്നടിച്ച് പിഷാരടി

പാലക്കാട് അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ അതിരുവിട്ടു പെരുമാറിയ ഓൺലൈൻ വിഡിയോ ചാനലുകൾക്കെതിരെ രമേഷ് പിഷാരടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ഉണ്ടായതെന്നും ‍മുഖ്യമന്ത്രിയും ചന്തുവും അടക്കം അപേക്ഷിച്ചിട്ടും മൊബൈൽ ക്യാമറകളുമായി തിക്കിക്കൂടിയവർ...

‘56 അകമ്പടി വാഹനങ്ങളും 560 പോലീസുകാരും ഉണ്ടായിരുന്നില്ല’;മേജർ രവിയെ തള്ളി പിണറായിയുടെ ഓഫീസ്

തിരുവനന്തപുരം: മേജർ രവിയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസ്. നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയിൽ പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാനെത്തിയത് 55 വാഹനങ്ങളുടേയും 560 പോലീസ് അകമ്പടിയോടുകൂടിയാണെന്നുമുള്ള മേജർ...

”പ്രധാനമന്ത്രിയുടെ മകനും നടിയുമായി അവിഹിതം; അതിന്റെ അശ്ളീല കാസറ്റ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൈയില്‍”; 30 വര്‍ഷംമുമ്പ് വീരപ്പന്‍ ഉന്നയിച്ച ആരോപണത്തില്‍ വിധി വന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; സൺ ടിവിയെ മുട്ടുകുത്തിച്ച് നടി സുകന്യ

ചെന്നൈ: ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഉന്നതര്‍ പ്രതിഭാഗത്തുള്ള കേസ്, ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന വലിയ അഭിഭാഷകരെ വെച്ചാണ് അവര്‍ വാദിച്ചത്.. എന്നിട്ടും ഒരു സ്ത്രീ ഒറ്റക്ക് ജയിച്ചു! അതും 30 വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിലൂടെ....

കാലിന്മേൽ കാൽ കയറ്റി ഇരിക്കുക; ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ കുഴപ്പം; മരണസ്ഥലത്ത് പരിചയമുള്ള ആളുകളെ കണ്ട് ചിരിച്ചാൽ തീർന്നു; പക്ഷെ ആ ഒരു കാര്യത്തിൽ മാത്രം ഡബിൾ ഓക്കെ; സലിം കുമാറിന്റെ സംസ്‌കാര...

കൊച്ചി: നടൻ സലിംകുമാറിന്റെ വിയോഗത്തിന് പിന്നാലെ മരണവീട്ടിലെ പെരുമാറ്റത്തെച്ചൊല്ലി തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടിയും മോഡലുമായ റിനി ആൻ ജോർജ്. മറ്റാർക്കും യാതൊരുവിധ ഉപദ്രവവുമില്ലാത്ത...

Popular this week