അടിമാലി (ഇടുക്കി): മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പെരുമൺകുത്ത് വെള്ളച്ചാട്ടത്തിനു സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
കുറത്തിക്കുടിയിൽ താമസിക്കുന്ന സനൽ ശശി എന്ന യുവാവാണ് 500 അടിയോളം താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകടമുനമ്പിലേക്ക് ഇറങ്ങി ജീവനൊടുക്കാൻ ശ്രമിച്ചത്. ഈ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈ. നാഗർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സനൽ പിന്മാറിയില്ല. ഒടുവിൽ സുഹൃത്ത്തന്നെ സനലിന്റെ രക്ഷിക്കുവാൻ അപകടമുനമ്പിലേക്ക് ഇറങ്ങി.
ഈ സമയത്താണ് യാദൃശ്ചികമായി മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരായ ബിബിൻ, എബിൻ, അലക്സ് എന്നിവർ എത്തിയത്. ഇവരുംകൂടി ചേർന്ന് സനലിനെ അപകട മുനമ്പിൽനിന്ന് സാഹസികമായി വലിച്ചുകയറ്റി. അപ്പോഴും അപകടത്താഴ്ചയിലേക്ക് പോകാൻ സനൽ ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും ധൈര്യം കൈവിടാതെ എല്ലാവരും ചേർന്ന് ഇയാളെ സുരക്ഷിതസ്ഥാനത്തെത്തിച്ചു.
In a heroic rescue at Mankulam Perumbankuthu waterfalls, a young man was saved from the brink of a 500-foot drop. The incident occurred on Monday evening when Sanal Shashi, a resident of Kurathikudi, attempted to end his life by climbing onto a dangerous ledge overlooking the massive falls. Despite desperate pleas from his friend, Y. Nagar, Sanal refused to retreat. In a daring move, Nagar himself descended to the perilous spot to hold onto his friend, while local jeep drivers and residents joined the effort to safely pull them back to safety, preventing a major tragedy.

