28.6 C
Kottayam
Monday, June 15, 2026

ചെങ്ങന്നൂർ – പമ്പ പാത: പൂർണമായും ആകാശപാതയാകില്ല, തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമായി യാത്ര,177.80 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും

Must read

തിരുവനന്തപുരം: ശബരില തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് സഹായകരമാകുന്ന ചെങ്ങന്നൂർ – പമ്പ പാത പദ്ധതിയുടെ വിശദമായ പഠനറിപ്പോർട്ട് ഡിസംബറിൽ പൂർത്തിയാകും. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഡിപിആർ തയ്യാറാക്കുന്നത്. പാത പൂർണമായും ആകാശപാതയായിരിക്കില്ല. പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ വയലുകളുള്ള ഭാഗത്ത് മാത്രമായിരിക്കും ആകാശപാത.

പാത പൂർണമായും ആകാശപാതയായിരിക്കില്ലെന്ന് നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയ വ്യക്തമാക്കിയതായി മനോരമ റിപ്പോർട്ട് ചെയ്തു. ചെങ്ങന്നൂർ – പമ്പ പാത പൂർണമായും ആകാശപാതയായിരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.

ചെങ്ങന്നൂർ നഗരസഭ, മല്ലപ്പുഴശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, വടശേരിക്കര, റാന്നി, കീക്കൊഴൂർ, സീതത്തോട്, അത്തിക്കയം, പെരുനാട് വില്ലേജുകളിലായി 177.80 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കേണ്ടതെന്ന് കരുതുന്ന ചില സ്ഥലങ്ങളിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

60 കിലോമീറ്റർ പാതയിൽ 32 കിലോമീറ്റർ ദൂരമായിരിക്കും തൂണുകളിലും തുരങ്കങ്ങളിലുമായി ഉണ്ടാകുക. പാത ആരംഭിക്കുന്നത് ചെങ്ങന്നൂരിൽ നിന്നാകും. ഭൂനിരപ്പിലായിരിക്കും ഇവിടെ പാതയുണ്ടാകുക. പദ്ധതിയുടെ ആകെ ഭാഗത്തിൽ 28 കിലോമീറ്റർ ഭൂനിരപ്പിലായിരിക്കും. വയലുകളുള്ള ഭാഗത്ത് തൂണുകളിലൂടെയാകും പാത നിർമാണം.

- Advertisement -

പദ്ധതി സംബന്ധിച്ച അവതരത്തിനായി ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ കളക്ടർമാർക്ക് അധികൃതർ കത്ത് നൽകി. പാത കടന്നുപോകുന്ന പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ യോഗത്തിൽ വിശദീകരിച്ചേക്കും. വടശേരിക്കര മുതൽ പമ്പവരെയുള്ള ഭാഗങ്ങളിൽ മണ്ണ് പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി വനം വകുപ്പിൻ്റെ അനുമതി ആവശ്യമാണ്. മണ്ണ് പരിശോധനയ്ക്കായി വനം വകുപ്പിന് അപേക്ഷ നൽകിയതായി അധികൃതർ അറിയിച്ചു.

- Advertisement -

ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടാണ് ചെങ്ങന്നൂർ – പമ്പ പാത പദ്ധതി. ശബരിമല സീസണിൽ മാത്രമാകും ഈ പാതയിലൂടെ സർവീസ് നടത്തുക. മറ്റ് സമയങ്ങളിൽ പാത അടച്ചിടാനാണ് തീരുമാനം. ഏറെ യാത്രക്കാർ എത്തുന്ന റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ. ശബരിമലയിലേക്കുള്ള ഗേറ്റ് വേ ആയി 2009ൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലക്കാരാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ കൂടുതലായി ആശ്രയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

Popular this week