28.8 C
Kottayam
Thursday, June 4, 2026

അള്ളുവെച്ച് വാഹനങ്ങള്‍ വീഴ്ത്താന്‍ ബംഗലൂരു പാതയില്‍ കവര്‍ച്ചാ സംഘങ്ങള്‍, മുന്നറിയിപ്പുമായി പോലീസ്, തന്‍മലയില്‍ നിന്നുള്ള സംഘത്തിന് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്

Must read

തെന്മല :അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലേക്കും ബംഗലൂരുവിലേക്കും മറ്റും വാഹനങ്ങളില്‍ പോകുന്ന രാത്രി യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്.ഗ്രാനൈറ്റ് വാങ്ങുന്നതിനായി ബെംഗളൂരുവില്‍ പോയ സംഘത്തിന്റെ കാറിന് അള്ളുവച്ച് ടയര്‍ പഞ്ചറാക്കിയെന്നു പരാതിയെ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടയര്‍ പഞ്ചറായതറിയാതെ സഞ്ചരിച്ച കാര്‍ വന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തെന്മലയില്‍ നിന്നു പോയ 6 അംഗസംഘമാണ് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നു.

19ന് രാത്രി 9.30ന് ഹൊസൂരിന് സമീപത്തെ ഹോട്ടലില്‍ ആഹാരം കഴിക്കാനായി നിര്‍ത്തി. ഭക്ഷണശേഷം അന്നുതന്നെ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ലക്ഷ്യം.എന്നാല്‍ ഡ്രൈവര്‍ക്ക് ഉറക്കം വരുന്നെന്ന് അറിയിച്ചതോടെ അന്ന് ഹോട്ടലില്‍ തങ്ങുകയായിരുന്നു. ആഹാരം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ കാറില്‍ നിന്നു ലഗേജുകളൊന്നും എടുത്തിരുന്നില്ല. ആഹാരത്തിനു ശേഷം യാത്ര തുടരുമെന്നു കരുതി മോഷ്ടാക്കള്‍ കാറിന്റെ പിന്‍ ചക്രത്തില്‍ അള്ളുവയ്ക്കുകയായിരുന്നു എന്നാണ് സംശയം. അടുത്ത ദിവസം രാവിലെ ഹോട്ടലില്‍ നിന്നു 10 കിലോ മീറ്റര്‍ ദൂരം പോയപ്പോള്‍ വന്‍ശബ്ദത്തോടെ കാര്‍ ഒരു വശത്തേക്ക് മറിയാന്‍ തുടങ്ങി. ഉടന്‍ കാര്‍ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. തൊട്ടടുത്ത ടയര്‍ കടയില്‍ നിന്നു ആളെത്തിയാണ് ടയര്‍ മാറ്റിയിട്ടത്.

പഞ്ചര്‍ കടക്കാരനാണ് ടയറില്‍ അള്ള് വച്ചതു കാട്ടിക്കൊടുത്തത്. തലേന്ന് രാത്രിയില്‍ ഹോട്ടലില്‍ തങ്ങാതെ കാര്‍ ഓടിച്ചു പോകുമെന്ന വിശ്വാസത്തിലാവാം കാറിനു അള്ളുവെച്ചത്. ഇങ്ങനെ ഓടിച്ചുപോയി അപകടം സംഭവിച്ചാല്‍ അള്ളുവെച്ച സംഘം പിന്‍തുടര്‍ന്നെത്തി രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെക്കുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നു. ഗ്രാനൈറ്റ് എടുക്കാനായി പോയതിനാല്‍ 5 ലക്ഷം രൂപയോളം കാറിലുണ്ടായിരുന്നു.

രാത്രിയാത്രയില്‍ മനഃപൂര്‍വം അപകടം ഉണ്ടാക്കി പണം തട്ടുന്ന സംഘം തമിഴ്നാട് ദേശീയപാതകളില്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്. കുടുംബമായെത്തുന്നവരെയാണ് കൊള്ള സംഘങ്ങള്‍ ലക്ഷ്യം വച്ചിരുന്നത്. അള്ളുവെച്ച വാഹനത്തെ പിന്തുടര്‍ന്നെത്തുന്ന കൊള്ള സംഘം അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്തും. ഈ സമയം വാഹനത്തിലെ പണവും സ്വര്‍ണവുമെല്ലാം കവര്‍ന്നിരിക്കും. നാട്ടുകാര്‍ എത്തുന്നതിനു മുന്‍പുതന്നെ പരുക്കുപറ്റിയവരെ ആശുപത്രിയിലും എത്തിക്കും.

- Advertisement -

തമിഴ്നാട്ടിലെ രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഹോട്ടലില്‍ മുറി എടുക്കുന്നതിനും മുന്‍പ് പരിസരം വീക്ഷിക്കുക. പട്ടണങ്ങളില്‍ മുറി എടുക്കുന്നതാകും ഉചിതം. യാത്രകളില്‍ ആഭരണങ്ങള്‍ പരമാവധി ഒഴിവാക്കുക. തമിഴ്നാട് യാത്രയില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് പകല്‍ സമയങ്ങളില്‍ ആക്കുക(പമ്പിന്റെ പരിസരങ്ങളില്‍ വാഹനത്തിലുള്ളവരെ നിരീക്ഷിക്കാന്‍ ആളുണ്ടാകാന്‍ സാധ്യതയുണ്ട്). പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ഗൂഗിള്‍ മാപ്പ് മാത്രം നോക്കി യാത്ര അരുത്. സംശയനിവാരണം പൊലീസുകാരോട് മാത്രമാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week