25.5 C
Kottayam
Saturday, June 6, 2026

'ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധം, രാജിവയ്ക്കാൻ ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല'; സിദ്ധരാമയ്യ

Must read

ബെംഗളൂരു: ഭൂമി കുംഭകോണ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും നിയമ വിരുദ്ധമാണെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഗവർണറുടെ തീരുമാനം പുറത്തുവന്നതിന് മണിക്കൂറുകൾ പിന്നിടും മുൻപാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. രാജി വയ്ക്കാൻ ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല" എന്നായിരുന്നു പ്രതിപക്ഷം രാജി ആവശ്യപ്പെട്ടതിനെ കുറിച്ച് അദ്ദേഹം ബെംഗളൂരുവിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടി. മന്ത്രിസഭ മുഴുവനും, പാർട്ടി ഹൈക്കമാൻഡും എംഎൽഎമാരും ഒക്കെ തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബിജെപിയും ജെഡിഎസും ഉൾപ്പെടെയുള്ളവർ ചേർന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനായി നടത്തുന്ന ഗൂഢാലോചനയാണിതെന്നും സിദ്ധരാമയ്യ ആരോപിച്ചു. പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്‌ണ എന്നീ മൂന്ന് ആക്‌ടിവിസ്‌റ്റുകൾ നൽകിയ ഹർജിയെ തുടർന്നാണ് മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ മുഖ്യമന്ത്രിയെ പ്രോസിക്യൂഷൻ ചെയ്യാൻ അനുമതി നൽകിയത്.

സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് മൈസൂരു പരിസരത്ത് 14 ബദൽ സൈറ്റുകൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് പരാതിയിൽ പറയുന്നത്.

- Advertisement -

എന്നാൽ തന്റെ ഭാര്യക്ക് നഷ്‌ടപരിഹാരം അനുവദിച്ചുവെന്ന് പറയുന്ന ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ 2004ൽ മല്ലികാർജുന ഇത് അനധികൃതമായി സമ്പാദിക്കുകയും സർക്കാർ, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖകൾ ചമച്ച് 1998ൽ രജിസ്‌റ്റർ ചെയ്‌തതാണെന്നും പരാതിയിൽ ആരോപിക്കുന്നു.

- Advertisement -

അതേസമയം, ഭൂമി കുംഭകോണ വിവാദത്തിൽ സിദ്ധരാമയ്യക്ക് ഡികെ ശിവകുമാർ രംഗത്ത് വന്നിരുന്നു. ഇതൊരു ഗൂഢാലോചന ആണെന്നും സർക്കാർ സർവേ ശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നാണ് ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഗവർണറുടെ ഓഫീസിനെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ദൗർഭാഗ്യകരമാണ്. അദ്ദേഹം രാജിവെക്കുന്ന പ്രശ്‌നമില്ല, അദ്ദേഹം ആ സ്ഥാനത്ത് തുടരുമെന്നും ഡികെ ശിവകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പുറമെ ഗവർണർ സ്വീകരിച്ച നടപടികൾ പൂർണമായും നിയമവിരുദ്ധമാണെന്ന് മന്ത്രി കൃഷ്‌ണ ബേരഗൗഡയും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week