24.1 C
Kottayam
Sunday, June 7, 2026

കടത്തില്‍ മുങ്ങി ജീവനൊടുക്കി ഭര്‍ത്താവ്, നിലയില്ലാ കയത്തില്‍നിന്ന് കഫേ കോഫിഡേയെ ഉയര്‍ത്തി മാളവിക

Must read

ബെംഗളൂരു: രാജ്യത്തെ ഞെട്ടിച്ചതായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാർത്ഥയുടെ മരണം. 2019 ജൂലായിൽ മംഗലാപുരത്തിനടുത്ത് വെച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സിദ്ധാർത്ഥ. 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലാണെന്നും കമ്പനിയുടെ സാമ്പത്തിക നഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാർത്ഥയുടെ ആത്മഹത്യ.

ലാഭകരമായ ബിസിനസ്സ് മോഡൽ സൃഷ്ടിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും പുറത്തുവന്ന സിദ്ധാർത്ഥയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. സ്വകാര്യ ഇക്വിറ്റി പങ്കാളികളിൽ നിന്നും വായ്പകൾ നൽകിയ മറ്റുള്ളവരിൽനിന്നുമുള്ള സമ്മർദ്ദവും ആദായ നികുതി വകുപ്പിൽ നിന്നുള്ള പീഡനവും അസഹനീയമായതായും അദ്ദേഹം പറയുകയുണ്ടായി. ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആയിരുന്നില്ല, ഒരു സംരംഭകൻ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു കുറിപ്പിൽ പറഞ്ഞു.

- Advertisement -

ഇവിടെ നിന്നാണ് മാളവിക ഹെഗ്ഡെയുടെ കഥ ആരംഭിക്കുന്നത്. ഭർത്താവിന്റെ മരണത്തിന്റെ ആഘാതവും മറ്റും ബുദ്ധിമുട്ടുകളിലും പ്രതിസന്ധിയിലായ ഒരു സ്ത്രീക്ക് എങ്ങനെ നഷ്ടത്തിലായ കമ്പനിയെ ഉയർത്തെഴുന്നേൽപ്പിക്കാനാകുമെന്ന് പലരും സംശയംപ്രകടിപ്പിച്ചു. വൻ സാമ്പത്തിക പ്രതിസന്ധിയിലായ കഫേ കോഫി ഡേ സിദ്ധാർത്ഥയുടെ മരണത്തോടുകൂടി വിസ്മൃതിയിലാകുമെന്ന് ആളുകൾ ഉറച്ച് വിശ്വസിച്ചു.

- Advertisement -

എന്നാൽ സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെ ഈ വാദങ്ങളെല്ലാം തകിടംമറിച്ച് കഫേ കോഫിഡേയ്ക്ക് പുതിയ യുഗം സൃഷ്ടിച്ചിരിക്കുകയാണ്. നിലയില്ലാ കയത്തിൽ മുങ്ങി താന്നുകൊണ്ടിരുന്ന കമ്പനിക്ക് അവർ ശ്വാസം നൽകിയിരിക്കുന്നു. 2020 ഡിസംബറിലാണ് കഫേ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്.

അന്നുമുതൽ കമ്പനിയുടെ വളർച്ചയ്ക്കായി അവർ അക്ഷീണം പ്രവർത്തിച്ചുവരികയാണ്. 2019-ൽ കോഫി ഡേയ്ക്ക് 7,000 കോടി രൂപയിലധികം കടമുണ്ടായിരുന്നു. ഒരു ഭാഗത്ത് ഭർത്താവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതവും മറുഭാഗത്ത് കമ്പനിയുടെ ഈ നഷ്ടവും മാളവികയുടെ മുന്നിൽ വലിയൊരു പ്രതിസന്ധിയായിരുന്നു. പക്ഷേ അവർ തളർന്നില്ല. 2021 മാർച്ച് 31 ആയപ്പോൾ കമ്പനിയുടെ കടം വെറും 1731 കോടി രൂപയാണെന്നാണ് അതിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

