24.8 C
Kottayam
Friday, June 5, 2026

‘ഇനിയും നാണംകെടേണ്ടി വരുമോ എന്ന ഭയമുണ്ട്, അതിജീവിതയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല’: ഭാഗ്യലക്ഷ്മി

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ അതിജീവിത ഞെട്ടിത്തരിച്ച അവസ്ഥയിലാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമ ലോകത്ത് മാത്രം ജീവിച്ച ആ പെണ്‍കുട്ടിക്ക് ഇനി എന്താണ് ചെയ്യേണ്ടതെന്നതില്‍ ഭയമുണ്ട്. അത്രമാത്രം സംഭവവികാസങ്ങള്‍ കേസില്‍ ഇതിനോടകം തന്നെ സംഭവിച്ചിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

ഈ കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് അതിജീവിത നേരത്തെ കോടതികളെ സമീപിച്ചതാണ്. ആ ആവശ്യം കോടതി തള്ളിയതോടെ താന്‍ ഇനിയും നാണംകെടേണ്ടി വരുമോ എന്ന ഭയം അവരുടെ ഉള്ളിലുണ്ട്. കോടതിക്കെതിരെ പറഞ്ഞാല്‍ നമുക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുന്ന സ്ഥിതിയാണുള്ളതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാരും രാജിവച്ചപ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. ഇനി എന്താണ് ചെയ്യേണ്ടതെന്ന് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചേക്കും. നമുക്ക് പറയാന്‍ പറ്റുന്ന അഭിപ്രായം പോലും അവര്‍ക്ക് പറയാന്‍ പറ്റുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

അവരുടെ അവസ്ഥയും ദയനീയമാണ്. നമ്മള്‍ എല്ലാവരും പൊതുമധ്യത്തില്‍ സംസാരിക്കുന്നവരും ഇടപെടുന്നവരുമാണ്. സിനിമ മാത്രം കണ്ട് ജീവിക്കുന്ന പെണ്‍കുട്ടിയാണത്. ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച അവസ്ഥയിലാണ് ആ പെണ്‍കുട്ടി. ഇനിയും സ്വമേധയ മുന്നോട്ടുവരാന്‍ അവര്‍ക്ക് ഭയമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

- Advertisement -

പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുകയാണ്. ജനങ്ങള്‍ പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നീതിക്ക് വേണ്ടി ആരാണ് തെരുവില്‍ ഇറങ്ങി സമരം ചെയ്യുന്നത്. ഇത് ഒരു നടിയുടെ പ്രശ്‌നമല്ല പെണ്‍കുട്ടിയുടെ പ്രശ്‌നമാണ്. പൊതുജനങ്ങള്‍ക്ക് കിട്ടിയ ഏറ്റവും മികച്ച അവസരമാണിത്.

- Advertisement -

നാളെ നമ്മളും അവരുടെ സ്ഥാനത്ത് നില്‍ക്കേണ്ടി വരാം എന്ന ഒരു ബോധമുണ്ടാവണം. സിനിമ മേഖലയിലുള്ളവര്‍ പോലും ഇതേ പറ്റി സംസാരിക്കാത്തത് അവരുടെ പെണ്‍മക്കള്‍ സുരക്ഷിതരാണ് എന്ന തെറ്റായ ബോധം മൂലമാണ്. ദിലീപ്- മഞ്ജു പ്രശ്‌നത്തെ പറ്റി നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ സംസാരിച്ചത് ആ പ്രശ്‌നമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മൂലകാരണമെന്നതിലാണെന്നും അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

അതേസമയം, നടി ആക്രമിച്ചപ്പെട്ട കേസില്‍ ദിലീപ്, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ എന്നിവരുടെ സ്വകാര്യ കുടുംബ ജീവിതം വലിച്ചിഴക്കുകയാണെന്ന വാദങ്ങളോടും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ദിലീപ്-മഞ്ജു പ്രശ്‌നത്തെ പറ്റി റിപ്പോര്‍ട്ടര്‍ ടിവിയില്‍ സംസാരിച്ചത് ആ പ്രശ്‌നമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മൂലകാരണമെന്നതിനാലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ചാനലില്‍ കുടുംബ പ്രശ്‌നമെടുത്തിട്ടാണ് സംസാരിക്കുന്നതെന്ന് ചിലര്‍ പറയുന്നത് കേട്ടു. കുടുംബ പ്രശ്‌നത്തില്‍ നിന്നാണ് ഒരു പെണ്‍കുട്ടി തെരുവില്‍ അപമാനിക്കപ്പെട്ടത്. അതാണ് നമ്മള്‍ സംസാരിച്ചത്. ഒരു കുടുംബത്തിലുണ്ടായ പ്രശ്‌നം കാരണം അവളുടെ ജീവിതം, അവളുടെ ഉറക്കം, മനസ്സമാധാനം, എല്ലാം നഷ്ടപ്പെടുമ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

- Advertisement -

കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പമാണ് മഞ്ജു വിവാഹ മോചനം നേടാന്‍ കാരണമായത്. ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ച് അതിജീവിത പറഞ്ഞപ്പോഴാണെന്നും അതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമെന്നുമാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്. എന്നാല്‍ ആദ്യം ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത് അതിജീവിതയല്ലെന്നും കാവ്യ മാധവന്റെ അമ്മയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week