25.6 C
Kottayam
Thursday, June 4, 2026

ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാം, സുരേന്ദ്രനിൽ നിന്ന് പണം വാങ്ങിയെന്ന് ജാനു സമ്മതിച്ചിട്ടുണ്ട്: പ്രസീത

Must read

കണ്ണൂർ: തങ്ങൾ കള്ളത്തരമാണ് പറയുന്നതെന്ന് തെളിയിക്കാൻ കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് ജെ ആർപി നേതാവ് പ്രസീത. പുറത്തുവന്ന ശബ്ദരേഖ ഒരുവിധത്തിലും എഡിറ്റ് ചെയ്തിട്ടില്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആർക്കുവേണമെങ്കിലും പരിശോധിക്കാം. സുരേന്ദ്രനിൽനിന്ന് സി.കെ. ജാനു പണം വാങ്ങിയെന്ന കാര്യം അവർ തന്നോട് സമ്മതിച്ചിരുന്നതായും പ്രസീത പറഞ്ഞു.

ഏഴാം തീയതി തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിൽ സികെ ജാനു ഉണ്ടായിരുന്നു. അന്ന് അവിടെ കെ. സുരേന്ദ്രൻ വന്നിരുന്നു. അവിടെവെച്ചാണ് പണം കൈമാറിയത്. അതിനു മുൻപ് കെ. സുരേന്ദ്രൻ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണ്. പണം കിട്ടിയിട്ടുണ്ടെന്ന് സി.കെ ജാനു സമ്മതിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞു.

കാട്ടിക്കുളത്തും കൽപ്പറ്റയിലും ജാനു നടത്തിയ ഇടപാടുകൾ പരിശോധിച്ചാൽ പണം ഉപയോഗിച്ച് എന്താണ് ചെയ്തെന്ന് വ്യക്തമാകും. നിരോധിത സംഘടനകളുമായി ഇടപാടുകൾ ഉണ്ടായിരുന്നു. ചിലർ വന്ന് കണ്ടിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് പണം ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. നിരോധിത സംഘടനകൾ ഏതൊക്കെയാണെന്ന കാര്യം വെളിപ്പെടുത്താൻ പ്രസീത തയ്യാറായില്ല.

സുൽത്താൻ ബത്തേരിയിൽ ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്ന സികെ. ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർക്ക് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകൂ എന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

- Advertisement -

ഫോൺസംഭാഷണത്തിന്റെ പൂർണരൂപം

- Advertisement -

കെ.സുരേന്ദ്രൻ: ഹലോ…

പ്രസീത: ഹലോ.. സാർ, ഞാൻ ഇന്നലെ ഒരുകാര്യം പറഞ്ഞിരുന്നില്ലേ സാറിനോട്.

കെ.സുരേന്ദ്രൻ: ആ…
പ്രസീത: ആ.. ഞാൻ മുമ്പേ ആ കാര്യമാണ് പറഞ്ഞത്. ചേച്ചി ഇന്നലെ പത്ത് കോടി എന്നൊക്കെ പറഞ്ഞത് അത് നമുക്കും ഉൾക്കൊള്ളാൻ പറ്റാത്തതാണ് സാറിനും ഉൾക്കൊള്ളാൻ പറ്റാത്തതാണ് എന്ന് നമുക്ക് അറിയാം.
കെ.സുരേന്ദ്രൻ: ഇപ്പോ അവരെന്താ പറയുന്നത്?

