28.4 C
Kottayam
Saturday, June 6, 2026

‘സി.വി ആനന്ദബോസ്‌ ജെയിംസ് ബോണ്ടിനെ പോലെ’; വി.സി നിയമനത്തിൽ ഗവർണറെ വിമർശിച്ച് ബംഗാൾ മന്ത്രി

Must read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് സര്‍വകലാശാലകളില്‍ ഇടക്കാല വൈസ് ചാന്‍സലര്‍മാരെ നിയോഗിച്ച ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരേ വിമര്‍ശനം കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്ഭവന്‍ ഏകാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വകലാശാല സംവിധാനത്തെ ഇത് നശിപ്പിക്കുമെന്നും ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ സിവി ആനന്ദബോസിനെ ജെയിംസ് ബോണ്ടിനോട് ഉപമിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാനത്തെ മുന്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഇതിലും ഭേദമായിരുന്നുവെന്നും ബ്രത്യ ബസു പറഞ്ഞു.

‘നേരത്തെയുള്ള ഗവര്‍ണര്‍ ഫയലുകളെങ്കിലും നീക്കാറുണ്ടായിരുന്നു. ഞാന്‍ ഒരു ഫയല്‍ അയച്ചാല്‍ അദ്ദേഹം അതില്‍ ഒരു കുറിപ്പ് അയക്കും. അതിന് ഒരുമറുപടിക്കുറിപ്പ് ഞാന്‍ തിരിച്ചും അയക്കും. വിയോജിപ്പുണ്ടെങ്കില്‍ പരസ്പരം വാദിക്കും. മുതിര്‍ന്ന അഭിഭാഷകനായാതിനാല്‍ അദ്ദേഹത്തിന് നിയമം അറിയാം.

അന്ന് ചര്‍ച്ചയും സംസാരവുമെല്ലാം ഉണ്ടായിരുന്നു. ഇന്നത്തെ പോലെ ആയിരുന്നില്ല കാര്യങ്ങള്‍. ധന്‍കറുമായി സംസാരിക്കുമ്പോഴെല്ലാം മേശയ്ക്ക് ഇരുവശത്തും ഇരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. നിയമത്തെക്കുറിച്ച് ഞങ്ങള്‍ പരസ്പരം വാദിച്ചു. ഇതെല്ലാം നടന്നത് മുഖാമുഖമാണ്. അദ്ദേഹം ജെയിംസ്‌ ബോണ്ടിനെ പോലെ നിശബ്ദനായ ഓപ്പറേറ്ററായിരുന്നില്ല’- ബ്രത്യ ബസു പറഞ്ഞു.

- Advertisement -

അക്കാദമിക പശ്ചാത്തലമില്ലാത്തവരെ വിസിയായി നിയമിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്തിരുന്നു. അതേസമയം വൈസ് ചാന്‍സലര്‍മാര്‍ക്ക് അക്കാദമിക പശ്ചാത്തലം ആവശ്യമില്ലെന്നാണ് സര്‍വ്വകലാശാല ചട്ടങ്ങളില്‍ പറയുന്നതെന്നാണ് ഗവര്‍ണറുടെ ഓഫീസിന്റെ വാദം.

- Advertisement -

പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി, മൗലാനാ അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ബര്‍ദ്വാന്‍ യൂണിവേഴ്‌സിറ്റി, നേതാജി സുബാഷ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, വെസ്റ്റ് ബംഗാള്‍ യൂണിവേഴ്‌സിറ്റി ഓഫ് ആനിമല്‍ ആന്‍ഡ് ഫിഷറീസ് സയന്‍സ് തുടങ്ങിയ ഇടങ്ങളിലാണ് പുതിയ ഇടക്കാല വി.സിമാരെ നിയോഗിച്ച് ഗവര്‍ണര്‍ ഞായറാഴ്ച ഉത്തരവിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week