23.9 C
Kottayam
Saturday, September 21, 2024

മതത്തിന്റെ സ്ഥാപനമായി അലിഗഢ് മുസ്ലിം സർവ്വകലാശാലയെ കണക്കാക്കരുത്, ന്യൂനപക്ഷ പദവി നൽകരുത്;കേന്ദ്രം സുപ്രിംകോടതിയില്‍

Must read

ന്യൂഡൽഹി: ഏതെങ്കിലും മതത്തിന്റേയോ മതവിഭാഗത്തിന്റെയോ സ്ഥാപനമായി അലിഗഢ് മുസ്ലിം സർവ്വകലാശാലയെ കണക്കാക്കാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ബനാറസ് ഹിന്ദു സർവ്വകലാശാലയെ പോലെ ഭരണഘടനാപരമായി രൂപീകൃതമായ ദേശീയ പ്രാധാന്യവും സ്വഭാവും ഉള്ള സ്ഥാപനമാണ് അലിഗഢ് മുസ്ലിം സർവ്വകലാശാലയെന്നും കേന്ദ്രം വ്യക്തമാക്കി. സംവരണം ഉൾപ്പടെ നിഷേധിക്കാനാണ് സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടുന്നതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടി.

അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത വാദം എഴുതിനൽകിയത്. ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ മാതൃകയിലാണ് അലിഗഢ് മുസ്ലിം സർവ്വകലാശാല രൂപികൃതമായത്.

വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെങ്കിലും 1935-ലെ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ബനാറസ് ഹിന്ദു സർവ്വകലാശാലയെയും അലിഗഢ് മുസ്ലിം സർവ്വകലാശാലയെയും കേന്ദ്രത്തിന്റെ അധികാരപരിധിക്ക് കീഴിലാണ് നിലനിറുത്തിയതെന്നും എഴുതിനൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രൂപീകൃതമായ സമയത്തുണ്ടായിരുന്ന മതേതരസ്വഭാവം അലിഗഢ് മുസ്ലിം സർവ്വകലാശാല നിലനിറുത്തണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തത്തിന്റെ വിശാല താത്പര്യമാണ് സർവ്വകലാശാല കണക്കാക്കേണ്ടത്. 2006 മുതൽ സർവ്വകലാശാല എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർത്ഥികൾക്കുള്ള സംവരണം നൽകുന്നില്ല.

സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകിയാൽ എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് ഉള്ള സംവരണവും നിഷേധിക്കപെടും. ഇതിനുപുറമെ സർവ്വകലാശാലയിലെ ന്യൂനപക്ഷ സംവരണം അമ്പത് ശതമാനമോ അതിലധികമോ ആയി ഉയരാൻ ഇടയുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ എഴുതിനൽകിയ വാദത്തിൽ അവകാശപ്പെട്ടു.

സംവരണം നിഷേധിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് അലിഗഢ് മുസ്ലിം സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെടുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1967-ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ വിധി ശരിയായിരുന്നെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം, ചരിത്രപരമായ വസ്തുതകൾ മറച്ചുവെക്കുന്നതാണ് കേന്ദ്ര സർക്കാർ നിലപാടെന്ന് അലിഗഢ് മുസ്ലിം സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ രാജീവ് ധവാൻ ആരോപിച്ചു. മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ് 1920-ൽ അലിഗഢ് മുസ്ലിം സർവ്വകലാശാലയാക്കി മാറ്റുന്നത് മുസ്ലിം സമുദായമാണ്. ഇതിനായി 30 കോടി രൂപയുടെ ഫണ്ട്‌ രൂപീകരിച്ചിരുന്നുവെന്നും രാജീവ് ധവാൻ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസിൽ വാദം കേൾക്കൽ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week