23.9 C
Kottayam
Thursday, June 4, 2026

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് ! അതൊരു ചോദ്യമാകണം; ഒന്നല്ല ഒരു നൂറ് ചോദ്യ ശരങ്ങള്‍ ഉയരണം, ഉയര്‍ത്തണം!

Must read

കൊച്ചി:ജോലി ചെയ്യുന്ന ബാങ്കിനുള്ളില്‍ വനിതാ ബാങ്ക് മാനേജര്‍ സ്വപ്‌ന ആത്മഹത്യ ചെയ്തത് ഞെട്ടിയ്ക്കുന്ന സംഭവമായിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സ്വപ്‌ന ജീവന്‍ വെടിഞ്ഞത് ബാങ്കിംഗ് മേഖലയിലെ അരക്ഷിതത്വത്തേക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരിയ്ക്കുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന നിരവധി പേരാണ് ഇതുസംബന്ധിച്ച കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.

ബാങ്കിനകത്ത്, ഉലഞ്ഞാടി നില്‍ക്കുന്ന, ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് ! അതൊരു ചോദ്യമാകണം; ഒന്നല്ല ഒരു നൂറ് ചോദ്യ ശരങ്ങള്‍ ഉയരണം, ഉയര്‍ത്തണം! ധ്വംസനങ്ങളും ധാര്‍ഷ്ട്യങ്ങളും ശാസനകളും നിശ്ശബ്ദയാക്കിയ പ്രിയപ്പെട്ട മകളേ, നിന്നെ നിര്‍ബന്ധയാക്കിയ വേര്‍പാടില്‍, കണ്ണീരോടെ അഞ്ജലികള്‍ തീര്‍ക്കട്ടെ. ജോലി സമ്മര്‍ദ്ദം മൂലം ബാങ്ക് മാനേജറായ യുവതി ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പാര്‍വതി സി എന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. കനറാ ബാങ്കിന്റെ കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയില്‍ മാനേജരായി ജോലി ചെയ്തുവരുകയായിരുന്ന സ്വപ്നയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

‘ഇത് നടുക്കുന്ന വാര്‍ത്തയാണ്. മൂന്നു വ്യാഴവട്ടത്തിലേറെ ഞാന്‍ ജോലി ചെയ്ത കനറാ ബാങ്കില്‍, ഈ കേരളത്തില്‍, ബാങ്കിനകത്ത് വെച്ച്, എന്റെ മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടി ജീവിതത്തിനു പൂര്‍ണ വിരാമമിട്ട് കടന്നുപോയിരിക്കുന്നു. കാരണങ്ങള്‍ അറിവായിട്ടില്ല. പക്ഷേ, ആ തൂങ്ങിക്കിടക്കുന്ന ഷാള്‍ എന്റെ മുന്നില്‍ നിരവധി കാരണങ്ങള്‍ നിരത്തുകയാണ്. പിടഞ്ഞു തീര്‍ന്ന ചലനങ്ങള്‍ക്കു മുമ്പ്, ആ പാവം പെണ്‍കുട്ടി കടന്നുപോയ സംഘര്‍ഷങ്ങളുടെ ചിത്രം വരച്ചിടുകയാണ്.

ബാങ്കിങ് മേഖല അപകട മേഖലയാകുകയാണ് എന്ന സത്യം ഇന്നോ ഇന്നലെയോ അല്ല പറഞ്ഞു തുടങ്ങിയത്. പുത്തന്‍ വാണിജ്യ തന്ത്രങ്ങള്‍ മിനയുന്ന ബാങ്കുകള്‍ അതിനകത്ത് എരിഞ്ഞു തീരുന്ന ജീവിതങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നില്ല. അവര്‍ മനുഷ്യരാണെന്ന ചിന്തയുമില്ല. ലാഭം, ലാഭം, ആര്‍ക്കോ വേണ്ടി പിന്നെയും പിന്നെയും ലാഭം; ടാര്‍ഗററ്, ടാര്‍ഗററ്, എന്തിനുമേതിനും ടാര്‍ഗറ്റ്. ഞാനും നിങ്ങളും പഠിച്ച, ബാങ്കിംഗ് തത്വങ്ങള്‍ കാറ്റില്‍ പറത്തി, കരാള നൃത്തം തുടരുകയാണ് ശാഖകള്‍.’- മുന്‍ ബാങ്ക് ജീവനക്കാരിയായ പാര്‍വതി എഴുതുന്നു

- Advertisement -

നിറമുള്ള നിരവധി സ്വപ്നങ്ങളുടെ ചെപ്പു കിലുക്കിക്കൊണ്ടാണ് ഈ മേഖലയിലേക്ക്, കൊച്ചു പെണ്‍കുട്ടികള്‍ പ്രൊബേഷണറി ഓഫീസര്‍മാരായി വരുന്നത്. ഈയടുത്ത കാലത്ത് പുതിയ ഓഫീസര്‍മാരായി വന്നതിലേറെയും പെണ്‍കുട്ടികളുമാണെന്നും അവര്‍ പറയുന്നു. ‘നല്ല അന്തരീക്ഷം, നിറവും മണവും കുളിരും നിറഞ്ഞ ജോലി സ്ഥലം, കൈനിറയെ എന്ന് പറയാനാകില്ലെങ്കിലും മോശമല്ലാത്ത വരുമാനം, അതിലുപരി സ്ഥിരതയുള്ള ജോലി എന്ന സങ്കല്പം, ഓഫീസര്‍ മാനേജര്‍ എന്നൊക്കെയുള്ള മധ്യവര്‍ഗ, അരാഷ്ട്രീയ മസ്തിഷ്‌കങ്ങളില്‍ നിറയുന്ന അധികാരമുദ്രകള്‍; പെണ്‍കുട്ടികളെ ആകര്‍ഷിക്കാനിതൊക്കെത്തന്നെ ധാരാളം !

