28.8 C
Kottayam
Thursday, June 4, 2026

ഈ പെണ്‍കുട്ടി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് ഈ കൊറോണക്കാലം വലിയ ദുര്‍ഘടമായേനെ; അശോകന്‍ ചരുവില്‍ പറയുന്നു

Must read

കൊച്ചി: ഈ പെണ്‍കുട്ടി ഇല്ലായിരുന്നെങ്കില്‍ വീട്ടിലിരുന്ന് ശീലമില്ലാത്ത എനിക്ക് ഈ കൊറോണക്കാലം വലിയ ദുര്‍ഘടമായേനെയെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. മഹാവ്യാധിയുടെ ഈ കാലത്ത് ആശ്വാസമായി ഞങ്ങള്‍ക്കു കിട്ടിയ മകള്‍. മകന്‍ രാജയുടെ പെണ്‍ സുഹൃത്തും പ്രതിശ്രുത വധുവുമായ നാദിയയെ കുറിച്ചാണ് അശോകന്‍ ചരുവില്‍ പറയുന്നത്.

<p>കഴിഞ്ഞ മാസം അഞ്ചിനാണ് ജര്‍മ്മനിയില്‍ നിന്ന് നാദിയ നാട്ടിലെത്തിയത്. മാര്‍ച്ചില്‍ മടങ്ങിപ്പോകേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് 19ന്റെ വ്യാപനത്തില്‍ യാത്രമാറ്റിവെക്കുകയായിരുന്നെന്ന് അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.</p>

കുറിപ്പിന്റെ പൂര്‍ണരൂപം

ഇവള്‍ നാദിയ (Nadja Bouteldja). മഹാവ്യാധിയുടെ ഈ കാലത്ത് ആശ്വാസമായി ഞങ്ങള്‍ക്കു കിട്ടിയ മകള്‍. മകന്‍ രാജയുടെ പെണ്‍ സുഹൃത്തും പ്രതിശ്രുത വധുവുമാണ്. നിയമ വിദ്യാര്‍ത്ഥിനി. പ്രിയപ്പെട്ടവന്റെ നാടും വീടും മാതാപിതാക്കളേയും കാണാനായി അവന്റെ കൂടെ കഴിഞ്ഞ മാസം 5ന് വന്നതാണ്. ജര്‍മ്മനിയില്‍ നിന്ന്. കഴിഞ്ഞ 29ന് തിരിച്ചു പോകാന്‍ ടിക്കറ്റെടുത്തിരുന്നു. ഇപ്പോള്‍ യാത്ര അനിശ്ചിതത്വത്തില്‍. കേരളത്തിലെ ജര്‍മ്മന്‍ പൗരന്മാരെ തിരിച്ചു കൊണ്ടുപോകാന്‍ എമ്ബസി ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് ഏര്‍പ്പാടാക്കിയിരുന്നു. ഇവള്‍ പോയില്ല. അന്തരീക്ഷം ശരിയായിട്ട് രാജയുടെ ഒപ്പം പോയാല്‍ മതിയെന്നാണ് തീരുമാനം. ഇപ്പോള്‍ കേരളമാണ് കൂടുതല്‍ സുരക്ഷ എന്ന് അവള്‍ പറയുന്നു.

- Advertisement -

ഇപ്പോള്‍ വീട്ടില്‍ എല്ലായിടത്തും അവളുടെ പൊട്ടിച്ചിരിയും ഉച്ചത്തിലുള്ള വര്‍ത്തമാനവും മുഴങ്ങുന്നു. (നന്നായി ഇംഗ്ലീഷ് സംസാരിക്കും) ഒരു മകള്‍ എത്രമാത്രം വലിയ സ്നേഹമാണെന്ന് ഞങ്ങള്‍ ഇപ്പോള്‍ ശരിക്കും മനസ്സിലാക്കുന്നുണ്ട്. സ്നേഹത്തിന് വര്‍ണ്ണ വംശ ഭേദങ്ങളില്ല എന്നും. അവള്‍ വരുമ്‌ബോള്‍ യൂറോപ്യന്‍ ഭക്ഷണത്തിലേക്ക് മാറണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. (എനിക്ക് അവരുടെ ഭക്ഷണം ഇഷ്ടമാണ്) പക്ഷേ അവള്‍ക്ക് പ്രിയം ഇഡ്ഡലിയും പുട്ടും ഇലയടയും വിഷുക്കട്ടയുമാണ്. എരിവ് ഒഴികെ മറ്റെന്തും കക്ഷി സഹിക്കും. അടുക്കളയില്‍ അവളുടെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

- Advertisement -

മാര്‍ച്ച് 5ന് വന്ന ദിവസം കേരളം ഇത്രമാത്രം കൊറോണ പരിഭ്രാന്തിയില്‍ പെട്ടിരുന്നില്ല. അതുകൊണ്ട് അയല്‍ വീട്ടുകാരോട് വലിയ ചങ്ങാത്തത്തിലായി. പക്ഷേ പിന്നീട് പുറത്തേക്കിറക്കം ഉണ്ടായിട്ടില്ല. (പോലീസും ആരോഗ്യ പ്രവര്‍ത്തകരും എല്ലാ ദിവസവും വിളിച്ച് സുഖാന്വേഷണങ്ങള്‍ നടത്തും) വീടിനുള്ളിലെ തടങ്കല്‍ അവള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. വീടിനകത്തും പറമ്ബിലും കാണുന്നതു മുഴുവന്‍ കൗതുകമാണെങ്കില്‍ പിന്നെ എങ്ങനെ മടുപ്പുണ്ടാവും?

ഈ പെണ്‍കുട്ടി ഇല്ലായിരുന്നെങ്കില്‍ വീട്ടിലിരുന്ന് ശീലമില്ലാത്ത എനിക്ക് ഈ കൊറോണക്കാലം വലിയ ദുര്‍ഘടമായേനെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week