24.3 C
Kottayam
Sunday, September 29, 2024

ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രം ബിജെപി ഒരു ലക്ഷം കടന്നില്ല; ഏഴിടത്ത് രണ്ട് ലക്ഷത്തിലേറെ വോട്ട്

Must read

തിരുവനന്തുപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരള ചരിത്രത്തില്‍ ആദ്യമായി ഒരു സീററില്‍ വിജയിച്ച എന്‍ ഡി എ വോട്ട് വിഹിതത്തിലും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പത്തനംതിട്ട, ചാലക്കുടി മണ്ഡലങ്ങളിലൊഴികെ എൻ ഡി എ വോട്ടുവിഹിത്തില്‍ വലിയ വർധനവ് ഉണ്ടായി. കഴിഞ്ഞ തവണ 14.88 ആയിരുന്നു ബി ജെ പിയും ബി ഡി ജെ എസും അടങ്ങുന്ന മുന്നണിയുടെ വോട്ട് വിഹതമെങ്കില്‍ ഇത്തവണ അത് 19.39 ശതമാനത്തിലേക്ക് എത്തി. ബി ജെ പിക്ക് തനിച്ച് 16.83 ശതമാനവും ബി ഡി ജെ എസിന് 2.56 ശതമാനം വോട്ടുമാണ് ലഭിച്ചത്.

സംസ്ഥാനത്ത് ഇത്തവണ ബി ജെ പിക്ക് ഒരു ലക്ഷം വോട്ട് തികയാത്ത മണ്ഡലങ്ങലെ ആകെ രണ്ടെണ്ണമാണ്. ഇടുക്കി, മലപ്പുറം എന്നിവയാണ് ആ മണ്ഡലങ്ങള്‍. മലപ്പുറത്ത് 85326 വോട്ടും ഇടുക്കിയില്‍ 91323 വോട്ടുമാണ് ലഭിച്ചത്. ഏറ്റവും കുറവ് വോട്ട് ശതമാനവും (7.87) മലപ്പുറത്താണ്. ഇതുവരെ ഒരു ലക്ഷം വോട്ട് തികയ്ക്കാന്‍ സാധിക്കാതിരുന്ന വടകര പോലുള്ള മണ്ഡലങ്ങളില്‍ ഇത്തവണ ആ ചരിത്രം തിരുത്തിയാണ് മുന്നേറ്റം. 1.1 ലക്ഷത്തോളം വോട്ടാണ് വടകരയില്‍ താമര ചിഹ്നത്തില്‍ വീണത്.

വിജയം കുറിച്ച തൃശൂർ മണ്ഡലത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വോട്ട് ബി ജെ പിക്ക് ലഭിച്ചത്. 412338 വോട്ടുകളാണ് ഇവിടെ സുരേഷ് ഗോപി നേടിയത്. നാല് ലക്ഷം കടന്ന ഏക മണ്ഡലവും ഇത് തന്നെ. തിരുവനന്തുപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ട് നേടാനായി. ആലപ്പുഴയില്‍ 299648 വോട്ടാണ് ശോഭ സുരേന്ദ്രന് ലഭിച്ചത്. പത്തനംതിട്ട,പാലക്കാട്, കാസർകോട് എന്നിവയാണ് രണ്ട് ലക്ഷം കടന്ന മറ്റ് മണ്ഡലങ്ങള്‍.

പത്തിലേറെ നിയമസഭ മണ്ഡലങ്ങിലും ബി ജെ പിക്ക് മുന്നേറാനായി. 11 സീറ്റുകളിലാണ് ഇത്തവണ അവർ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ നേമത്ത് മാത്രമായിരുന്നു ബി ജെ പിക്ക് ലീഡ് ലഭിച്ചത്. ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷമാണ് നേമം ബി ജെ പിക്ക് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ വട്ടിയൂര്‍ക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങല്‍(6287), പുതുക്കാട്(12692), ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂര്‍(14117), ഒല്ലൂര്‍(10363), മണലൂര്‍(8013) എന്നിങ്ങനെയായിരുന്നു ബി ജെ പി ഭൂരിപക്ഷം.

ഒമ്പത് മണ്ഡലങ്ങളില്‍ മുന്നണിക്ക് രണ്ടാമത് എത്താനും സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം , കാസർഗോഡ്, ഗുരുവായൂർ ഇവിടങ്ങളിലാണ് ബി ജെ പിക്ക് രണ്ടാമത് എത്താന്‍ സാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week