24.8 C
Kottayam
Sunday, June 7, 2026

കൊച്ചുത്രേസ്യ, നീതുമോൾ..; സിപ്‌സിക്ക് പലപേരുകൾ; സ്റ്റേഷനിൽ വിവസ്ത്രയാകാനും ശ്രമം

Must read

കൊച്ചി : ലോഡ്ജ് മുറിയിൽ ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ സിപ്‌സിയെ പിടികൂടിയ ശേഷം സംഭവിച്ചത് നാടകീയ രംഗങ്ങൾ. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്‌സി വിവസ്ത്രയാകാന്‍ ശ്രമിക്കുകയും പൊലീസുകാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. വനിതാ പൊലീസ് എത്തിയാണ് അടക്കിനിര്‍ത്തിയത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം സിപ്‌സിയെ കൊച്ചിയിലേക്ക് കൊണ്ടുവന്നു.

നിരവധി കേസുകളില്‍ പ്രതിയായ സിപ്സി മുൻപും പൊലീസുകാരുടെ പിടിയില്‍നിന്നു രക്ഷപ്പെടാനായി കുതന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നു. വിവസ്ത്രയായി ഓടുക, പൊലീസ് സ്റ്റേഷനു മുകളില്‍ നിന്ന് ആത്മഹത്യാഭീഷണി മുഴക്കുക തുടങ്ങിയവയാണ് അവയിൽ ചിലത്. പിടികൂടാനെത്തിയ പൊലീസിന് നേരേ മലം എറിഞ്ഞ സംഭവവും ദേഹത്ത് മലം പുരട്ടി ഓടിരക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

ഒട്ടേറെ മോഷണ, ലഹരിമരുന്നു കേസുകളിലെ പ്രതികളാണ് സിപ്സിയും അറസ്‌റ്റിലായ സിപ്‌സിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസും. സിപ്സിക്കു പല വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നെന്ന് പൊലീസ് കരുതുന്നു. ഇതിലുള്ള വിരോധം മൂലമാണു സിപ്സിയുമായി അകന്നതെന്നാണു ജോൺ ബിനോയ് ഡിക്രൂസ് കൊടുത്ത മൊഴി. മോഷണം മുതല്‍ കഞ്ചാവു കേസുകള്‍ വരെ നീളുന്ന കേസുകളുടെ പട്ടികയാണ് സിപ്‌സിക്കെതിരെ ഉള്ളത്. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ ഏകവനിതയാണ് സിപ്‌സി. മകന്‍ സജീവും റൗഡി ലിസ്റ്റിലുണ്ട്.

- Advertisement -

സിപ്സി ഒരു അടിമയെപ്പോലെ ഉപയോഗിക്കുന്നതിന്‍റെ വൈരാഗ്യമാണ് പ്രതി ജോൺ ബിനോയ് ഡിക്രൂസ് കൊലപാതകം നടത്താന്‍ കാരണം എന്നാണ് പ്രാഥമിക മൊഴികളില്‍ നിന്നും ലഭിക്കുന്ന സൂചന. താൻ തനിച്ചാണു കൃത്യം നടത്തിയതെന്നും മറ്റാരും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും ജോൺ പൊലീസിനോടു പറഞ്ഞു.

- Advertisement -

സിപ്സിക്കെതിരെ പൊലീസിൽ നേരത്തെ തന്നെ പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല കള്ളപ്പേരുകളിലാണ് പല സ്ഥലങ്ങളിലും സിപ്സി അറിയപ്പെട്ടത്. ബിനോയിയുടെ വീട്ടിൽ കൊച്ചു ത്രേസ്യ എന്ന പേരാണ് സിപ്സി പറഞ്ഞിരുന്നത്. ചിലയിടങ്ങളിൽ തന്റെ പേര് നീതുമോൾ എന്ന പേരും പറഞ്ഞിരുന്നു. കേസില്‍ കുട്ടിയുടെ പിതാവിനെയും സിപ്‌സിയെയും പ്രതിയാക്കി ജുവനൈല്‍ നിയമപ്രകാരം പൊലീസ് കേസെടുത്തു.

മിനി എന്ന സുഹൃത്ത് ബീമാപള്ളി ഭാഗത്തുണ്ടെന്നും ഇവര്‍വഴി ഒളിവില്‍ കഴിയാനുള്ള സൗകര്യം ലഭിക്കുമെന്ന് കരുതിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നുമാണ് സിപ്‌സി പൊലീസിന് നല്‍കിയ മൊഴി. പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത സിപ്‌സിയെ ഉച്ചയോടെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

കു‍ഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവിനെതിരായ കുറ്റം. ബാലനീതി നിയമപ്രകാരം സെക്ഷൻ 85 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുഞ്ഞിന് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്നും അതു കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് എടുത്തത്. അറസ്റ്റിനു തലേന്ന് രാത്രി തമ്പാനൂരിലെ ലോഡ്‌ജിലാണ് സിപ്‌സി തങ്ങിയത്. ലോഡ്ജിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week