- Advertisement -

മുൻ കർണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മകളാണ് മാളവിക ഹെഗ്ഡെ. 1969-ൽ ബെംഗളൂരുവിലായിരുന്നു ജനനം. ബെംഗളൂരു സർവകലാശാലയിൽ നിന്ന് എഞ്ചീനിയറിങ് പൂർത്തിയാക്കിയ മാളിവിക 1991-ലാണ് സിദ്ധാർത്ഥയുമായി വിവാഹിതയാകുന്നത്. ഇഷാൻ, അമർത്യ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ മകൾ ഐശ്വര്യയെയാണ് അമർത്യ വിവാഹം കഴിച്ചിരിക്കുന്നത്.

കഫേ കോഫിഡേയുടെ സിഇഒ ആകുന്നതിന്റെ മുമ്പ് മാളവിക ഒമ്പത് വർഷത്തോളം കമ്പനിയുടെ നോൺ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.മാളവിക നേതൃത്വത്തിൽ എത്തിയതിന് പിന്നാലെ അതിശയകരമായ ഉയർത്തെഴുന്നേൽപ്പാണ് കഫേ കോഫി ഡേയ്ക്ക് ഉണ്ടായിട്ടുള്ളത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും മാളവികയ്ക്ക് കമ്പനിയുടെ ബാധ്യത കുറച്ചുകൊണ്ടുവരാൻ സാധിച്ചു. വെല്ലുവിളികൾ വർധിച്ചു, സിദ്ധാർത്ഥയുടെ അഭിമാനമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു എന്റെ ദൗത്യം. ബാധ്യതകളെല്ലാം പരമാവധി തീർക്കാനും ബിസിനസ്സ് വളർത്താനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം എനിക്ക് ഒരു ജോലി വിട്ടുതന്നുകൊണ്ടാണ് പോയത് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ മാളവിക പറയുകയുണ്ടായി.

2019 മാർച്ച് 31-ന് കഫേ കോഫിഡേയുടെ ബാധ്യത 7200 കോടി രൂപയായിരുന്നു. 2020-ൽ ഇത് 3100 കോടി രൂപയായി. 2021 മാർച്ച് 31 ആയപ്പോഴേക്കും ഈ ബാധ്യത 1731 കോടിയിലെത്തി. ഗണ്യമായ കടം കുറച്ചതിന് ശേഷം സ്ഥാപനത്തെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാൻ മാനേജ്മെന്റ് കഠിനമായി പരിശ്രമിക്കുകയാണെന്ന് കഴിഞ്ഞ വർഷം പുറത്തിറക്കിയ കമ്പനിയുടെ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങൾക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയായിരുന്നു ഈ ഉയർത്തെഴുന്നേൽപ്പ്.

കടബാധ്യതയില്ലാതെ കഫേ കോഫിഡേയെ കോടികളുടെ മൂല്യമുള്ള കമ്പനിയാക്കുകയാണ് മാളവികയുടെ ലക്ഷ്യം. അന്തരിച്ച ഭർത്താവിന്റെ പാത പിന്തുടർന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കോഫി ഡേ ഷോപ്പുകൾ തുറക്കുക എന്നത് മാളവികയുടെ സ്വപ്നമായി മാറിയിരിക്കുകയാണ്.

കോവിഡ് പ്രതിസന്ധികൾക്കിടയിൽ നിക്ഷേപകരെ കണ്ടെത്തി കമ്പനിയിലേക്ക് കൂടുതൽ മൂലധനം എത്തിക്കാൻ അവർക്കായി. നിലവിൽ കഫേ കോഫിഡേയ്ക്ക് രാജ്യത്തുടനീളം 572 കഫേകൾ സ്വന്തമായുണ്ട്. കൂടാതെ 333 കിയോസ്കുകളും പ്രവർത്തിക്കുന്നു. 36,000 ത്തോളം കോഫി വെൻഡിങ് മെഷീനുകളും ഇവർ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week