28.7 C
Kottayam
Saturday, September 28, 2024

ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് ഒരു ഇടിമിന്നല്‍! നീളം 769 കിലോമീറ്റര്‍

Must read

ഇടിമിന്നലൊക്കെ സര്‍വ സാധാരണമാണ് എല്ലാ നാട്ടിലും. എന്നാല്‍ നീളം കൂടിയതിന് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച ഒരു ഇടിമിന്നലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊന്നുണ്ട്. 2020 ഏപ്രില്‍ 29ന് യുഎസിലുണ്ടായ ഇടിമിന്നലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ നീളത്തില്‍ പ്രത്യക്ഷപ്പെട്ട മിന്നല്‍.

യുഎസിലെ മിസിസിപ്പി, ലൂസിയാന, ടെക്സസ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേസമയം ദൃശ്യമായ ഈ മിന്നലിന്റെ നീളം 769 കിലോമീറ്റര്‍ ആയിരുന്നു. അതായത് കന്യാകുമാരി മുതല്‍ മംഗളൂരു വരെയുള്ളതിനേക്കാള്‍ ദൂരം. സാധാരണ പത്ത് മൈലിനപ്പുറം മിന്നലിന്റെ ദൂരം കടക്കില്ലെന്നിരിക്കെയാണ് അപൂര്‍മായി കാണപ്പെടുന്ന മിന്നല്‍ ഗിന്നസിലിടം പിടിച്ചത്. ഇതിന് മുമ്പ് ബ്രസീലില്‍ 2018ലുണ്ടായ മിന്നലാണ് ഏറ്റവും നീളത്തിലുണ്ടായ മിന്നലിന് റെക്കോര്‍ഡ് നേടിയത്.

709 കിലോമീറ്ററായിരുന്നു ഇതിന്റെ നീളം. ഈ റെക്കോര്‍ഡാണ് യുഎസിലെ മിന്നല്‍ തകര്‍ത്തിരിക്കുന്നത്.ഏറ്റവുമധികം നേരം നീണ്ടു നിന്ന മിന്നല്‍ 2020ല്‍ യുറഗ്വായിലും അര്‍ജന്റീനയിലുമായി ഉണ്ടായതാണ്. 17 സെക്കന്‍ഡിലേറെയാണ് ഇത് നീണ്ടു നിന്നത്. വേള്‍ഡ് മെറ്റിരിയളോജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഭീകരമായ ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും സ്ഥിരമായ മേഖലകളിലാണ് ഇത്തരം ഇടിമിന്നലുകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ മേഖലകളിലുള്ളവരോട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും കൊടുങ്കാറ്റുകളോ മറ്റോ ഉണ്ടായാല്‍ കനത്ത ജാഗ്രത വേണമെന്നും ഡബ്ല്യൂ.എം.ഒ അറിയിച്ചിട്ടുണ്ട്. ഇടിമുഴക്കം കേള്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് സംഘടനയിലെ റോണ്‍ ഹോല്ലെ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

റെക്കോര്‍ഡുകള്‍ ഇടിമിന്നലുകളുടെ ഭീകരതയ്ക്ക് ഒരു കുറവും വരുത്തുന്നില്ല എന്ന് മാത്രമല്ല നീളം കൂടിയതും ഏറെ നേരം നീണ്ടു നിന്നതുമായ മിന്നലുകള്‍ തന്നെയാണ് ചരിത്രത്തില്‍ ഏറ്റവും അപകടകരമായി രേഖപ്പെടുത്തിയിട്ടുള്ളതും. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിമിന്നല്‍ ദുരന്തമുണ്ടായിരിക്കുന്നത് 1994ല്‍ ഈജിപ്തിലെ ഡ്രോങ്കയിലാണ്. 469 പേരാണ് അന്ന് ഇടിമിന്നലിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week