24.4 C
Kottayam
Sunday, September 29, 2024

നമ്മള്‍ ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ അപ്പച്ചന്മാരൊക്കെ മുണ്ടും ബനിയനും മാത്രം ധരിച്ച് നില്‍ക്കുന്നുണ്ടാകാം, അതുപോലെ ഞാന്‍ എന്ത് വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നുവെന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്; പൊട്ടിത്തെറിച്ച് അര്‍ച്ചന കവി

Must read

കൊച്ചി:വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ താരം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ അനുരാഗ വിലോചനനായി എന്ന ഗാനം കേരളക്കരയാകെ മൂളിനടന്നിരുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം ഈ അടുത്ത് വെബ് സീരീസിലൂടെ വീണ്ടും ആരാധകരുടെ മുന്നിലെത്തിയിരുന്നു. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തിയ്ക്ക് അര്‍ച്ചന നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടിയിരുന്നു. ഒരു യുവാവ് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അര്‍ച്ചന. നടിമാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ അശ്ലീല സന്ദേശമയക്കുന്ന നിരവധിയാളുകളുണ്ട്. അശ്ലീല കമന്റ് അയച്ചയാളുടെ അക്കൗണ്ട് വിവരങ്ങളും അര്‍ച്ചനാ കവി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് അര്‍ച്ചന മനസ് തുറന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന മനസ് തുറന്നത്. ഇത്തരത്തിലുള്ള മെസേജ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇടാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടായതെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്. അര്‍ച്ചനയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘അതൊരു ഫേക്ക് അക്കൗണ്ടായിരുന്നു. അയാള്‍ക്ക് ഫോളോവേഴ്സില്ല, കാര്യമായ പോസ്റ്റുകളില്ല. അയാളുടെ ഒറിജിനല്‍ പ്രൊഫൈല്‍ വേറെയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാനായിരിക്കും ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത്. ഞാനത് സ്റ്റോറി ആക്കിയതിന് ഒരു കാരണമുണ്ട്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഇത്ര വലുതായിരുന്നില്ല. എന്നാലും നമ്മള്‍ക്ക് ഇതുപോലെയുള്ള കാര്യങ്ങളൊക്കെ നേരിട്ടിട്ടുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയ വന്നതോടെ ഭയങ്കരമായിട്ട് കൂടി. എനിക്ക് പറയാനുള്ളത് തങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ആളുകള്‍ ഏറ്റെടുത്തേ മതിയാവൂ എന്നാണ്’ എന്നും അര്‍ച്ചന പറയുന്നു.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നുമുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും താരം മനസ് തുറന്നിരുന്നു. സംഭവത്തില്‍ അര്‍ച്ചനയുടെ നിലപാടിന് കയ്യടിച്ച് നിരവധി പേരാണ് എത്തിയത്. എന്നാല്‍ ചിലര്‍ അര്‍ച്ചനയ്ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. നടിമാര്‍ ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നായിരുന്നു ചിലരുടെ വിമര്‍ശം. ഇത്തരം പ്രതികരണങ്ങളെക്കുറിച്ചും അര്‍ച്ചന മനസ് തുറന്നു.

‘സത്യത്തില്‍ ഞാന്‍ മറ്റ് പ്രതികരണങ്ങളൊന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നല്ല സമാധാനമുണ്ട്. ഇതില്‍ ധീരതയുടെ കാര്യമൊന്നുമില്ല. അയാള്‍ എന്റെ മുഖത്ത് നോക്കി ഇതൊരിക്കലും പറയില്ലെന്ന് എനിക്കറിയാം. എന്റെ ധീരതയല്ല, അയാളുടെ ഭീരുത്വമാണ് ഞാന്‍ പുറത്ത് കൊണ്ടു വന്നത്. എന്തൊക്കെ മുഖങ്ങളാണ് ആള്‍ക്കാര്‍ക്കുള്ളത് എന്ന് പൊതുജനങ്ങളെ കാണിക്കുന്നുവെന്നേയുള്ളൂ. അല്ലാതെ ഞാനൊരു സ്റ്റേറ്റ്മെന്റ് നടത്തുകയായിരുന്നില്ല. നമ്മള്‍ എപ്പോഴും പറയാറുണ്ട്, എല്ലാ ആണുങ്ങളും ഇങ്ങനെയല്ല എന്ന്. പക്ഷെ ഇങ്ങനത്തെ ആണുങ്ങളും ഉണ്ട്. നമ്മള്‍ എന്താ ചെയ്യുക? അതേക്കുറിച്ച് സംസാരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്’ എന്നാണ് അര്‍ച്ചന പറയുന്നത്.

ഞാന്‍ എന്ത് വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നുവെന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ മാത്രം കാര്യമല്ല. നമ്മള്‍ ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ അപ്പച്ചന്മാരൊക്കെ മുണ്ടും ബനിയനും മാത്രം ധരിച്ച് നില്‍ക്കുന്നുണ്ടാകാം. അവരവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് സ്ത്രീകള്‍ക്കും ബാധകമാണെന്നേയുള്ളൂ. ഇത് വലിയ സംഭവമൊന്നുമല്ലെന്നും അര്‍ച്ചന കവി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

പിന്നാലെ എന്തുകൊണ്ടാണ് മലയാള സിനിമയില്‍ ഇപ്പോള്‍ സജീമാകാത്തത് എന്ന അവതാരകയുടെ ചോദ്യത്തിനും അര്‍ച്ചന രസകരമായ മറുപടി നല്‍കുന്നുണ്ട്. അത് എന്നോടല്ല ചോദിക്കേണ്ടതെന്നും ഞാന്‍ സംവിധായകരുടേയും നിര്‍മ്മാതാക്കളുടേയും നമ്പര്‍ തരാമെന്നും അവരെ വിളിച്ച് ചോദിക്കണമെന്നുമായിരുന്നു താമശരൂപേണ അര്‍ച്ചന നല്‍കിയ മറുപടി. നൈസ് ആയിട്ട് ഒഴിവാക്കിയതാണല്ലേ എന്ന് അവതാരക ചോദിക്കുമ്പോള്‍ അത് എങ്ങനെ പരസ്യമായിട്ട് പറയുമെന്നായിരുന്നു വീണ്ടും അര്‍ച്ചനയുടെ തമാശ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week