- Advertisement -

പ്രസീത: നിലവിൽ, ഇപ്പോ… ഞാൻ കാര്യം തുറന്നുപറയാം സാറിനോട്. നമ്മൾ അവിടെന്ന് ഇങ്ങോട്ട് വരുന്ന വഴിയിൽ നമ്മൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു. കാരണം സാറ് പറഞ്ഞത് നമ്മൾക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ട്. അവർക്ക് അത് അധികം ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാകില്ല. അവർ പിടിവാശിയൊക്കെ പിടിച്ചു. പിന്നെ അവർ ലാസ്റ്റ് ടൈമിൽ ഒരുകാര്യം പറഞ്ഞു. അവർ മുമ്പ് സി.പി.എമ്മിൽ ഉണ്ടായ സമയത്ത്, അതായത് നമ്മൾ ആ ഒരു സഹകരണ സമയത്ത് അവർ ആരോടൊക്കെയോ കുറച്ച് കാശ് ഒക്കെ വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നേ. അപ്പോ ആ കാശ് കൊടുക്കാതെ എനിക്ക് എൻഡിഎയുടെ ഭാഗമായിട്ട് വന്നാൽ അവർ പ്രശ്നങ്ങളും മറ്റും ഉണ്ടാക്കും. എനിക്കിപ്പോ ഒരു പത്ത് ലക്ഷം രൂപ ഇപ്പോ വേണമെന്നാണ് അവർ പറയുന്നത്. ഇതിൽ നമുക്ക് ഒരു റോളുമില്ല. അപ്പോ അത് അവർക്ക് കൊടുക്കുകയാണെങ്കിൽ ഈ ഏഴാം തീയതിയിലെ അമിത് ഷായുടെ പരിപാടി തുടങ്ങിയാൽ മുതൽ അവർ സജീവമായി രംഗത്തുണ്ടാകും. പിന്നെ, ബത്തേരി സീറ്റ്. പിന്നെ ബാക്കി പറഞ്ഞ കാര്യങ്ങളും. ബത്തേരി അവർക്ക് മത്സരിക്കേണ്ട ഒരു സീറ്റ്, വേറെ നമുക്ക് വേറെ സീറ്റൊന്നും വേണ്ട. പിന്നെ ആ പോസ്റ്റ് പറഞ്ഞത് ഇലക്ഷൻ കഴിഞ്ഞിട്ട്. അതൊക്കെ നമ്മൾ പറഞ്ഞ് റെഡിയാക്കി അവേരോട്. അതൊക്കെ അങ്ങനെയേ പറ്റൂള്ളൂ. നമ്മൾ ഒരു മൂന്ന് മണിക്ക് ശേഷമാണ് അവിടെന്ന് വിട്ടത്. കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കിയിട്ട്. ക്യാഷിന്റെ കാര്യം സാറിന് എങ്ങനെയാണ് ഡീൽ ചെയ്യാൻ പറ്റുന്നതെന്ന് വെച്ചാൽ ചെയ്തോ. അവർക്ക് ഡയറക്ട് കൊടുക്കാൻ പറ്റുന്നുണ്ടെങ്കിൽ ചെയ്തോ. അല്ലെങ്കിൽ പിന്നെ എന്താണ് ചെയ്യാൻ പറ്റുന്നതെങ്കിൽ ചെയ്യുക. പിന്നെ നമ്മുടെ ഒരുകാര്യം കൂടി തുറന്നുപറയാം. ഞാനിപ്പോ കുറേ ദിവസമായി ഇതിന്റെ വഴിയേ ഓടിനടക്കാണ്. അഞ്ചുപൈസ കൈയിലില്ല. അപ്പോ ആ ഒരു സ്റ്റാർട്ടിങ്ങിന്റെ, നമ്മുടെ കുറച്ച് പ്രശ്നങ്ങളുമുണ്ട് ഇതിൽ. അപ്പോ നമുക്ക് എന്തെങ്കിലും ഒരിത്…
കെ.സുരേന്ദ്രൻ: ആ പറഞ്ഞോ, അത് പറഞ്ഞോ…സമയം കളയേണ്ട, അത് പറഞ്ഞോ…
പ്രസീത: നമുക്ക് എന്തെങ്കിലും കുറച്ച് പൈസ നമുക്ക് കൂടി തരണം. കാരണം നമ്മുടെ പാർട്ടിയുടെ വർക്കിനാണേ, നമ്മുടെ ഞാൻ പേഴ്സണലി അല്ല പറയുന്നേ…

കെ.സുരേന്ദ്രൻ: ആ മനസിലായി. എല്ലാം മനസിലായി.
പ്രസീത: അത് സാറിന് തോന്നുന്ന ഇതില്…
കെ.സുരേന്ദ്രൻ: ആ. എങ്ങനെ.. എവിടെവെച്ച്…
പ്രസീത: അത് എന്താണെന്ന് സാറ് പറഞ്ഞോ.. നമ്മൾ എവിടെയാണ് വരേണ്ടത്.
കെ.സുരേന്ദ്രൻ: അല്ല, ഏഴാംതീയതി വരുമ്പോൾ നേരിട്ട് കൈയിൽ കൊടുക്കണമെങ്കിൽ അങ്ങനെ കൊടുക്കാം. അല്ലെങ്കിൽ
പ്രസീത: ഹം… അതിന് മുന്നേ കൊടുക്കുകയാണെങ്കിൽ അതാണ് നല്ലതെന്നാണ് അവർ പറയുന്നത്.

കെ.സുരേന്ദ്രൻ: അവർ ആറാംതീയതി വന്നോട്ടെന്ന്… ആറാം തീയതി ഞാൻ നേരിട്ട് കൈയിൽ കൊടുക്കാം. നിങ്ങളും വന്നോ.. അപ്പോ പിന്നെ ഏഴാംതീയതി വന്നാൽ മതിയല്ലോ.. അല്ലെങ്കിൽ പിന്നെ അതിനുശേഷം. അതേ ഈ പൈസ ഡീലിങ് ഇലക്ഷൻ ടൈമിൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.

പ്രസീത: അല്ല, സാർ, ഒരുകാര്യം കൂടി ഞാൻ അതിന്റിടയ്ക്ക് പറഞ്ഞോട്ടെ. ആറാം തീയതി അങ്ങനെയാണെങ്കിൽ നമ്മൾ പത്രസമ്മേളനം വിളിക്കാമെന്നാണ് വിചാരിക്കുന്നത്.
കെ.സുരേന്ദ്രൻ: ആറാം തീയതി രാവിലെ വന്നോ, ഞാൻ പൈസ തരാം.
പ്രസീത: ആ.. അതാണ് വിചാരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഏഴാംതീയതി തന്നെ നമുക്ക് അങ്ങോട്ടേക്ക് കയറാല്ലോ, എറണാകുളത്തുവെച്ച് തന്നെ പത്രസമ്മേളനം വിളിക്കാം.
കെ.സുരേന്ദ്രൻ: അല്ല, ആറാം തീയതി തിരുവനന്തപുരത്ത് വന്നിട്ട് ഒരുദിവസം സ്റ്റേ ചെയ്താൽ മതിയല്ലോ. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്ത് ഉണ്ടാകും.
പ്രസീത: അതെയോ, എന്നാ അവിടെനിന്ന് തന്നെ നമുക്ക് പ്രസ് ക്ലബ് മീറ്റിങ് വിളിക്കാലോ
കെ. സുരേന്ദ്രൻ: ഓ റൈറ്റ് റൈറ്റ്… രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാൻ പറയാം.
പ്രസീത: ആയിക്കോട്ടെ, അപ്പോ ഓക്കെ ശരി
കെ.സുരേന്ദ്രൻ: ശരി..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week