29.8 C
Kottayam
Friday, September 20, 2024

‘ബിആർഎസ് കോൺഗ്രസിൽ ലയിക്കും’,അതോ ബിജെപിയിലോ? ചർച്ചകൾ സജീവം

Must read

ഹൈദരാബാദ്; തെലങ്കാനയിൽ ചൂടുപിടിച്ച് ബി ആർ എസ് ലയന ചർച്ചകൾ. ബി ആർ എസ് കോൺഗ്രസിൽ ലയിക്കുമെന്നും അല്ല ബി ജെ പിയിലേക്കാണെന്നുമാണ് ചർച്ചകൾ കൊഴുക്കുന്നത്. വിഷയത്തിൽ കോൺഗ്രസ്-ബിജെപി നേതാക്കളുടെ വാക്ക് പോര് രൂക്ഷമായിരിക്കുകയാണ്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് കെ സി ആറിന്റെ ബി ആർ എസ് ബി ജെ പിയിൽ ലയിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോപിച്ചത്. കെടി രാമറാവു കേന്ദ്രമന്ത്രിയാകുമെന്നും ടി ഹരീഷ് റാവു പ്രതിപക്ഷ നേതാവ് ആകുമെന്നും രേവന്ത് പറഞ്ഞു. കെ സി ആർ ഒരു സംസ്ഥാനത്തിന്റെ ഗവർണർ ആകുമെന്നും രേവന്ത് ആരോപിച്ചു. മാധ്യമ പ്രവർത്തകരോടുള്ള അനൗദ്യോ​ഗിക സംസാരത്തിനിടെയായിരുന്നു രേവന്തിന്റെ ആരോപണം.

അതേസമയം രേവന്തിന്റെ ആരോപണത്തിനെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ രംഗത്തെത്തി. ബി ആർ എസ് കോൺഗ്രസിലാണ് ലയിക്കുകയെന്നായിരുന്നു ബണ്ടി ആരോപിച്ചത്. കെ സി ആർ എ ഐ സി സി അധ്യക്ഷനും കെ കവിത രാജ്യസഭാംഗവും കെ ടി രാമറാവു പിസിസി അധ്യക്ഷനും ആവുമെന്നും സഞ്ജയ് തിരിച്ചടിച്ചു.

ഫോൺ ചോർത്തൽ കേസിലും കാളേശ്വരം അഴിമതിക്കേസിലും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, മുൻ മന്ത്രിമാരായ കെ ടി രാമറാവു, ടി ഹരീഷ് റാവു എന്നിവരെ എന്തുകൊണ്ട് രേവന്ത് റെഡ്ഡി സർക്കാർ അറസ്റ്റ് ചെയ്തില്ലെന്നും സഞ്ജയ് ചോദിച്ചു. കോൺഗ്രസും ബിആർഎസും കൈകോർക്കുന്നുവെന്നതിനുള്ള ശക്തമായ തെളിവാണിതെന്നും സഞ്ജയ് ആരോപിച്ചു.

കോൺഗ്രസ്-ബി ജെ പി നേതാക്കളുടെ ആരോപണത്തിനെതിരെ ബി ആർ എസ് വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവു രംഗത്തെത്തി. കോൺ​ഗ്രസുമായോ ബി ജെ പിയുമായോ ലയനത്തിനില്ലെന്നും പാർട്ടി നിലവിൽ ശക്തമാണെന്നും രാമറാവു പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതോടെ കോൺഗ്രസിലേക്കും ബി ജെ പിയിലേക്കും ബി ആർ എസ് നേതാക്കൾ ഒഴുകുകയാണ്. പാർട്ടിക്കെതിരായ അഴിമതിയാരോപണങ്ങൾ ഉൾപ്പെടെയാണ് നേതാക്കളുടെ ഒഴുക്കിന് കാരണമായത്.

അതിനിടെ അഴിമതിക്കേസിൽ കെ സി ആറിന്റെ മകൾ കവിത അറസ്റ്റിലായിരിക്കുന്ന ഈ സാഹചര്യത്തിൽ ബി ആർ എസ് എങ്ങനെ ബി ജെ പിയിൽ ലയിക്കുമെന്ന ചോദ്യമാണ് ബി ആർ എസ് പ്രവർത്തകർ ഉയർത്തുന്നത്. ലയന ചർച്ചകൾ പാർട്ടിയെ തകർക്കാനുളള കോൺഗ്രസിന്റേയും ബി ജെ പിയുടേയും ഗൂഢാലോചനയാണെന്നും നേതാക്കൾ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week