28.4 C
Kottayam
Saturday, June 6, 2026

മന്ത്രിമാരുടെ അടക്കം വാഹനങ്ങളിൽ നിന്നും നിയോൺ നാഡകൾക്കും എൽഇഡി ലൈറ്റുകൾക്കും നിരോധനം;ലംഘിച്ചാൽ 5,000 രൂപ പിഴ

Must read

തിരുവനന്തപുരം: മന്ത്രിമാരുടേതടക്കം സർക്കാർ വാഹനങ്ങളിൽ എൽഇഡി ലൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഇത്തരത്തിലുള്ള ലൈറ്റുകൾ ശ്രദ്ധയിൽപെട്ടാൽ 5,000 രൂപ വരെ പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്.

ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിലാണ് ഇത്തരത്തിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദ്ദേശമുണ്ടായിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിരുന്നത്.

വാഹനം നിർമിക്കുമ്പോഴുള്ളതിനേക്കാൾ അധികം അലങ്കാരങ്ങൾ നൽകുന്നത് നിയമവിരുദ്ധമാകും. ഇക്കൂട്ടത്തിൽ വാഹനത്തിലെ നിയോൺ നാഡകൾ, ഫ്ലാഷ് ലൈറ്റുകൾ, പല നിറങ്ങളിലുള്ള എൽഇഡി ലൈറ്റുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ സർക്കാരാവും പിഴത്തുക നൽകേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള സർക്കാർ വാഹനങ്ങൾ എൽഇഡി ഫ്‌ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്‌ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

- Advertisement -

നേരത്തെ ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പ്രധാനമന്ത്രി അടക്കം സഞ്ചരിച്ചിരുന്നത്. എന്നാൽ, ഇത് വിഐപി സംസ്കാരത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര സർക്കാർ വാഹനങ്ങളിൽ നിന്നും ബീക്കൺ ലൈറ്റുകൾ നീക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ സംസ്ഥാന മന്ത്രിമാരുടെ കാറുകളിൽ നിന്നും ഇത്തരത്തിലുള്ള ലൈറ്റുകൾ ഒഴിവാക്കുകയായിരുന്നു. ഇതിന് വാഹനത്തിന്റെ ബമ്പറിൽ നിന്നും എൽഇഡി ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. പുതിയ നിർദ്ദേശത്തോടെ ഈ ലൈറ്റുകൾക്കും വിലക്ക് വീണിരിക്കുകയാണ്.

- Advertisement -

മഞ്ഞുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആർടിഒമാരിൽനിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. മുന്നിൽ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിൽ വേണം ഇത് ഘടിപ്പിക്കുക എന്നും നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ രജിസ്ട്രേഷൻ രേഖകളിൽ ഉൾക്കൊള്ളിക്കും.

സംസ്ഥാനത്ത് ഘടിപ്പിച്ചിരിക്കുന്ന എഐ ക്യാമറകളിൽ നിന്നും മന്ത്രിമാർ അടക്കമുള്ള വിഐഐപികൾക്ക് ഇളവില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. മന്ത്രിമാർക്ക് അടക്കം ഇളവ് നൽകാൻ നിയമമില്ലെന്ന് മറുപടിയിൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week