28.8 C
Kottayam
Thursday, June 4, 2026

കോട്ടയം വേളൂരിൽ വീട്ടമ്മയെ കവർച്ചക്കാർ തലയ്ക്കടിച്ചു കാെന്നു

Must read

കോട്ടയം : താഴത്തങ്ങാടി വേളൂർ പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതികളെ ആക്രമിക്കപ്പെട്ട
നിലയിൽ കണ്ടെത്തി.ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു.ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിലെ
ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടഅക്രമി , വീടിന്റെ പോർച്ചിൽ കിടന്ന കാറും അക്രമി കവർന്നിട്ടുണ്ട്.

താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60),സാലി (65)എന്നിവരെയാണ് വീടിനുള്ളിൽ കയറി ആക്രമിച്ചത്. ഗുരുതരമായി
പരിക്കേറ്റ ഭാര്യ മരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വീടിനുള്ളിൽ നിന്നും ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട മണം അടിച്ചതിനെ തുടർന്നു നാട്ടുകാർ
നോക്കിയപ്പോഴാണ് വീടിന്റെ ഹാളിൽ രണ്ടു പേരും കിടക്കുന്നത് കണ്ടത്. രക്തത്തിൽ കുളിച്ച് കെെ കാലുകൾ കെട്ടിയ നിലയിൽ
ഇരുവരെയും കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.

നാട്ടുകാർ വിവരം അറിയിച്ചതിനേത്തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ്
സംഘമാണ് രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്.വീടിനുള്ളിൽ രക്തം ചിതറി കിടക്കുകയാണ്. അലമാര ഇളക്കി അന്വേഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ മുറിയ്ക്കുള്ളിൽ തറയിൽ കിടക്കുകയായിരുന്നു.

- Advertisement -

രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. രണ്ടുപേരുടെയും കൈ കാലുകൾ കൂട്ടി കെട്ടിയിരിക്കുകയായിരുന്നു.
ഷീബയെ ഷോക്ക് ഏൽപ്പിച്ചതിന്റെ ലക്ഷണങ്ങൾ
ശരീരത്തിൽ ഉണ്ട്.മകൾ വിദേശത്തായതിനാൽ
ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

- Advertisement -

ഇരുവരുടെയും കൈകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു.ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വെെദ്യുതി പ്രവഹിക്കാൻ
ക്രമീകരണം ചെയ്തിരുന്നു. മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് ഫയർ ഫോഴ്സ് സംഘം വൈദ്യുതി
പ്രവാഹം നിർത്തിയത്.

മോഷണത്തിനായുള്ള കൊലപാതകം എന്ന് സംശയിക്കുന്നതായി സ്ഥലം സന്ദർശിച്ച കോട്ടയം ജില്ലാ പോലീസ് മേധാവി ജി ജയദേവ് പറഞ്ഞു. കാർ മോഷണം പോയതായി സ്ഥിരീകരിച്ചു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week