24 C
Kottayam
Thursday, June 4, 2026

ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയത് രണ്ട് മണിക്കൂർ; ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരുകോടി നൽകാമെന്ന് വാഗ്ദാനം

Must read

ബെംഗളൂരു: രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലയുകയാണ് ബെംഗളൂരു. വാഹനങ്ങളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്ക് ഉയര്‍ന്ന് വരികയാണ്. ഈസ് മെെ ട്രിപ്പ് സഹസ്ഥാപകനായ പ്രശാന്ത് പിറ്റി ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരു പുതിയ ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഗൂഗിൾ മാപ്‌സ് ഡാറ്റ എന്നിവ ഉപയോഗിച്ച് ന​ഗരത്തിലെ പ്രധാന ഗതാഗത തടസ്സങ്ങൾ കണ്ടെത്താനും പരിഹരിക്കാനും പ്രശാന്ത് ഒരുകോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഔട്ടർ റിങ് റോഡിൽ (ഒആർആർ) 11 കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തതിൽ അസ്വസ്ഥനായ അദ്ദേഹം, തൻ്റെ ആശയം സാമൂഹിക മാധ്യമമായ എക്സിലൂടെ പങ്കുവെക്കുകയായിരുന്നു.

- Advertisement -

- Advertisement -

‘ഒആർആറിലെ ​ഗ​താ​ഗതക്കുരുക്കിൽ ഞാൻ കുടുങ്ങി. അവിടെ ട്രാഫിക് ലൈറ്റോ പോലീസോ എന്തുകൊണ്ടാണ് ഇല്ലാത്തതെന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ 100 മിനിറ്റ് ചെലവഴിച്ചു! എനിക്കിത് പരിഹരിക്കണം. ഈ പ്രോജക്റ്റിനായി ഞാൻ ഒരുകോടി രൂപ ചെലവഴിക്കാൻ തയ്യാറാണ്. 1-2 സീനിയർ എംഎൽ/എഐ എൻജിനീയർമാർക്ക് ഫണ്ട് നൽകും. ഗൂഗിൾ മാപ്‌സ് എപിഐ കോളുകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, ജിപിയുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള പണം നൽകും’, അദ്ദേഹം പറഞ്ഞു.

- Advertisement -

ഉപയോക്താക്കളിൽനിന്ന് കാര്യമായ പ്രതികരണം ലഭിച്ചതിനെത്തുടർന്ന്, വ്യക്തികൾക്ക് താനുമായി ബന്ധപ്പെടാനും അവർക്ക് സംരംഭത്തിൽ നൽകാൻ കഴിയുന്ന വൈദഗ്ധ്യം പങ്കുവെക്കാനുമായി അദ്ദേഹം ഗൂഗിൾ ഫോം എക്സിൽ പങ്കുവെച്ചു.

അവസാന അപ്‌ഡേറ്റ് പ്രകാരം, പോസ്റ്റിന് നാലായിരത്തിലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. ഭൂരിഭാഗം പേരും ഈ നീക്കത്തെ പ്രശംസിച്ചപ്പോൾ മറ്റുള്ളവർ ഈ സംരംഭം എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

രാജ്യത്തിൻ്റെ ടെക് തലസ്ഥാനമായതിനാൽ, ബെംഗളൂരുവിലെ ജനസംഖ്യ അതിവേഗം വർധിക്കുകയാണ്. 13 ദശലക്ഷത്തിലധികം താമസക്കാരും ദശലക്ഷക്കണക്കിന് വാഹനങ്ങളും റോഡുകളിൽ ​ഗതാ​ഗത കുരുക്കുണ്ടാക്കുന്നു. ഇടുങ്ങിയ തെരുവുകൾ, അപര്യാപ്തമായ പൊതുഗതാഗത സംവിധാനം, നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവ പ്രശ്നം കൂടുതൽ വഷളാക്കുന്നു.

തിരക്കേറിയ സമയങ്ങളിലെ യാത്രകൾ മണിക്കൂറുകളോളം നീളാം. ഇത് ഉത്പാദനക്ഷമതയെയും ജീവിത നിലവാരത്തെയും ബാധിക്കുന്നു. മെട്രോ വിപുലീകരണങ്ങളും ട്രാഫിക് മാനേജ്‌മെന്റ് ആപ്പുകളും പോലുള്ള സംരംഭങ്ങൾ ഉണ്ടായിരുന്നിട്ടും, മോശം നഗരാസൂത്രണവും ഉയർന്ന വാഹന സാന്ദ്രതയും കാരണം വെല്ലുവിളികൾ നിലനിൽക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week