- Advertisement -

ഇതിനകത്ത് വന്ന് പെട്ടു പോകുമ്പഴാണ് ഇത് എപ്പോള്‍ വേണമെങ്കിലും വന്യമൃഗങ്ങള്‍ ആക്രമിച്ചേക്കാവുന്ന വനപാതയാണെന്നറിയുന്നത്. അവരിലേല്‍പിക്കുന്ന അനന്തമായ ജോലിഭാരങ്ങളില്‍ നിന്നൂരിപ്പോകാനാകാതെ കുഴഞ്ഞു പോകുകയാണ് പിന്നീടവര്‍. അതിജീവിക്കാനാകാതെ അനുദിനമവര്‍ പിടഞ്ഞു തീരുകയാണ്.

നിങ്ങളും ഞാനുമൊക്കെ പഠിച്ചിറങ്ങിയ, അതിസാധാരണമായ, നിരന്തരം സംവാദങ്ങളും ചിലപ്പോഴൊക്കെ സംഘട്ടനങ്ങളും സര്‍വ സാധാരണമായ, രാഷ്ട്രീയവും കലാപവും പ്രണയവും സൗഹൃദവും ചര്‍ച്ചകളും വിയോജിപ്പുകളും കലയും സംഗീതവും സാഹിത്യവുമൊക്കെ ഇഴപിരിയാനാകാതെ ചേര്‍ന്നു കിടക്കുന്ന, കാഫ്കയും കമ്മുവും ബ്രെഹ്റ്റും പാവ്ലോ നെരൂദയും ചുള്ളിക്കാടും കടമ്മനിട്ടയും ചുവപ്പിലും കറുപ്പിലും തൂണിലും ചുമരുകളിലും നിറഞ്ഞു കിടക്കുന്ന കലാലയ ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരുമല്ല ഇവരൊന്നും.

വളരുന്നത്, പഠിക്കുന്നത് ഒക്കെ അരാഷ്ടീയ ചുറ്റുപാടുകളില്‍; പ്രതികരിക്കാനാകാതെ പോകുന്നത് സ്വാഭാവികം! പറ്റില്ല, കഴിയില്ല എന്ന് പറയാന്‍ കെല്പു കുറഞ്ഞവരാണവര്‍. ഒന്നോ രണ്ടോ പേര്‍ തയാറായാല്‍ തന്നെ അവരൊറ്റപ്പെടുകയാണ്. ഒരു കാര്യം പറയാതെ വയ്യ! ചേര്‍ത്തുപിടിക്കേണ്ട, ആത്മവിശ്വാസം പകരേണ്ട , സംഘടന പോലും ഇവര്‍ക്കന്യമാവുകയാണ്. മൃഗീയ ഭൂരിപക്ഷമുള്ള സംഘടനയില്‍ അംഗമാകുന്നു എന്നതിനപ്പുറത്ത് എന്ത് വര്‍ഗ ബോധമാണ് ഇവരില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നത്? അങ്ങനെയൊരു ശ്രമമെങ്കിലും നടക്കുന്നുണ്ടോ? ഉണ്ടെന്ന്, എനിക്ക് തോന്നിയിട്ടില്ല പക്ഷെ! നിര്‍ത്തുകയാണ്.

- Advertisement -

പക്ഷെ, ഇതങ്ങനെ ഒറ്റപ്പെട്ട, നിസ്സാരമായ ഒരു അന്ത്യമായി കാണാന്‍ അനുവദിച്ചു കൂടാ. ഇത് ഒരു കുരുതി കൊടുക്കലാണ്. നിസ്സഹായരായ, നിശ്ശബ്ദരായ പെണ്‍കുട്ടികളെ വാറോലകളിലും സിംഹഗര്‍ജ്ജനങ്ങളിലും ഭയപ്പെടുത്തി വരുതിക്ക് നിര്‍ത്താമെന്ന ബാങ്ക് മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കണക്കു ചോദിച്ചേ മതിയാകൂ. അതിന് ആ സംഘടന തയാറായേ മതിയാകൂ.

ബാങ്കിനകത്ത്, ഉലഞ്ഞാടി നില്‍ക്കുന്ന, ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് ! അതൊരു ചോദ്യമാകണം; ഒന്നല്ല ഒരു നൂറ് ചോദ്യ ശരങ്ങള്‍ ഉയരണം, ഉയര്‍ത്തണം ! ധ്വംസനങ്ങളും ധാര്‍ഷ്ട്യങ്ങളും ശാസനകളും നിശ്ശബ്ദയാക്കിയ പ്രിയപ്പെട്ട മകളേ, നിന്നെ നിര്‍ബന്ധയാക്കിയ വേര്‍പാടില്‍, കണ്ണീരോടെ അഞ്ജലികള്‍ തീര്‍ക്കട്ടെ!’- പാര്‍വതി കുറിക്കുന്നു.

ബാങ്ക് മനേജര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ബാങ്കിന്റെ ഉന്നതാധികാരികള്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week