24.2 C
Kottayam
Saturday, June 6, 2026

‘മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി വ്യാജം’ ആരോപണവുമായി കെ.എസ്.യു

Must read

കൊച്ചി∙ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. പിഎച്ച്ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയെന്നു രതീഷ് കാളിയാടൻ തട്ടിപ്പുകാരനാണെന്നും അയാളെ തൽസ്ഥാനത്തുനിന്നു നീക്കണമെന്നും അലോഷ്യസ് സേവ്യർ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

2009-17 കാലത്ത് കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, 2012-14ൽ അസമിൽനിന്നു ചട്ടവിരുദ്ധമായാണ് രതീഷ് കാളിയാടൻ ഒരേ സമയം മുഴുവൻ സമയ പിഎച്ച്ഡി നേടിയത്. അസം സർവകലാശാലയിൽനിന്നും പിഎച്ച്ഡി നേടിയ രതീഷ് കാളിയാടന്റെ പ്രബന്ധത്തിന്റെ മുഴുവൻ കോപ്പിയടി തോത് ടർനിടിൻ (turnitin) സോഫ്റ്റ്‌വെയർ പ്രകാരം 70% ആണ്. ഓരോ അധ്യായവും എടുത്ത് പ്രത്യേകം പരിശോധിച്ചപ്പോഴും വലിയ കോപ്പിയടി തോത് വ്യക്തമായെന്നും അലോഷ്യസ് പറഞ്ഞു. 

ചാപ്റ്റർ 1 -85%

ചാപ്റ്റർ 2 -95%

- Advertisement -

ചാപ്റ്റർ 3 -62%

- Advertisement -

ചാപ്റ്റർ 4 -66%

ചാപ്റ്റർ 5 -86%– എന്നിങ്ങനെയാണിത്.

ഇന്റർനെറ്റ്, പ്രസിദ്ധീകരണങ്ങൾ, വിദ്യാർഥി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽനിന്നുമാണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത്. ഏറ്റവും വ്യക്തമായ രീതിയിൽ കോപ്പിയടി തോത് പ്രകടമാക്കുന്ന അംഗീകരിക്കപ്പെട്ട യുജിസി അംഗീകൃത സോഫ്റ്റ്‌വെയർ ആണ് ടർനിടിൻ.

- Advertisement -

കേരളത്തിൽ രതീഷ് കാളിയാടൻ ഹയർസെക്കൻഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവിൽ ആണ് അസം സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയതായി രേഖയിൽ ഉള്ളത്. ഇവിടെ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന് എങ്ങനെ അസമിൽ പോയി പിഎച്ച്ഡി ഗവേഷണം നടത്തുവാൻ സാധിച്ചു എന്നുള്ളതു ദുരൂഹമാണ്. പിഎച്ച്ഡി ചെയ്യാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും വേണം എന്ന യുജിസി നിബന്ധന ഉള്ളപ്പോൾ രതീഷ് കാളിയാടൻ രണ്ടുവർഷം കൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കി. മാത്രമല്ല യുജിസി നിഷ്കർഷിക്കുന്ന കോഴ്സ് വർക്ക് ഇദ്ദേഹം ചെയ്തിട്ടില്ല എന്നതും വ്യക്തമാണെന്നും അലോഷ്യസ് പറഞ്ഞു.

തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ സമയ അധ്യാപകനായ ജോലി ചെയ്തു സർക്കാർ ശമ്പളം വാങ്ങി, അതേസമയം തന്നെ അസമിൽ പിഎച്ച്ഡി ചെയ്തു. പിഎച്ച്ഡി പ്രബന്ധത്തിൽ വലിയ തോതിൽ കോപ്പിയടി പ്രകടമാവുകയും ചെയ്തു. കണ്ണൂർ സർവകലാശാലയിൽ ജേണലിസം വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ നീക്കങ്ങൾ ആരംഭിച്ചതായും ആക്ഷേപമുണ്ട്. 

1–10–2012 മുതൽ 5–11–2014 വരെയുള്ള കാലയളവിലാണ് ഇദ്ദേഹം പിഎച്ച്ഡി ചെയ്തത്. മുഴുവൻ സമയ പിഎച്ച്ഡി ചെയ്യുമ്പോൾ 80 ശതമാനത്തിനു മുകളിൽ ഹാജർ ഗവേഷണ സെന്ററിൽ ഉണ്ടാകണമെന്നു നിബന്ധനയുണ്ട്. ഇദ്ദേഹം ഹയർ സെക്കൻഡറി അധ്യാപകനായിരുന്ന കാലയളവിൽ എങ്ങനെയാണ് അസമിൽ 80% ഹാജർ നേടിയത് എന്നത് അന്വേഷണവിധേയമാക്കണമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപെട്ടു.

കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ കേരള സർവകലാശാലയിലും കലിംഗയിലും ഒരേ സമയം പഠിച്ച പോലെ തലശേരിയിൽ പഠിപ്പിച്ചുകൊണ്ട് അസമിൽ പഠിച്ചു എന്നു പറയുന്നതിൽ വൈരുധ്യം ഉണ്ട്. എത്തരത്തിൽ ആണ് ഇയാളെ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശകൻ ആക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കണം. കോപ്പിയടിച്ച പിഎച്ച്ഡി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസം സർവകലാശാലയ്ക്കും ഇതിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് യുജിസിക്കും പരാതി കൊടുക്കുമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.

അതേസമയം, തന്റേത് വ്യാജ പിഎച്ച്ഡിയല്ലെന്ന് രതീഷ് കാളിയാടന്‍ പറഞ്ഞു. ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണ്. കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്കൊപ്പം പാര്‍ട്‌ടൈമായി ഗവേഷണം നടത്തുന്നതിനു തടസ്സമില്ലെന്നും രതീഷ് കാളിയാടന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week