ടെഹ്‌റാന്‍: ചാരവൃത്തി ആരോപിച്ച് ഇറാന്‍ തടവിലാക്കിയ യുവതിയെ മോചിപ്പിച്ചു. ബ്രിട്ടീഷ് കൗണ്‍സിലിന്റെ ലണ്ടന്‍ ഓഫീസിലെ ജീവനക്കാരിയായ അരസ് അമിരിയെയാണ് മോചിപ്പിച്ചത്. ഇവരെ ഇറാന്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കി. 2018ല്‍ മുത്തശ്ശിയെ കാണാനെത്തിയപ്പോഴാണ് അമിരി അറസ്റ്റിലായത്.
ചാരവൃത്തി ആരോപിച്ച് 2019ല്‍ യുവതിയെ പത്ത് വര്‍ഷത്തെ തടവിന് റവല്യൂഷനറി കോടതി ശിക്ഷിച്ചു. സാംസ്‌കാരിക തലത്തില്‍ ഇറാനെ സ്വാധീനിക്കാന്‍ യുവതി കലാ-നാടക ഗ്രൂപ്പുകളുമായുള്ള ബന്ധം ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
എന്നാല്‍ അമിരിയും ബ്രിട്ടീഷ് കൗണ്‍സിലും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കോടതി മോചിപ്പിച്ച അമിരി ഇപ്പോള്‍ യുകെയില്‍ തിരിച്ചെത്തിയതായി ബ്രിട്ടീഷ് കൗണ്‍സില്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News