28.4 C
Kottayam
Saturday, June 6, 2026

ക്യാമറയിൽ കുടുങ്ങിയിട്ടും കൂസലില്ല, കണ്ണൂരിൽ ബ്ലാക്ക്മാൻ്റെ വിളയാട്ടം; വാതിലിൽ ആഞ്ഞടിക്കും, ലൈറ്റിട്ടാൽ ഓട്ടം

Must read

കണ്ണൂർ: സിസിടിവിയിൽ കുടുങ്ങിയെങ്കിലും അതൊന്നും കൂസാതെ മലയോരമേഖലയിൽ ബ്ലാക്ക്മാൻ വിളയാട്ടം തുടരുന്നു. പോലീസും നാട്ടുകാരും ജാഗ്രതാസമിതി രൂപീകരിച്ചു കണ്ണിലെണ്ണയൊഴിച്ചു കാത്തുനിൽക്കുമ്പോഴാണ് അവരെ വെട്ടിച്ചു വീണ്ടും ബ്ലാക്ക്മാൻ രംഗത്തിറങ്ങിയത്.

കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ബ്ലാക്ക്മാൻ ചെറുപുഴ – തിരുമേനി റോഡിൽ കോക്കടവിൽ പുത്തോത്ത് ജയ്സന്റെ വീടിന്റെ വാതിലിൽ ആഞ്ഞടിച്ചു. ശബ്ദംകേട്ട് വീട്ടുകാർ ലൈറ്റിട്ടപ്പോൾ ഓടി റോഡിൽ കയറി. ഇവിടെനിന്ന് ഇയാൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയത് സമീപത്തെ വീട്ടുകാർ കേട്ടു. എല്ലാവരും കൂടി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടില്ല. വീടിന്റെ സിറ്റൗട്ടിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നിട്ടുണ്ട്. കസേരയിലും കതകിനടുത്തും കട്ടിളപ്പടിയിലും വെള്ളമുണ്ട്. ഇവരുടെ വളർത്തുപൂച്ചയെ ചത്ത നിലയിൽ വീടിന് സമീപത്ത് കണ്ടു.

ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്ക് പ്രാപ്പൊയിൽ പഴയ റേഷൻകടയ്ക്കു സമീപം മൊണങ്ങാട്ട് സഫിയയുടെ വീടിന്റെ ഗ്രില്ലിനടിച്ചു ബ്ലാക്ക്മാൻ ഓടിരക്ഷപ്പെട്ടു. വീട്ടുകാരുടെ ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും വനത്തിനുള്ളിലേക്ക് ഓടിക്കയറിയ ബ്ലാക്ക്മാനെന്നു വിശേഷിപ്പിക്കുന്നയാളെ കണ്ടെത്തിയില്ല. ഇതിനിടെ ബ്ലാക്ക്മാന്റെ ശല്യം ഒഴിവാക്കുന്നതിനായി നാട്ടുകാർ
പ്രാപ്പൊയിൽ സ്‌കൂളിൽ ജാഗ്രതാസമിതിയോഗം ചേർന്നു. പോലീസും ജനപ്രതിനിധികളും നാട്ടുകാരുമാണ് യോഗത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയും പുലർച്ചെയുമായി കോക്കടവ്, പ്രാപ്പൊയിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഇയാൾ ചുവരെഴുത്ത് നടത്തിയത്. ഞായറാഴ്ച പുലർച്ചെ 12:31നാണ് ഇയാൾ പ്രാപ്പൊയിൽ പെരുന്തടം ചങ്ങാതിമുക്കിലെ മുട്ടുചിറ സതീഷ് കുമാറിന്റെ വീട്ടിലെത്തിയത്. ഇവിടത്തെ സിസിടിവിയിൽ ഇയാളുടെ അവ്യക്തദൃശ്യങ്ങൾ പതിയുകയും ചെയ്തു. ഇവിടെ മറ്റ് നാല് വീടുകളുടെ ചുമരിൽ എഴുതുകയും ഒരിടത്ത് മുട്ടിവിളിക്കുകയും ചെയതിരുന്നു.

- Advertisement -

ചെറുപുഴ മേഖലകളിൽ പോലീസ് കാവൽ തുടരുമ്പോഴാണ് ബ്ലാക്ക്മാൻ വിളയാട്ടം തുടരുന്നത്. പുതപ്പു മൂടി പുതച്ചു വീടുകളുടെ ചുമരിൽ വരയ്ക്കാനായി കയറുന്ന ബ്ലാക്ക്മാന്റെ സിസിടിവി ദൃശ്യം ലഭിച്ചുവെങ്കിലും ഇയാളെ തിരിച്ചറിയാൻ പോലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week