29.4 C
Kottayam
Saturday, June 6, 2026

കുടുങ്ങിയത് സംസ്ഥാനത്തെ ആദ്യ ബയോമെട്രിക് പരിശോധനയ്ക്കിടെ; പിഎസ്‍സി പരീക്ഷയ്ക്കിടെ ഇറങ്ങിയോടിയത് അമൽജിത്തിന്‍റെ വ്യാജൻ

Must read

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്കിടെ മത്സരാർഥി ഇറങ്ങിയോടിയെന്ന വാർത്തയാണ് ബുധനാഴ്ച സംസ്ഥാനത്ത് ചർച്ചയായത്. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയ്ക്കിടെ തിരുവനന്തപുരം പൂജപ്പുരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നേമം സ്വദേശിയായ അമൽജിത്ത് എന്നയാൾക്ക് വേണ്ടിയാണ് വ്യാജൻ പരീക്ഷയെഴുതാൻ ഹാളിലെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി എഴുത്തുപരീക്ഷയിൽ പിഎസ്‍സി നടപ്പിലാക്കിയ ബയോമെട്രിക് പരിശോധനയിൽ തന്നെ ആൾമാറാട്ടം പിടികൂടുകയും ചെയ്തു.

പിഎസ്‍സി ആദ്യമായാണ് പരീക്ഷയിൽ ബയോമെട്രിക് പരിശോധന നടപ്പാക്കുന്നത്. സാധാരണ നടത്താറുള്ള ഹാൾടിക്കറ്റ് പരിശോധനയ്ക്ക് പുറമെയാണ് ബയോമെട്രിക് പരിശോധന ഇത്തവണ നടപ്പിലാക്കിയത്. പതിവുപോലെ ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ തന്നെയാണ് പരിശോധിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബയോമെട്രിക് പരിശോധന.

ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. വിരലടയാളമാണ് ബയോമെട്രിക് പരിശോധനയ്‌ക്ക് പരിഗണിക്കുക. അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്ക് പിഎസ്‍സി നേരത്തെതന്നെ ബയോമെട്രിക് പരിശോധന നടത്താറുണ്ട്. പക്ഷേ എഴുത്തുപരീക്ഷയ്‌ക്ക് ഇത് ആദ്യമായിട്ടായിരുന്നു പരിശോധന. പരീക്ഷണാടിസ്ഥാനത്തിൽ ഇടവിട്ട പരീക്ഷാകേന്ദ്രങ്ങളിലാണ് ഇന്നലെ പരിശോധന നിശ്ചയിച്ചിരുന്നത്.

- Advertisement -

പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെ ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയതോടെ പരീക്ഷ എഴുതാനെത്തിയ യുവാവ് ഇറങ്ങിയോടുകയായിരുന്നു. ജീവനക്കാർ പിന്നാലെ പോയെങ്കിലും പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി ഇയാൾ രക്ഷപ്പെട്ടു.

- Advertisement -

പൊതു മത്സരപ്പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കാവുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച അതേഘട്ടത്തിലാണ് കേരളത്തിൽ പിഎസ്‍സി പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടന്നെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. പൂജപ്പുരയിലെ ആൾമാറാട്ടക്കാരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അമൽജിത്തിനെ അടിസ്ഥാനമാക്കിയുമാണ് അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week